എസ്. കീർത്തന
രാമങ്കരി: യൂറോപ്യൻ യൂണിയൻ നല്കുന്ന ഒന്നരക്കോടിയുടെ മേരിക്യൂറി ഫെലോഷിപ്പ് നേടി മുട്ടാർ സ്വദേശി എസ്. കീർത്തന. ഇന്ദ്രനീലം വീട്ടിൽ അധ്യാപക ദന്പതിമാരായ സോമരാജിന്റെയും പ്രമീളകുമാരിയുടെയും മകൾ എസ്. കീർത്തനയാണ് (23) കുട്ടനാടിന്റെ അഭിമാനമായത്. ഗവേഷണ പ്രതിഭകളെ വാർത്തെടുക്കുന്ന ഫ്രാൻസിലെ പ്രശസ്തമായ ക്ലോഡ് ബർണാഡ് ലിയോൺ യൂണിവേഴ്സിറ്റിയിൽ മൂന്നുവർഷത്തെ ഫെലോഷിപ്പ് ഗവേഷണത്തിനാണ് കീർത്തനയുടെ തയാറെടുപ്പ്.
തിരുവനന്തപുരം ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ച്) ആയിരുന്നു പഠനം. രസതന്ത്രം മുഖ്യവിഷയമായും ബയോളജി ഉപവിഷയമായും ബിഎസ്എംഎസ് ഇരട്ട ബിരുദം നേടിയിട്ടുണ്ട്. ഗവേഷണം പരിസ്ഥിതി സൗഹൃദ രാസസാങ്കേതിക വിദ്യയിൽ യൂറോപ്യൻ യൂണിയന്റെ ഇലക്ട്രോഫൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇലക്ട്രോകെമിക്കൽ ആൻഡ് ഇലക്ട്രോഫോട്ടോ കറ്റാലിസിസ് എന്ന വിഷയത്തിലാണ് കീർത്തനയുടെ ഗവേഷണം. തൃശൂർ മെഡിക്കൽ കോളജിലലെ ഡോ. നന്ദന ഏക സഹോദരിയാണ്.
Tags : NattuVishesham DistrictNews