x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവശ്യത്തിന് ജീവനക്കാരില്ല; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിസന്ധി


Published: July 20, 2026 06:24 AM IST | Updated: July 20, 2026 06:24 AM IST

നെയ്യാറ്റിന്‍കര : കെഎസ്ആര്‍.ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ജീവനക്കാരുടെ കുറവ് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പ്രകാരം 58 ബസുകളാണ് നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ആകെയുള്ള 82 സര്‍വീസുകളില്‍ ഇത്രത്തോളം ബസുകള്‍ പ്രിയദര്‍ശിനി പദ്ധതിക്കായി ക്രമീകരിച്ചിരിക്കുന്ന ഡിപ്പോ എന്ന ഖ്യാതി നെയ്യാറ്റിന്‍കരയ്ക്കാണ്.

എന്നാല്‍ മുഴുവന്‍ സര്‍വീസുകളും കാര്യക്ഷമമായി ദിവസവും ഓപ്പറേറ്റ് ചെയ്യാന്‍ ആവശ്യമായ ജീവനക്കാരില്ലായെന്നത് ഡിപ്പോയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്.

പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതോടെ നെയ്യാറ്റിന്‍കരയിലെ ബസുകളില്‍ വനിതാ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. തുടക്കത്തിലുണ്ടായ അതേ ബാഹുല്യം തന്നെ ഇപ്പോഴും തുടരുന്നുവെന്നതും ശ്രദ്ധേയം. പദ്ധതിയെക്കുറിച്ച് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമൊക്കെ നല്ല പ്രതികരണവുമാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഇരട്ടി ജോലിയായി എന്നതാണ് വാസ്തവം.

82 സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയില്‍ 88 ഡ്രൈവര്‍മാരേയുള്ളൂ. ആരോഗ്യപ്രശ്നങ്ങളോ അടിയന്തര ആവശ്യങ്ങളോ കാരണം ചിലര്‍ക്ക് ലീവെടുക്കേണ്ടിവന്നാല്‍ ചില സര്‍വീസുകള്‍ തന്നെ താത്കാലികമായി റദ്ദു ചെയ്യപ്പെട്ടേക്കാം. കുറഞ്ഞത് 110 ഡ്രൈവര്‍മാര്‍ വേണ്ടയിടത്താണ് 88 പേരെ ഉപയോഗിച്ച് ഡിപ്പോയുടെ പ്രവര്‍ത്തനം പരമാവധി തടസ്സപ്പെടാതെ കൊണ്ടുപോകുന്നത്. പക്ഷെ, ഓണം സീസണ്‍ ആകുന്നതോടെ യാത്രക്കാരുടെ എണ്ണം സ്വാഭാവികമായും ഇനിയും വര്‍ധിച്ചേക്കാം.

നെയ്യാറ്റിന്‍കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നഗരത്തിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും ഓണാഘോഷ പരിപാടികള്‍ ആസ്വദിക്കുന്നതിനുമെല്ലാം പോകുന്നതില്‍ നല്ലൊരു ശതമാനം പേര്‍ പ്രിയദര്‍ശിനി സര്‍വീസുകളെ ആശ്രയിക്കുമെന്നതില്‍ സംശയമില്ല.
കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചാല്‍ മാത്രമേ അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വീസുകള്‍ക്ക് മുടക്കമില്ലാതെ തുടരാനാകൂ എന്നതാണ് വസ്തുത.

Tags : crisis at Neyyattinkara KSRTC depot.

Recent News

Corehub Up