x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറ്റകുറ്റപ്പണികൾ നിലച്ചു; തകർന്ന് റോഡുകൾ

വെബ് ഡെസ്ക്
Published: September 9, 2026 02:03 AM IST | Updated: September 9, 2026 02:03 AM IST

തകർന്ന റോഡ്

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലും റോഡുകൾ തകർന്നിട്ടും അറ്റകുറ്റപ്പണികൾക്കു മടിച്ച് അധികൃതർ.വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നഗരസഭയിലെ മങ്കര എച്ച്എംസി നഗർ മുതൽ മാരാത്തുകുന്നുവരെയുള്ള റോഡ് പൂർണമായും തകർന്നു. സ്കൂൾ വിദ്യാർഥികളടക്കം ആശ്രയിക്കുന്ന റോഡാണിത്.


നഗരസഭയിലെ മുണ്ടത്തിക്കോട് രണ്ടാം ഡിവിഷൻ അയ്യപ്പൻകാവ് എംഎൽഎ റോഡ് തകർന്നതോടെ നാട്ടുകാരും പ്രദേശവാസികളും സമരത്തിനിറങ്ങിയിരുന്നു. തെക്കുംകര പഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്ന നിലയിലാണ്. പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും ഹോമിയോ ആശുപത്രിയും ഈ റോഡിലാണു സ്ഥിതിചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസിന്‍റെ വീട്ടിലേക്കും ഈ വഴിയാണു പോകേണ്ടത്. അധികൃതരുടെ ശ്രദ്ധ നിരന്തരം പതിയുന്ന ഇടമായിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം.

റോഡ് തകർന്നതോടെ രോഗികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ദുരിതത്തിലായി.
പഞ്ചായത്തിലെ പുന്നംപറന്പ് - തെക്കുംകര റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയായെങ്കിലും ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മച്ചാട് പള്ളിക്കുമുന്നിലെ റോഡിന്‍റെ സ്ഥിതി പരിതാപകരമാണ്. വിവിധ സംഘടനകളും പൊതുജനങ്ങളും സമരപരന്പര തന്നെ നടത്തിയെങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

Tags : NattuVishasham DistrictNews

Recent News

Corehub Up