x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസിനെ വട്ടംകറക്കി മോഷ്ടാക്കളുടെ വിളയാട്ടം: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മൂന്നാമതും മോഷണം


Published: June 12, 2026 10:34 PM IST | Updated: June 12, 2026 10:34 PM IST

തൊടുപുഴ: ടൗണിനു സമീപമുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ പോലീസിനെ വട്ടംകറക്കി വീണ്ടും മോഷണം. ഒരാഴ്ചയ്ക്കിടെ മൂന്നുതവണയാണ് ഇവിടെ മോഷണം നടന്നത്. കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍ രക്ഷാചാലകത്തിന്‍റെ യന്ത്രഭാഗങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടത്തിക്കൊണ്ടുപോയിരുന്നു.

രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ടിച്ച് കടത്തിയത്. ഇതു സംബന്ധിച്ച് പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഉപകരണത്തിന്‍റെ ശേഷിക്കുന്നഭാഗം കൂടി മോഷ്ടിക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷ്ടാക്കളെത്തിയത്. ശബദ്ം കേട്ട് ഉണര്‍ന്ന സെക്യൂരിറ്റി ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ മിന്നല്‍ വേഗത്തില്‍ കടന്നുകളഞ്ഞു. ഇതിനിടെ ഉപകരണത്തിന്‍റെ ഏതാനുംഭാഗങ്ങള്‍ ഇവര്‍ അപഹരിക്കുകയും ചെയ്തു.

ഒരാഴ്ചയ്ക്കിടെ ഒരു സ്ഥാപനത്തില്‍തന്നെ മൂന്നുതവണ മോഷണം നടത്തിയ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിനും തലവേദനായി മാറിയിട്ടുണ്ട്. എക്‌സ്‌ചേഞ്ചിന്‍റെ മൂന്നാംനിലയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന മിന്നല്‍രക്ഷാചാലകത്തിന്‍റെ ചെമ്പ് നിര്‍മിത ഭാഗങ്ങളാണ് മോഷ്ടിച്ചത്.

തിങ്കളാഴ്ച രാത്രി മിന്നല്‍രക്ഷാചാലകത്തിന്‍റെ മുകള്‍ഭാഗം നിര്‍ത്തിയശേഷം താഴ്ഭാഗം അറുത്തുമുറിച്ച് കൊണ്ടുപോകുകയായിരുന്നു.
ബുധനാഴ്ച രാത്രി ശേഷിച്ച ഏതാനുംഭാഗങ്ങള്‍കൂടി മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. നഗരമധ്യത്തില്‍ പോലീസ്‌സ്റ്റേഷന് 300 മീറ്റര്‍ ചുറ്റളവില്‍ മൂന്നു തവണയായി നടന്ന മോഷണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യമാണുയരുന്നത്. മിന്നല്‍രക്ഷാചാലകം മോഷ്ടിച്ച് പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു. ജില്ലയ്ക്കു പുറത്തും സമാനസംഭവങ്ങള്‍ നടന്നത് ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Tags : Nattuvishesham District News telephone exchange

Recent News

Corehub Up