x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴയിൽ പഴഞ്ചിറ കുളത്തിന്‍റെ സംരക്ഷണഭിത്തി തകർന്നു


Published: July 4, 2026 10:08 PM IST | Updated: July 4, 2026 10:08 PM IST

കനത്ത മഴയിൽ തഴക്കര പഞ്ചായത്തിലെ പഴഞ്ചിറകുളത്തിന്‍റെ സംരക്ഷണഭിത്തി തകർന്നപ്പോൾ.

 

മാങ്കാംകുഴി: നീന്തൽ പരിശീലന കേന്ദ്രമാക്കാൻ ലക്ഷ്യമിടുന്ന തഴക്കര പഞ്ചായത്തിലെ പഴഞ്ചിറകുളത്തിന്‍റെ സംരക്ഷണഭിത്തി കനത്തമഴയിൽ തകർന്നു. മാർക്കറ്റ് റോഡിനോട് ചേർന്നുള്ള ഭാഗമാണ് തകർന്നത്. മഴക്കാലമായതിനാൽ കുളത്തിൽ ജലനിരപ്പുയരുന്നുണ്ട്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഒരുകോടി രൂപ വിനിയോഗിച്ച് നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള നിർമാണ ഉദ്ഘാടനം 2024 ഒക്‌ടോബറിൽ നടന്നിരുന്നു.


ഇതിന്‍റെ ഭാഗമായി കുളത്തിന് ചുറ്റും സംരക്ഷണഭിത്തിയുടെ നിർമാണം നടന്നുവരികയാണ്. ഇതിനിടയിലാണ് ഒരു ഭാഗം ഇപ്പോൾ കനത്തമഴയിൽ തകർന്നത്. മാങ്കാംകുഴി മാർക്കറ്റിന് വടക്കുവശത്ത് തഴക്കര പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളുടെ അതിർത്തിയിലാണ് പഴഞ്ചിറകുളം സ്ഥിതി ചെയ്യുന്നത്. അശാസ്ത്രീയനിർമാണം മൂലം ഒഴുക്ക് നിലയ്ക്കുകയും വെള്ളവും പായലും കെട്ടിക്കിടന്ന് സമീപ വാസികൾക്ക് ദുർഗന്ധം വമിക്കുകയും ചെയ്യുന്നതായും മുമ്പ് പരാതി ഉയർന്നിരുന്നു. തുടർന്ന് മഴക്കാലത്തിന് മുമ്പ് തഴക്കര പഞ്ചായത്ത് അധികൃതർ കുളം ശുചീകരിച്ച് പായലും മാലിന്യവും നീക്കം ചെയ്തിരുന്നു.

Tags : Nattuvishesham District news

Recent News

Corehub Up