x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരിസ്ഥിതി ലോല പ്രദേശം കേന്ദ്ര വിജ്ഞാപനം തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് എൽഡിഎഫ്

വെബ് ഡെസ്ക്
Published: September 17, 2026 03:45 AM IST | Updated: September 17, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

കൽപ്പറ്റ: ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോലമായി (ഇഎസ്എ)കരട് വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായി ഇടപെടണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിജ്ഞാപനപ്രകാരം ജില്ലയിലെ തൃശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, പേര്യ, തിരുനെല്ലി, തൊണ്ടർനാട്, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാർമല വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. കർഷകരും കർഷകത്തൊഴിലാളികളും ആദിവാസികളും തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണിത്.

അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് കാർഷിക, വ്യാപാര മേഖലകള ബാധിക്കും. ജനജീവിതം മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുണ്ടാകും. ആദിവാസി വിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകും. ഊരുകളിലെ അടിസ്ഥാനസൗകര്യ വികസനമടക്കം നിലയ്ക്കും.

ജില്ലയിലെ മുഴുവൻ വില്ലേജുകളെയും പരിസ്ഥിതി ലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദഗ്ധ സമിതിക്ക് എൽഡിഎഫ് സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവ സംരക്ഷിച്ച് വനമേഖലകൾ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു എൽഡിഎഫ് നിലപാട്. വിഷയത്തിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണ്.

കേന്ദ്രത്തിനു മുന്പിൽ വിഷയം അവതരിപ്പിക്കേണ്ട പ്രിയങ്ക ഗാന്ധി എംപി മൗനത്തിലാണ്. സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. സി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. സി.കെ. ശശീന്ദ്രൻ, കെ. റഫീഖ്, ഇ.ജെ. ബാബു, കെ.ജെ. ദേവസ്യ, ഡി. രാജൻ, ഷാജി ചെറിയാൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.

നൂൽപ്പുഴയിൽ സ്പെഷ്യൽ ഗ്രാമസഭചേർന്ന് പ്രമേയം പാസാക്കി

സുൽത്താൻ ബത്തേരി: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരേ നൂൽപ്പുഴ പഞ്ചായത്തിൽ സ്പെഷ്യൽ ഗ്രാമസഭകൾ ചേർന്ന് പ്രമേയം പാസാക്കി. പഞ്ചയാത്തിലെ 19 വാർഡുകളിലും അടിയന്തരമായി ഗ്രാമസഭകൾ വിളിച്ചുചേർത്താണ് ജനവാസമേഖലകളെ ഇഎസ്എയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ജില്ലയിലെ പതിമൂന്ന് വില്ലേജുകളാണ് ഇഎസ്എ കരട് വിജ്ഞാപനത്തിൽ വന്നിരിക്കുന്നത്. ഇതിൽ കിടങ്ങനാട്, നൂൽപ്പുഴ വില്ലേജുകളിലായാണ് നൂൽപ്പുഴ പഞ്ചായത്തുള്ളത്. കാടുംനാടുമായി ഇടകലർന്നാണ് പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങൾ.
പരിസ്ഥിതി ലോലമേഖല വിജ്ഞാപനം വരുന്നതോടെ കർഷകർക്ക് ഏറെ പ്രയാസങ്ങൾ നേരിടും.

അതിനാൽ ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും പൂർണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും വനാതിർത്തികളിൽ സീറോ പോയിന്‍റായി പരിസ്ഥിതി ലോല മേഖല നിർത്തണമെന്നും ആവശ്യപ്പെട്ടാണ് സ്പെഷ്യൽ ഗ്രാമസഭകൾ വിളിച്ചുചേർത്ത് പ്രമേയങ്ങൾ അവതരിപ്പിച്ചത്. 

ഈ പ്രമേയങ്ങൾ ചർച്ചചെയ്യുന്നതിന് അടുത്തദിവസം പഞ്ചായത്തിൽ അടിയന്തര ബോർഡ് മീറ്റിംഗ് വിളിച്ചുചേർക്കാനും തീരുമാനിച്ചു. ഗ്രമസഭകളിൽ അവതരിപ്പിച്ച പ്രമേയങ്ങളിൽ പഞ്ചായത്ത് ബോർഡ് യോഗത്തിൽ ചർച്ചചെയ്ത് ക്രോഡീകരിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അയക്കും.

Tags : District News Nattuvishesham Ecologically Sensitive Areas LDF

Recent News

Corehub Up