പ്രതീകാത്മക ചിത്രം
6.40 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി
ഗുരുവായൂര്‍: പുന്നത്തൂര്‍ കോവിലകം പുതുക്കിപ്പണിയുന്നതുള്പ്പെടെ ആനക്കോട്ടയുടെ സമഗ്രവികസനത്തിനായി 6.40 കോടി രൂപയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതിനൽകി. വൈകാതെ ടെന്‍ഡര്‍ നടപടികളുണ്ടാകും. കോവിലകത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടാകും കോവിലകം പുനര്‍നിര്‍മിക്കുക. ആനകള്‍ക്കുള്ള മികച്ച ചികിത്സാകേന്ദ്രവും മുഖ്യപരിഗണനയിലാണ്. ആനപ്പിണ്ടം ഉള്‍പ്പടെ മാലിന്യംസംസ്കരിക്കുന്ന പദ്ധതികള്‍ പ്രാരംഭഘട്ടത്തിലാണ്.
ഇതെല്ലാം പൂര്‍ത്തിയായാല്‍ ആനക്കോട്ടയുടെ മുഖംതന്നെ മാറുമെന്ന് ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിയമതടസം മാറിയാല്‍ പുതിയ ആനകളെ നടയിരുത്തുന്നതിനുളള നടപടികള്‍ വേഗത്തിലാകും. ഗുരുവായൂരില്‍ ആനകളെ നടയിരുത്താന്‍ ഏതാനുംപേര്‍ സന്നദ്ധരാണെന്ന് ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ആനക്കോട്ടയിലും വേങ്ങാട് ഗോശാലയിലും ആരംഭിക്കും. വേങ്ങാട് 70 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും ചെയര്മാന് അറിയിച്ചു.