x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: അതിയന്നൂര്‍ പഞ്ചായത്തിൽ ഇത്തവണ പോരാട്ടം കടുക്കും

സ്വന്തം ലേഖകന്‍
Published: November 4, 2025 06:07 AM IST | Updated: November 4, 2025 06:07 AM IST

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ സമീപ പഞ്ചായത്തായ അതിയന്നൂരില്‍ ഇക്കുറി വാശിയേറിയ പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും പ്രൗഢി വീണ്ടെടുക്കാന്‍ എല്‍ഡിഎഫും അട്ടിമറിക്കാന്‍ ബിജെപിയും ശ്രമം നടത്തുമെന്നുറപ്പാണ്.


നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട അതിയന്നൂര്‍ പഞ്ചായത്ത് ഒരു കാലത്ത് യുഡിഎഫിന്‍റെ കോട്ടയായിരുന്നു. കാല്‍നൂറ്റാണ്ട് മുന്പ് യുഡിഎഫിനെ പിന്തള്ളി എല്‍ഡിഎഫ് ഭരണത്തിലെത്തി. പിന്നീട് എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ തുടര്‍ന്നു. വി. രാജേന്ദ്രന്‍, പരമേശ്വരന്‍നായര്‍, കെ.പി ശശികുമാര്‍, കോമളം, ബി.ടി. ബീന എന്നിവര്‍ ഇക്കാലയളവില്‍ അതിയന്നൂര്‍ പഞ്ചായത്തിന്‍റെ പ്രസിഡന്‍റുമാരായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലം തെളിയിച്ചപ്പോള്‍ ആകെയുള്ള 17 സീറ്റുകളില്‍ ഇരുമുന്നണികള്‍ക്കും ആറു വീതം ലഭിച്ചു. ബിജെപി കരുത്തു കാട്ടി. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേയ്ക്ക് നറുക്കെടുപ്പിലൂടെ വിധി നിര്‍ണയിക്കാന്‍ തീരുമാനമായി.


രണ്ടു പദവികളിലേയ്ക്കും നറുക്കിന്‍റെ ഭാഗ്യം തുണയായത് യുഡിഎഫ് അംഗങ്ങള്‍ക്കായിരുന്നു. അങ്ങനെ യുഡിഎഫിലെ വി.പി. സുനില്‍കുമാര്‍ പ്രസിഡന്‍റും അഡ്വ. കെ. അനിത വൈസ് പ്രസിഡന്‍റുമായി സത്യപ്രതിജ്ഞ ചെയ്തു. പുതുതായി ഒരു വാര്‍ഡ് കൂടി നിലവില്‍ വന്നതോടെ പഞ്ചായത്തില്‍ ആകെ 18 വാര്‍ഡുകളായി. തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി അധികാരത്തില്‍ വരാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്പോള്‍ അപ്രതീക്ഷിത വിജയത്തിലൂടെ ഭരണം സ്വന്തമാക്കാനാണ് ബിജെപി യുടെ നീക്കം. പല വാര്‍ഡുകളിലും പലരുടെയും പേരുകള്‍ അങ്ങിങ്ങായി ഉയരുന്നുണ്ട്.


അതേ സമയം, മൂന്നു കൂട്ടരും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. എന്നാല്‍ ചില വാര്‍ഡുകളില്‍ പ്രചാരണത്തിന്‍റെ അടിസ്ഥാന അടവുകളുമായി സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ മുന്പ് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഇക്കുറി പഞ്ചായത്ത് മണ്ഡലങ്ങളിലേയ്ക്ക് തട്ടകം മാറ്റിയെന്നും നാട്ടുവര്‍ത്തമാനമുണ്ട്.

എന്തായാലും, അതിയന്നൂര്‍ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം മൂന്നു മുന്നണികള്‍ക്കും മൃഗീയ ഭൂരിപക്ഷം കിട്ടാന്‍ സാധ്യമല്ലായെന്നാണ് പൊതുവേ വോട്ടര്‍മാരടെ കണക്കുകൂട്ടല്‍. വാര്‍ഡുകള്‍ നിലനിര്‍ത്തിയാല്‍ മാത്രം പോരാ, കൂടുതല്‍ സീറ്റുകള്‍ കൈപ്പിടിയിലൊതുക്കിയാലേ ഭരണം നേടാനാകൂ എന്ന വസ്തുത ഗൗരവമായി തന്നെയാണ് മൂന്നു മുന്നണികളും ഉള്‍ക്കൊള്ളുന്നത്. സ്വാഭാവികമായും തെരഞ്ഞെടുപ്പിന് ചൂടു വര്‍ധിക്കും.

Tags : local nattuvishesham Panchayat elections

Recent News

Corehub Up