x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ബൈപാസ്, കോട്ടയം-എറണാകുളം റോഡുമായി സംഗമിക്കുന്നിടത്ത് സുരക്ഷ ഒരുക്കണമെന്ന്

വെബ് ഡെസ്ക്
Published: July 29, 2026 02:02 AM IST | Updated: July 29, 2026 02:02 AM IST

ബ്ലോക്ക് ജംഗ്ഷനില്‍ കടുത്തുരുത്തി ടൗണ്‍ ബൈപാസ് സംഗമിക്കുന്ന ഭാഗം.

കടുത്തുരുത്തി: കടുത്തുരുത്തി ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിച്ച ടൗണ്‍ ബൈപാസ് റോഡ്, കോട്ടയം-എറണാകുളം റോഡുമായി സംഗമിക്കുന്ന രണ്ട് ഭാഗങ്ങളിലും റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തം.

കടുത്തുരുത്തി ഐടിസി ജംഗ്ഷന് സമീപത്തെ പാണാവേലി കട്ടിംഗില്‍നിന്നും ആരംഭിച്ചു കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലെത്തും വിധത്തിലാണ് ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്. ബൈപാസിന്‍റെ ഇരുഭാഗങ്ങളിലെയും പ്രവേശന ഭാഗങ്ങളില്‍ മൂന്ന് സൈഡില്‍ നിന്നും വാഹനങ്ങളെത്തുന്നത് പലപ്പോഴും അപകട ഭീഷിണി ഉയര്‍ത്തുകയാണ്.

വേഗതയിലെത്തുന്ന വാഹനങ്ങള്‍ പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്നും ഒഴിവാകുന്നത്. പാണാവേലി ഭാഗത്ത് സെന്‍റ് മൈക്കിള്‍സ് സ്‌കൂളിലേക്കുള്ള വഴിയും ഈ റോഡിലേക്കാണെത്തുന്നതെന്നതും അപകട ഭീഷിണി വര്‍ധിപ്പിക്കുന്നു. ഇവിടത്തെ അപകടഭീഷിണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും മന്ത്രി മോന്‍സ് ജോസഫിന് നിവേദനം നല്‍കിയിരുന്നു.
റോഡ് സുരക്ഷയുടെ ഭാഗമായി റൗണ്ടാന, ട്രാഫിക് സിഗ്നല്‍ സംവിധാനമോ വേഗത നിയന്ത്രണ സംവിധാനങ്ങളോ ബ്ലിങ്കിംഗ് ലൈറ്റുകളോ വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. റോഡ് സുരക്ഷയുടെ ഭാഗമായി ഇവയെല്ലാം ക്രമീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇവ സമയബന്ധിതമായി വേണമെന്നാണ് ആവശ്യമുയരുന്നത്.
റോഡ് തുറന്നു കൊടുക്കുന്നതിനു മുന്നേ തന്നെ ഇതുവഴി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിരുന്നു.

അപ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നതും അധികൃതരുടെ ശ്രദ്ധയിലെത്തുന്നതും. 19 നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബൈപാസ് റഡ് ഉദ്ഘാടനം ചെയ്തത്.

രണ്ടാംഘട്ട പദ്ധതിയില്‍ ടൗണ്‌, ഐടിസി, ബ്ലോക്ക് നവീകരണം നടപ്പാക്കും

കടുത്തുരുത്തി ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതിയില്‍ കടുത്തുരുത്തി ടൗണ്‍ വികസനവും ബൈപാസിന്‍റെ പ്രവേശന ഭാഗങ്ങളായ ഐടിസി ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും നവീകരണവും നടപ്പാക്കും. 35 കോടി രൂപയോളം ചെലഴിച്ചാണ് ബൈപാസിന്‍റെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്.

രണ്ടാംഘട്ട നടപടികള്‍ക്കായി ബജറ്റില്‍ 1.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഐടിസി ഭാഗത്തെ പാണാവേലി കട്ടിംഗില്‍ ഇരുവശത്തുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കും. മഴക്കാലത്ത് പതിവായി ഇവിടെ കുന്നിടിച്ചിലുണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാനായി ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തകള്‍ നിര്‍മിക്കും. കൂടാതെ വശങ്ങളില്‍ നടപ്പാതയും പൂര്‍ത്തിയാക്കും. ഐറിഷ് രീതിയില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ഇരുവശവും കോണ്‍ക്രീറ്റ് നടത്തി മനോഹരമാക്കാനാണു പദ്ധതി. ബൈപാസ് ആരംഭ ഭാഗത്ത് ഡിവൈഡറുകളും സുരക്ഷാ നടപടികളും സിഗ്‌നല്‍ സംവിധാനങ്ങളും ഒരുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഡിവൈഡറുകളും ഏര്‍പ്പെടുത്തും. ബൈപാസ് റോഡ് ഭൂരിഭാഗവും മണ്ണടിച്ചുയര്‍ത്തിയാണ് നിര്‍മിച്ചത്. റോഡിന്‍റെ ഇരുവശത്തും അപകടസാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ഇരുവശങ്ങളിലും സ്റ്റീല്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കും. ബൈപാസ് ആരംഭ ഭാഗം മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ റോഡ് ആധുനിക രീതിയില്‍ നവീകരിക്കും. ഇരുവശത്തും നടപ്പാതകളും പൂര്‍ത്തിയാക്കും. റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പൊതുമരാമത്ത് റോഡ് സുരക്ഷാ വകുപ്പ് അധികൃതരോട് ഇതു സംബന്ധിച്ചു നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബൈപാസിന്‍റെ 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാം ഘട്ടവും 9.68 കോടിയുടെ മൂന്നാംഘട്ടവും പൂര്‍ത്തീകരിച്ചു. ഇനി അവസാനഘട്ടത്തിലെ പണികളാണ് നടപ്പാക്കാനുള്ളത്.
മോന്‍സ് ജോസഫ് (ജലസേചന-ഭവന നിര്‍മാണ മന്ത്രി)\\

Tags : Safety measures NattuVishasham DistrictNews

Recent News

Corehub Up