x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലുമല റെയിൽവേ മേൽപ്പാല നിർമാണത്തിന് റെയിൽവേയുടെ സാങ്കേതിക അനുമതി


Published: July 4, 2026 11:02 PM IST | Updated: July 4, 2026 11:02 PM IST

കല്ലുമല റെയിൽവേ ലെവൽ ക്രോസ്.

ചാരുംമൂട്: കല്ലുമല റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണത്തിനുള്ള ജനറൽ അറേഞ്ച്മെന്‍റ് ഡ്രോയിംഗിന് ദക്ഷിണ റെയിൽവേ അന്തിമ അംഗീകാരം നൽകി. നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക അനുമതിയാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മേൽപ്പാല നിർമാണത്തിന് 2021ൽ തന്നെ റെയിൽവേയുടെ ഭരണാനുമതിയും ആവശ്യമായ ഫണ്ടും ലഭ്യമായിരുന്നു.

എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസം കാരണം പദ്ധതികൾ വർഷങ്ങളോളം മുന്നോട്ട് പോകാതെ കിടന്നു. പലതവണ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും ശ്രദ്ധയിൽപ്പെടുത്തുകയും പാർലമെന്‍റിലും ഉദ്യോഗസ്ഥതല ചർച്ചകളിലും നിരന്തരം വിഷയം ഉന്നയിക്കുകയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തുകൾ നൽകുകയും ചെയ്തിരുന്നതായും കൊടിക്കുന്നിൽ പറഞ്ഞു.

സംസ്ഥാനത്തെ 37 റോഡ് ഓവർ ബ്രിഡ്ജുകളുടെയും ഒരു റെയിൽവേ അണ്ടർ ബ്രിഡ്ജിന്‍റെയും നിർമാണച്ചെലവ് നൂറുശതമാനവും റെയിൽവേ വഹിക്കാൻ തീരുമാനമായി.

കല്ലുമല റെയിൽവേ മേൽപ്പാലത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതിനെതുടർന്ന് നിർമാണപ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം ആരംഭിച്ചു കഴിഞ്ഞു. അതേസമയം മാവേലിക്കര മണ്ഡലത്തിലെ മൈനാഗപ്പള്ളി, നാലുകോടി മേൽപ്പാലങ്ങളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ അറിയിച്ചു.

കല്ലുമല മേൽപ്പാലം സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്. എന്നാൽ മൈനാഗപ്പള്ളി, നാലുകോടി, തകഴി, ചങ്ങനാശേരി വടക്കേക്കര, ആവണീശ്വരം എന്നീ മേൽപ്പാലങ്ങൾ റെയിൽവേയുടെ നൂറുശതമാനം സാമ്പത്തിക സഹായത്തോടെയാണ് നിർമിക്കുന്നത്. അതോടൊപ്പം, കുട്ടനാട് തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം നവംബർ മാസത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മേൽപ്പാലങ്ങളുടെ കാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമാണം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ അറിയിച്ചു. കല്ലുമല മേൽപ്പാലം സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ്. എന്നാൽ, മൈനാഗപ്പള്ളി, നാലുകോടി, തകഴി, ചങ്ങനാശേരി വടക്കേക്കര, ആവണീശ്വരം എന്നീ മേൽപ്പാലങ്ങൾ റെയിൽവേയുടെ നൂറ് ശതമാനം സാമ്പത്തിക സഹായത്തടെയാണ് നിർമിക്കുന്നത്. അതോടൊപ്പം, കുട്ടനാട് തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം നവംബർ മാസത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

Tags : Nattuvishesham District news

Recent News

Corehub Up