ഏലപീടിക: വർഷങ്ങൾക്ക് മുമ്പ് പ്രദേശത്തെ വനിതകൾക്ക് തൊഴിലും വരുമാനവും ഒരുക്കുന്നതി നായി സ്ഥാപിച്ച ഏലപീടിക ഗ്രാമ സ്വരാജ് മഹിള സമാജം കെട്ടിടം ഇന്ന് അനാഥം. ഒരുകാലത്ത് തഴപ്പായ നിർമാണ യൂണിറ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടം പ്രവർത്തനം നിലച്ചതോടെ വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. കെട്ടിടത്തിന് കാര്യമായ കേടുപാടുകളില്ലെങ്കിലും പരിസരം കാടുകയറി അവഗണിക്കപ്പെട്ട നിലയിലാണ്.
2007-08 സാമ്പത്തിക വർഷത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.80 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ കെട്ടിടം നിർമിച്ചത്. പ്രദേശത്തെ വനിതകൾക്ക് സ്വയംതൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനായി ഡിഡബ്ല്യൂസിആർഎ (DWCRA) പദ്ധതിയുടെ ഭാഗമായാണ് തഴപ്പായ നിർമാണ യൂണിറ്റ് ഒരുക്കിയത്. യൂണിറ്റ് നിലച്ചതോടെ കെട്ടിടവും ഉപയോഗ ശൂന്യമായി.
സമയോചിതമായ ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തിയാൽ വീണ്ടും കെട്ടിടം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. കുടുംബശ്രീ പ്രവർത്തനങ്ങൾ, വനിതാ പരിശീലന കേന്ദ്രം, തയ്യൽ പരിശീലന കേന്ദ്രം, ചെറുകിട ഉത്പാദന യൂണിറ്റുകൾ, വനിതാ സംരംഭകർക്കുള്ള പൊതുപ്രവർത്തന കേന്ദ്രം തുടങ്ങിയ ആവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുമുതലായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കാൻ അനുവദിക്കാതെ വനിതാ ശാക്തീകരണ ത്തിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും വീണ്ടും പ്രയോജനപ്പെടുന്ന രീതിയിൽ പുനരുപയോഗി ക്കാൻ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : The construction Elapitika became Nattuvishesham Districte news