x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോട്ടുമുക്കം ചെറുപുഴയിൽ ക്വാറി സ്ലറി കലർന്നു

വെബ് ഡെസ്ക്
Published: September 7, 2026 01:42 AM IST | Updated: September 7, 2026 01:42 AM IST

ക്വാറി സ്ലറി കലർന്ന് ചെറുപുഴ മലിനമായ നിലയിൽ.

മുക്കം: ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി പുഴയിലേക്ക് ഒഴുകിയതോടെ നാട്ടുകാർ ആശങ്കയിൽ. തോട്ടുമുക്കം ചെറുപുഴയിലേക്കാണ് വ്യാപകമായി സ്ലറി ഒഴുകിയെത്തിയത്. ഇതോടെ പുഴ പൂർണമായും മലിനമായി. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന പുഴയാണിത്.
ഇതോടെ പുഴയിലെ വെള്ളം കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി.

പുഴയുടെ ഇരുതീരങ്ങളിലുമായി നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസുകളും കുളിക്കടവുകളുമുണ്ട്. സ്ലറി കലർന്നതോടെ ഇവയെല്ലാം പൂർണമായും ഉപയോഗശൂന്യമായിരിക്കുകയാണ്.

പനമ്പിലാവിന് മുകളിലായി പ്രവർത്തിക്കുന്ന ക്രഷറിൽ നിന്നാണ് സ്ലറി പുഴയിലേക്ക് ഒഴുകിയെത്തിയത് എന്നാണ് വിവരം. പ്രദേശത്തെ പ്രധാന ജലസ്രോതസ് മലിനമാക്കപ്പെട്ടതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.

സംഭവത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും കുടിവെള്ളം മുട്ടിച്ച ക്രഷർ ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Tags : Quarry slurry NattuVishasham DistrictNews

Recent News

Corehub Up