കാസർഗോഡ്: നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച 4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കുക്കാർ സ്വദേശി കെ.എസ്. മുഹമ്മദ് ബാത്തിഷ (42) യെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2020 ജൂലൈ അഞ്ചിനാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.