x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയോരത്ത് വന്യമൃഗശല്യം രൂക്ഷം; കര്‍ഷകര്‍ക്ക് തീരാദുരിതം

വെബ് ഡെസ്ക്
Published: August 28, 2026 01:40 AM IST | Updated: August 28, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

കരുവാരകുണ്ട്: വന്യമൃഗശല്യം തടയാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയ 2021-ലെ കേന്ദ്ര വൈല്‍ഡ്‌ലൈ‌‌‌‌‌ഫ് ബോര്‍ഡ് തീരുമാനവും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഹൈക്കോടതി വിധിയും പൂര്‍ണതോതില്‍ നടപ്പാകാത്തത് മലയോര കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധി.

വനംവകുപ്പിന്‍റെ അനാസ്ഥ കാരണം ഈ ഉത്തരവുകളുടെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പ്രധാന പരാതി. കരുവാരകുണ്ട് ഇരിങ്ങാട്ടിരി, ചാമക്കുന്ന്, പുളിയക്കോട് മേഖലകളില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഴകളും നാണ്യവിളകളും ആനക്കൂട്ടം നശിപ്പിച്ചു.

നെല്ലിക്കല്ലടി ആദിവാസി ഊരിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനകള്‍ റോഡരികിലെ വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം നടത്തുന്നുണ്ട്. ടൗണിന് സമീപത്തെത്തിയ കൊമ്പന്‍ വീട്ടുമുറ്റത്തിട്ടിരുന്ന ജീപ്പ് തകര്‍ത്ത സംഭവവുമുണ്ടായി.

കാട്ടാനയെയും പന്നിയെയും പ്രതിരോധിക്കാന്‍ കഴിഞ്ഞാലും വാനരക്കൂട്ടത്തെ തുരത്താനാവാത്ത സ്ഥിതിയാണ്. തെങ്ങ്, കമുക്, കൊക്കോ, കുരുമുളക് തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണ്. വീടുകളുടെ ഓടിളക്കി അകത്തുകടന്ന് ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്.

കിഴങ്ങുവര്‍ഗങ്ങള്‍ മൂപ്പെത്തുന്നതിന് മുന്‍പേ കാട്ടുപന്നികള്‍ നശിപ്പിക്കുകയാണ്.
പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാതായവരും നിരവധിയാണ്. ശല്യം സഹിക്കവയ്യാതെ പലരും കൃഷി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടി പോവുകയാണ് പലരും.

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനും വനംവകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

രാമപുരത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

രാമപുരം: രാമപുരത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകരും നാട്ടുകാരും കടുത്ത ആശങ്കയില്‍. രാത്രികാലങ്ങളില്‍ കൂട്ടത്തോടെയെത്തുന്ന പന്നികള്‍ ഏക്കറുകണക്കിന് കൃഷിഭൂമിയാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം നേരിട്ടതോടെ തങ്ങളുടെ ഉപജീവനമാര്‍ഗവും പ്രതീക്ഷകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ് പ്രദേശത്തെ കര്‍ഷകര്‍.

മാസങ്ങളായി തുടരുന്ന പന്നിശല്യം ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഭീതിയിലാണ് നാട്ടുകാര്‍. പന്നിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാമപുരത്തെ കര്‍ഷകനായ ഉരുണിയന്‍ ഹനീഫ ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്തിലും വനംവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണാനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up