x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേറിട്ട പ്രഖ്യാപനവുമായി കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ


Published: March 26, 2026 05:28 AM IST | Updated: March 26, 2026 05:28 AM IST

ചമ്പക്കുളം: എംഎൽഎ ആയാൽ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് വീതിച്ചുനല്കുമെന്ന് കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ. കേരളത്തിലെ മറ്റേതൊരു പ്രദേശത്തുമുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തേക്കാൾ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാട്ടുകാർ അനുഭവിക്കുന്നത്.

അതിനാൽ കുട്ടനാടിന്‍റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന വേതനവും അലവൻസുകളും സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ധാർമികമായി ശരിയല്ല. അതുകൊണ്ട് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ശമ്പളവും ഇന്ധനം അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ അതും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ല.

ഇത് കുട്ടനാട്ടിലെ കാൻസർ രോഗികൾക്കും അശരണർക്കായും മാറ്റിവയ്ക്കും. ഓരോ മാസവും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആർക്കൊക്കെ നല്കി എന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags : nattu vishesham UDF candidate Kuttanad Reggie Cherian

Recent News

Corehub Up