x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേനി-എരുമേലി റെയില്‍പാത ചങ്ങനാശേരിവരെ ദീര്‍ഘിപ്പിക്കണം

വെബ് ഡെസ്ക്
Published: September 3, 2026 12:14 AM IST | Updated: September 3, 2026 12:14 AM IST

ചങ്ങനാശേരി: നിര്‍ദിഷ്ട തേനി-എരുമേലി റെയില്‍വേ ലൈനിന്‍റെ സാധ്യതാ പഠനം ചങ്ങനാശേരി വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി ശബ്ദം ഗ്രൂപ്പ് ഭാരവാഹികള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം സമര്‍പ്പിച്ചു. ഭാരവാഹികളായ അജയ്കുമാര്‍, ജോര്‍ജ് വര്‍ക്കി, പ്രേം സെബാസ്റ്റ്യന്‍ ആന്‍റണി, ജേക്കബ് ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ ജോമി ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി. കൃഷ്ണകുമാര്‍, ബിജെപി നേതാവ് ബി. രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിഷയത്തില്‍ സുരേഷ്‌ ഗോപി തന്‍റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്ന ആശാവഹമായ വിവരവും അദ്ദേഹം പങ്കവച്ചു. പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അനുകൂല നിലപാട് നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ റെയില്‍വേ ലൈന്‍ ചങ്ങനാശേരിയിലോ തിരുവല്ലയിലോ അല്ലെങ്കില്‍ ഇവയ്ക്കിടയിലുള്ള അനുയോജ്യമായ മറ്റേതെങ്കിലും പ്രദേശത്തോ ബന്ധിപ്പിക്കുന്ന വിധത്തില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കേന്ദ്രമന്ത്രിക്കുണ്ടെന്ന് സുരേഷ്‌ഗോപി സൂചിപ്പിച്ചു. ഇതിന് നാലുകോടി റെയില്‍വേ സ്റ്റേഷന്‌റെ സാധ്യതകളും പരിഗണിക്കാവുന്നതാണ്.

സമഗ്ര വികസനത്തിന്
വഴിതുറക്കുന്ന സ്വപ്നപദ്ധതി

ചങ്ങനാശേരിയുടെ ചരിത്രപ്രസിദ്ധമായ വാണിജ്യ പ്രാധാന്യവും മാര്‍ക്കറ്റിന്‍റെ പുനരുദ്ധാരണ സാധ്യതകളും മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി മുന്നോട്ടുവക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് തേനി-കുമളി വഴി ദിനംപ്രതി ആയിരത്തിലധികം ചരക്കുലോറികള്‍ എത്തുന്ന പാതയ്ക്ക് പകരമായി റെയില്‍വേ സര്‍വീസ് വരുന്നതോടെ അന്തര്‍സംസ്ഥാന ചരക്കുഗതാഗതവും യാത്രകളും ഏറെ സുഗമമാകും. പശ്ചിമഘട്ട മേഖലയെ കുട്ടനാടുമായും തീരദേശവുമായും ബന്ധിപ്പിച്ച് മലനാട്-ഇടനാട്-കുട്ടനാട് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നത് വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കും.

മാത്രമല്ല തീരദേശവാസികള്‍ക്ക് മലയോര മേഖലകളിലേക്കും തമിഴ്‌നാട്ടിലേക്കും വേഗത്തില്‍ എത്തിച്ചേരാനും ഇത് സഹായിക്കും. ശബരിമല തീര്‍ഥാടകര്‍ക്ക് വര്‍ഷം മുഴുവന്‍ പ്രയോജനപ്പെടുന്ന പ്രധാന യാത്രാ ഇടനാഴിയായി മാറുന്നതോടെ ചങ്ങനാശേരി ഒരു പ്രധാന റെയില്‍വേ ജംഗ്ഷനായി മാറുമെന്നും ചങ്ങനാശേരി ശബ്ദംഗ്രൂപ്പ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചങ്ങനാശേരി-ആലപ്പുഴ
റെയില്‍പാതയും പരിഗണിക്കാം

തേനി-എരുമേലി റെയില്‍വേ പദ്ധതി കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍വഴി ചങ്ങനാശേരി നാലുകോടിവരെ ആലോചനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ചങ്ങനാശേരി ശബ്ദംഗ്രൂപ്പ് ഭാരവാഹികളോട് പറഞ്ഞു.
തേനി-എരുമേലി പദ്ധതി 95 കിലോമീറ്ററാണ്. അവിടെനിന്നും 45കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചങ്ങനാശേരിയില്‍ എത്താം.

ചങ്ങനാശേരിയില്‍നിന്നും ആലപ്പുഴ റോഡില്‍ 25 കിലോമീറ്റര്‍ മേല്‍പാലം നിര്‍മിച്ചാല്‍ ഈ റെയില്‍പാതയെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാം.

യാത്രാ സൗകര്യത്തിനൊപ്പം പച്ചക്കറി, തുണിത്തരങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍ എരുമേലി, ചങ്ങനാശേരി, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലെത്തിക്കാം. അതുപോലെ ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ചങ്ങനാശേരിയിലും ആലപ്പുഴയിലും എത്തിക്കാം.
പ്രേം സെബാസ്റ്റ്യന്‍ ആന്‍റണി
കുട്ടംപേരൂര്‍

Tags : Nattuvishesham Districtnews Deepikanews Rail Line

Recent News

Corehub Up