x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിന്യമുക്തമെന്ന ലക്ഷ്യം പാളുന്നു മാലിന്യം പതിവു കാഴ്ച


Published: February 1, 2026 10:02 PM IST | Updated: February 1, 2026 10:02 PM IST

തൊടുപുഴ: ജില്ലയിലെ പാതയോരങ്ങളിലും റോഡുകളോടു ചേര്‍ന്ന വനമേഖലകളിലും മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുന്നു. വിനോദ സഞ്ചാര മേഖലകളില്‍ പലയിടത്തും മാലിന്യം വലിച്ചെറിരിക്കുന്നതായി കാണാം. മാലിന്യമുക്ത ജില്ലയെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും പ്രഹസനമായി മാറുന്ന കാഴ്ചയാണ് പലയിടത്തും. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും പതിവു ദൃശ്യമാണ്.

ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ മാലിന്യങ്ങള്‍ നിറച്ച് രാത്രി വാഹനങ്ങളില്‍ കൊണ്ടുവന്നു വിജനമായ ഇടങ്ങളില്‍ തള്ളുന്നവരും കുറവല്ല. ഇത്തരത്തിലുള്ള മാലിന്യം തള്ളല്‍ തടയാന്‍ പല തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പാതയോരങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം കുടയത്തൂര്‍ പഞ്ചായത്തില്‍ തൊടുപുഴ -മൂലമറ്റം റൂട്ടില്‍ കാഞ്ഞാറിനു സമീപം രാത്രിയില്‍ മാലിന്യം പിക്ക് അപ്പില്‍ എത്തിച്ച് തള്ളിയിരുന്നു.

കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെയുള്ള മേഖലകളില്‍ പലയിടത്തും മാലിന്യം കൂടിക്കിടക്കുന്നതു കാണാം. തൊടുപുഴ -പുളിയന്‍മല സംസ്ഥാന പാത, മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന -കുട്ടിക്കാനം റോഡ്, കോട്ടയം -കുമളി റോഡ് തുടങ്ങി പല റോഡുകളിലെയും ജനവാസമില്ലാത്ത മേഖലകളിലും കാടുവളര്‍ന്നു നില്‍ക്കുന്ന ഭാഗത്തുമെല്ലാം മാലിന്യം തള്ളുന്നുണ്ട്.

മൂന്നാര്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലും മാലിന്യപ്രശ്‌നം പരിഹാരമില്ലാതെ തുടരുകയാണ്.

അറവുമാലിന്യം, പച്ചക്കറി-മത്സ്യ അവശിഷ്ടങ്ങള്‍, പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് തള്ളുന്നതിലേറെയും. അടുക്കള മാലിന്യങ്ങളും ഡയപ്പറുകളും വരെ പ്ലാസ്റ്റിക് കവറില്‍ കെട്ടി വഴിയരികിലും പുഴയിലുമൊക്കെ വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. സമീപ ജില്ലകളില്‍നിന്നു ശുചിമുറി മാലിന്യംവരെ കൊണ്ടുവന്നു തള്ളിയ സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഭക്ഷണമാലിന്യങ്ങളും മറ്റും തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിടുന്നതും പതിവാണ്.

മാലിന്യങ്ങള്‍ ഒഴുകി ജലസ്രോതസുകളിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

വനമേഖലകളില്‍ തള്ളുന്ന ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് കാരിബാഗുകള്‍ എന്നിവയെല്ലാം വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാകുന്നു. പാതയോരങ്ങളിലെ മാലിന്യം തള്ളല്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പിടിക്കപ്പെട്ടാലും, കര്‍ശന നടപടികള്‍ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. മാലിന്യസംസ്‌കരണത്തിനു മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പലയിടത്തും മാലിന്യം സംഭരിക്കാനുള്ള എംസിഎഫുകള്‍ നിറഞ്ഞ അവസ്ഥയിലാണ്.

Tags : pollution-free nattuvishesham local news

Recent News

Corehub Up