x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമ്മിശ്ര കൃഷിയുടെ സൗന്ദര്യംപേറി സുന്ദരന്‍റെ കൃഷിയിടം

സുഭാഷ് ഗോപി
Published: June 28, 2026 11:25 PM IST | Updated: June 28, 2026 11:25 PM IST

വൈക്കം: ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സുന്ദരമായി കൃഷി ചെയ്യുന്നത് തന്‍റെ നിയോഗമാണെന്ന് കരുതുന്നയാളാണ് വൈക്കത്തെ ജൈവ പച്ചക്കറി കര്‍ഷകനായ സുന്ദരന്‍ നളന്ദ. ഒരു ഭാഗത്ത് വേമ്പനാട്ടുകായലും മറുഭാഗത്ത് മൂവാറ്റുപുഴയാറും അതിരിടുന്ന മറവന്‍തുരുത്തു പഞ്ചായത്തിലെ കുലശേഖരമംഗലത്തെ കൊടുപ്പാടത്താണ് സുന്ദരന്‍റെ മനോഹരമായ കൃഷിയിടം. കനത്ത മഴയില്‍ പുഴയും കായലും കരകവിഞ്ഞ് തോടുകളില്‍ വെള്ളം നിറഞ്ഞാല്‍ കൃഷിയിടവും മുങ്ങും. പലപ്പോഴും മികച്ച വിളവ് ലഭിച്ചുതുടങ്ങുമ്പോഴാണ് വെള്ളത്തില്‍ മുങ്ങി കൃഷിനാശം ഉണ്ടാകുന്നത്. കൃഷിനശിച്ച് വലിയ ബാധ്യത നേരിട്ടാലും വെള്ളമിറങ്ങിക്കഴിയുമ്പോള്‍ സുന്ദരന്‍ അടുത്ത കൃഷിയിലേക്ക് കടക്കും.

രണ്ടേമുക്കാല്‍ ഏക്കറില്‍ പാവല്‍, കോവല്‍, പടവലം, മത്തന്‍, കുമ്പളം, കുക്കുമ്പര്‍, വെള്ളരി, പയര്‍, ചീര, ചേമ്പ്, ചേന തുടങ്ങിയവയാണ് സുന്ദരന്‍ കൃഷി ചെയ്യുന്നത്. പച്ചക്കറിയിലാണ് പ്രധാന ശ്രദ്ധ. 50 സെന്‍റ് സ്ഥലത്ത് 36 തടത്തിലാണ് കോവല്‍ കൃഷി. ഒന്നര മാസം ആഴ്ചയില്‍ 250 കിലോ വീതം വിളവെടുത്തു. കിലോയ്ക്ക് 50 രൂപ വില ലഭിച്ചു. 30 സെന്‍റ് സ്ഥലത്ത് വലിയ പന്തല്‍ തീര്‍ത്താണ് സുന്ദരന്‍ പാവയ്ക്ക കൃഷി നടത്തിവരുന്നത്. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന കൃഷിയിലെ ഉത്പന്നങ്ങളും പ്രാദേശികമായിത്തന്നെ വിറ്റുപോകുന്നു.

ഏത്തവാഴ കൃഷിയിലും സുന്ദരനു നൂറുമേനിയാണ്. ഇത്തവണയും ഓണത്തിനു വിളവെടുക്കാന്‍ പാകത്തില്‍ ഏത്തവാഴകള്‍ കുലയ്ക്കാറായി കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് ബന്ദിപ്പൂകൃഷിയിലും സുന്ദരന്‍ മികച്ച വിളവ് നേടി. ഒരേക്കര്‍ സ്ഥലത്ത് മഞ്ഞ, ഓറഞ്ച് പൂക്കളുണ്ടാകുന്ന1500 ബന്ദി തൈകളാണ് നട്ടത്. 70 ദിവസം പിന്നിട്ടപ്പോള്‍ 70 ശതമാനത്തിലധികം ചെടികളില്‍ പൂവിരിഞ്ഞു. ജൈവ കൃഷി രീതിയിലാണ് ഇവിടെ പൂകൃഷി ചെയ്തത്.

സുന്ദരന്‍ നളന്ദയും ഭാര്യ ഓമനയുമാണ് കൃഷി പരിപാലിക്കുന്നത്. 150 രൂപ നിരക്കില്‍ വില്‍ക്കുന്ന പൂക്കള്‍ പൂന്തോട്ടത്തിലെത്തി ആവശ്യക്കാര്‍ ഇറുത്തു വാങ്ങുകയാണ് പതിവ്. ഇത്തവണയും ഓണത്തിനായുള്ള തൈകള്‍ നട്ടുകഴിഞ്ഞു,

പഴം, പച്ചക്കറി കൃഷിക്ക് പുറമെ മത്സ്യകൃഷിയിലും സുന്ദരന്‍ ഒരു കൈ നോക്കി. വീടിനു സമീപത്തെ വലിയകുളങ്ങളിലും തോടുകളിലുമാണ് മത്സ്യകൃഷി നടത്തുന്നത്. കരിമീന്‍, ഗിഫ്റ്റ് തിലോപ്പിയ, വാള തുടങ്ങിയവയാണ് കുളത്തിലും തോട്ടിലും നീന്തിത്തുടിക്കുന്നത്.

അരനൂറ്റാണ്ടിലധികമായി സമ്മിശ്ര കൃഷിയില്‍ വ്യാപൃതനായ സുന്ദരന്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈക്കം ബ്ലോക്ക് പഞ്ചായത്തും മറവന്‍തുരുത്ത് പഞ്ചായത്തും മികച്ച പച്ചക്കറി കര്‍ഷകനായി നിരവധി തവണ ആദരിച്ചിട്ടുണ്ട്. കൃഷിയോടുള്ള സുന്ദരന്‍ നളന്ദയുടെ സമര്‍പ്പണത്തിന് കുടുംബവും പഞ്ചായത്ത്, കൃഷിഭവന്‍ അധികൃതരും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു.

Tags : Sundaran's farm land Nattuvishesham Districte news

Recent News

Corehub Up