x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെല്‍കൃഷിയില്‍ വീണ്ടും സജീവമായി വയലുകള്‍

വെബ് ഡെസ്ക്
Published: August 3, 2026 02:45 AM IST | Updated: August 3, 2026 02:45 AM IST

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്ന നെല്‍കൃഷിക്ക് വീണ്ടും പ്രതീക്ഷയേറി.

മഴ ലഭിച്ചതോടെ ബത്തേരി താലൂക്കിലെ വിവിധ പാടശേഖരങ്ങളില്‍ കര്‍ഷകര്‍ ഞാറുനടല്‍ ഉള്‍പ്പടെയുള്ള കൃഷിപ്പണികളുമായി സജീവമായിരിക്കുകയാണ്.കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ മഴയുടെ ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് വിത്തുപാകി ഞാറ് പാകമായിരുന്നെങ്കിലും മഴക്കുറവ് കാരണം നടീല്‍ വൈകുകയായിരുന്നു. ഇതോടെ പലരും ഇത്തവണ നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു. നടീല്‍ വൈകിയതിനാല്‍ കൃഷിപ്പണിക്കെത്തിയിരുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് മടങ്ങിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയോടെ പാടങ്ങളില്‍ ജലലഭ്യത ഉറപ്പായതോടെ കഴിയുന്നത്ര സ്ഥലങ്ങളില്‍ കൃഷി പൂര്‍ത്തിയാക്കാനുള്ള തിടുക്കത്തിലാണ് കര്‍ഷകര്‍.തൊഴിലാളികളുടെ ലഭ്യതക്കുറവ് നിലനില്‍ക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും പ്രാദേശിക തൊഴിലാളികളുടെയും സഹായത്തോടെയാണ് പലരും ഞാറുനടുന്നത്. ബത്തേരി താലൂക്കിലെ ഏറ്റവും വലിയ നെല്‍പ്പാടശേഖരങ്ങളിലൊന്നായ കണ്ണങ്കോട്, നമ്പിക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെ വയലുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ട്രാക്ടര്‍ ഉപയോഗിച്ച് വയലൊരുക്കലും ഞാറുപറിക്കലും നടീലും ഒരേസമയം പുരോഗമിക്കുന്നു. കാലവര്‍ഷം അനുകൂലമായി തുടര്‍ന്നാല്‍ ഇത്തവണ വിളവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അതേസമയം മഴ വീണ്ടും കുറഞ്ഞാല്‍ കൃഷി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നു. അതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും മതിയായ മഴ ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

Tags : NattuVishasham DistrictNews

Recent News

Corehub Up