നെയ്യാറ്റിന്‍കര : സംസ്ഥാനത്തെ ഏറ്റവും തെക്കേ അറ്റത്തെ 140-ാമത് മണ്ഡലമായ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്തുകള്‍ സുസജ്ജമായി. 1,67,377 സമ്മതിദായകര്‍ ഇന്ന് ഈ മണ്ഡലത്തിലെ അഞ്ച് സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു നെയ്യാറ്റിന്‍കര മണ്ഡലത്തിലെ 214 പോളിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം. രാവിലെ ആരംഭിച്ച വിതരണ പ്രവൃത്തികള്‍ ഉച്ചയോടെ പൂര്‍ത്തിയായി. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കോവളം നിയോജക മണ്ഡലത്തിലെ 269 പോളിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നു.
എല്ലാ പോളിംഗ് ബൂത്തുകളിലും പോലീസിന്റെ സേവനം കൃത്യമായി വിനിയോഗിച്ചിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര സിഐ അറിയിച്ചു. നെയ്യാറ്റിന്‍കര സ്റ്റേഷന്റെ പരിധിയില്‍ 81 പോളിംഗ് സ്റ്റേഷനുകളേയുള്ളൂ. മണ്ഡലത്തിലെ മറ്റു പോളിംഗ് സ്റ്റേഷനുകള്‍ മറ്റു പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്നു. വിതരണ കേന്ദ്രങ്ങളിലെ വിതരണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കേന്ദ്രം ഇന്നും പ്രവര്‍ത്തനനിരതമാണ്.
ഏതെങ്കിലും പോളിംഗ് സ്റ്റേഷനുകളിലെ ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷീനു കേടുപാടുകള്‍ വരികയോ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്ത് പുതിയത് പുനഃസ്ഥാപിക്കണമെങ്കില്‍ നെയ്യാറ്റിന്‍കരയിലെ ഈ വിതരണ കേന്ദ്രത്തില്‍നിന്നും പുതിയ മെഷീന് എത്തിക്കും. സാധാരണ നിലയില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ രണ്ടു പോലീസുകാരുടെ സേവനമാണ് നിലവില്‍ ക്രമീകരിച്ചിട്ടുള്ളത്.
ഒരു സെന്ററില്‍ തന്നെ രണ്ടോ മൂന്നോ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനു ആനുപാതികമായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകളെല്ലാം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും നേരില്‍ സന്ദര്‍ശിച്ച് വിലയിരുത്തിയതാണ്.
ഇന്നു വൈകുന്നേരം വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അതാത് പോളിംഗ് സ്റ്റേഷനുകളിലെ തെരഞ്ഞെടുപ്പു നടപടികള്‍ക്കായി ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തിരുവനന്തപുരത്തെ സ്ട്രോംഗ് റൂമിലെത്തിക്കും.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളാണുള്ളത്. സിറ്റിംഗ് എംഎല്‍എ കൂടിയായ എൽഡിഎഫിലെ കെ. ആന്‍സലന്‍, യുഡിഎഫിലെ എന്‍. ശക്തന്, എന്‍ഡിഎയിലെ ചെങ്കല്‍ എസ്. രാജശേഖരന്‍നായര്‍ എന്നിവരാണ് മുന്നണി സ്ഥാനാര്‍ഥികള്‍.
ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ കെ. സുരേന്ദ്രനാഥന്‍, സ്വതന്ത്രനായ എസ്.ബി. ബിബിന്‍ എന്നിവരും ഈ മണ്ഡലത്തില്‍ ജനവിധി തേടുന്നു.