കിളിയന്തറയിൽ ടൂറിസ്റ്റ് ബസിൽ തീ പടർന്നത് അഗ്നിരക്ഷാ സേന നിയന്ത്രണ വിധേയമാക്കുന്നു.
ഇരിട്ടി: തലശേരി -മൈസൂരു അന്തർസംസ്ഥന പാതയിൽ കിളിയന്തറയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു . ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. യന്ത്ര തകരാറു കാരണം രണ്ടുദിവസമായി കൂട്ടുപുഴ ഭാഗത്ത് നിർത്തിയിട്ടിരുന്ന അശോക ട്രാവൽസിന്റെ ബസ് തകരാർ ശരിയാക്കി തലശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് ബസിന്റെ മുൻഭാഗത്തെ പുക കുഴലിലൂടെ തീ വെളിയിലേക്ക് വന്നു തുടങ്ങിയത്.
ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഇരിട്ടിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. തീ പൂർണമായും നിയന്ത്രണ വിധേയമാക്കി . വാഹനത്തിലേക്ക് തീ പടരാതിരിക്കുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഏതാനും മാസങ്ങൾക്ക് മുന്പ് ചുരം റോഡിൽ തീ പിടിച്ച ടുറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചത്.
സംഭവമറിഞ്ഞ് പഞ്ചായത്തംഗം ഡെന്നിസ് മാണി, മുൻ പഞ്ചായത്തംഗം അനിൽ എം. കൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ , സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീർമാരായ സുമേഷ് ലാൽ, പി.എച്ച്. നൗഷാദ്, ഫയർ ആൻഡ് റിസ്ക്യു ഓഫീർമാരായ അനീഷ് മാത്യു, സൂരജ് , ജസ്റ്റിൻ ജെയിംസ്, ഹോം ഗാർഡ് തുടങ്ങിയവർ പങ്കെടുത്തു .
Tags : Tourist bus nattuvishesham local news