കാട്ടാനകൾ
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറ മേഖലയില്‍ നാല് ആനകളടങ്ങിയ കൂട്ടം പരിഭ്രാന്തി പരത്തി. കമ്പാടിയില് മുഹമ്മദിന്റെ തോട്ടത്തിലെ കമ്പിവേലി തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കാട്ടാനകള്‍ ജനവാസ മേഖലയിലേക്കിറങ്ങി പരാക്രമം നടത്തുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കമ്പാടിയില് ആനക്കൂട്ടം ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. കാട്ടാനപ്പേടി കാരണം ജനങ്ങള്‍ ഇവിടെ ഭീതിയോടെയാണ് കഴിയുന്നത്.
കുട്ടികളെ മദ്റസയിലേക്കും സ്കൂളിലേക്കും രക്ഷിതാക്കള്‍ തന്നെ നേരിട്ട് കൊണ്ടുപോയി വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇന്നലെ രാവിലെ 9.30വരെ ആനകള്‍ ജനവാസ മേഖലയിലാണ് ഉണ്ടായിരുന്നത്. കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ആന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇയ്യംമൂല, മീനാക്ഷി, കെണിയംവയല്‍, ത്രീഡിവിഷന് ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
Tags : Nattuvishesham District News