x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേസുകളിൽപ്പെട്ട ബൈക്കുകൾ സംരക്ഷിക്കാൻ തൃക്കാക്കര പൊലിസിനു പെടാപ്പാ‌ട്

വെബ് ഡെസ്ക്
Published: September 14, 2026 03:39 AM IST | Updated: September 14, 2026 03:39 AM IST

തൃക്കാക്കര പൊലിസ് സ്‌റ്റേഷനു മുൻപിൽ അടുക്കിവച്ച നിലയിൽ ഇരുചക്ര വാഹനങ്ങൾ.

കാക്കനാട് : ഡബിൾ ഡക്കർബൈക്കുകളുടെ അത്യപൂർവ കാഴ്ച ഒരുക്കി തൃക്കാക്കര പൊലിസ്. വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടികൂടിയതും അപകടത്തിൽപ്പെട്ടതുമായ ബൈക്കുകൾ സ്ഥല പരിമിതി മൂലം ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് തൃക്കാക്കര പൊലിസ്.

സ്ഥലപരിമിതി കാരണം ഇവ സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുതുപുത്തൻ ബൈക്കുകൾ തുടങ്ങി കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തവയും കൂട്ടത്തിലുണ്ട്.

പൊലിസ് സ്റ്റേഷൻ റോഡിൽ 500 മീറ്റർ വരെ ദൂരത്തിൽ പാതയുടെ ഇരുവശങ്ങളിലുമായി കാറുകളും, ഓട്ടോറിക്ഷ ളും ഇത്തരത്തിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.

മയക്കുമരുന്ന് കേസുക ൾ തുടങ്ങി മോഷണം അപകടം എന്നിങ്ങനെ വിവിധ കേസുകളിൽ പിടികൂടി തൊണ്ടി മുതലായി സ്‌റ്റേഷൻ പരിസരത്ത് കിടന്ന് ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്.

ഇത്തരം വാഹനങ്ങൾ കേസ് വിധിയാവുന്ന മുറക്കല്ലാതെ ഉടമകൾ ക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് പൊലിസ് പറയുന്നു. പ്രത്യേകം സ്ഥലം കണ്ടെത്തി ഇവയെല്ലാം ഒരുമിച്ച് സംരക്ഷിക്കാൻ പൊലിസിന് കഴിയുന്നില്ല.

രാത്രിയുടെ മറവിൽ തൊണ്ടിമുതലായി പിടിച്ചെടുത്ത ഇത്തരം വാഹനങ്ങളിൽനിന്നും വിലപിടിപുള്ള പാർട്സുകൾ പലതും പതിവായി മോഷണം പോകുന്നതും പതിവു സംഭവമാണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up