x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്‍സൂണ്‍ ആനന്ദം നുകര്‍ന്ന് സഞ്ചാരികള്‍

വെബ് ഡെസ്ക്
Published: July 17, 2026 12:25 AM IST | Updated: July 17, 2026 12:25 AM IST

മൂന്നിലവ് പഞ്ചായത്തിലെ കട്ടിക്കയം വെള്ളച്ചാട്ടം.

കുമരകത്തും ഇല്ലിക്കൽകല്ലിലും തിരക്ക്

കോട്ടയം: മണ്‍സൂണ്‍കാലം യാത്രകളുടെ കാലംകൂടിയാണ്. മനോഹരമായ അന്തരീക്ഷമൊരുക്കി കാത്തിരിക്കുന്ന നിരവധി സഞ്ചാരകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കുമരകത്തും വേമ്പനാട്ടുകായലിലുമുള്ള ഹൗസ് ബോട്ട് യാത്രയും ഇല്ലിക്കൽകല്ലിലെയും ഇലവീഴാപൂഞ്ചിറയിലെയും ചെറിയ മഴയും കോടമഞ്ഞും ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്.

മാര്‍മലയിലെയും കട്ടിക്കയത്തെയും അരുവിക്കച്ചാലിലെയും അരുവിക്കുഴിയിലെയും വെള്ളച്ചാട്ടങ്ങളിലും മഴക്കാല ടൂറിസത്തിന്‍റെ ഭാഗമായി തിരക്കേറിവരുന്നു. വിദേശികളും സ്വദേശികളുമായി പതിനായിരത്തിനു മുകളില്‍ ആളുകളാണ് ഓരോ സഞ്ചാരകേന്ദ്രത്തിലും കഴിഞ്ഞ ഒരുമാസത്തിനിടയിലെത്തിയത്. ജില്ലയുടെ മലയോരമായ ഇല്ലിക്കല്‍കല്ലില്‍ സുഖപ്രദമായ കാലാവസ്ഥയാണിപ്പോള്‍. ഇല്ലിക്കല്‍കല്ലിനെ മഴക്കാലത്ത് കോടമഞ്ഞ് തലോടും. കാഴ്ചക്കപ്പുറം, ത്രസിപ്പിക്കുന്ന സഞ്ചാരാനുഭവങ്ങളും ഇവിടം പ്രദാനം ചെയ്യും. സമുദ്രനിരപ്പില്‍നിന്ന് 4,000 അടി ഉയരത്തിലാണ് പ്രകൃതി ഈ വശ്യമായ ഭൂപ്രദേശം പ്രകൃതി ഒരുക്കിയിരിക്കുന്നത്.

ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളതാണ് ഇല്ലിക്കല്‍കല്ലും അരുവിക്കുഴി വെള്ളച്ചാട്ടവും.ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളതാണ് ഇല്ലിക്കല്‍കല്ലും അരുവിക്കുഴി വെള്ളച്ചാട്ടവും.അപകടസാധ്യത ഏറ്റവും കുറഞ്ഞ വെള്ളച്ചാട്ടമായതിനാലാണ് അരുവിക്കുഴി മണ്‍സൂണ്‍ യാത്രികര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. അവധിദിവസങ്ങളില്‍ ഇവിട‌ങ്ങളിൽ നിരവധി സഞ്ചാരികളാണ് എത്തുന്നത്.

ഹൈക്കിംഗിന് കട്ടിക്കയം വെള്ളച്ചാട്ടം

അൽപ്പം ഹൈക്കിംഗും നീന്തലും ഇഷ്ടപ്പെടുന്നവര്‍ക്ക് മൂന്നിലവിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിലേക്ക് ചെല്ലാം. ഇല്ലിക്കല്‍കല്ലില്‍നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്. മലമുകളില്‍നിന്നു പടികളിലൂടെ വെള്ളച്ചാട്ടത്തിന് അടുത്തെത്തി മനോഹരമായ രീതിയില്‍ ഏവര്‍ക്കും വെള്ളച്ചാട്ടം അസ്വദിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.
പാറക്കെട്ടുകളിലെ വഴുവഴുപ്പും മറ്റും അപകടസാധ്യതയേറ്റുന്നതിനാല്‍ ഇവിടെ വെള്ളത്തില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടണ്ട്. തീക്കോയി പഞ്ചായത്തിലെ മര്‍മല അരുവി ജില്ലയിലെ ഉയരംകൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. 40 അടി ഉയരത്തില്‍നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയ്ക്ക് സമീപമാണ് അരുവിക്കച്ചാല്‍ വെള്ളച്ചാട്ടം. 100 അടിയിലധികം ഉയരത്തില്‍നിന്നാണ് ഇവിടേക്ക് വെള്ളം പതിക്കുന്നത്.

Tags : Local News Nattuvishesham Tourists monsoon

Recent News

Corehub Up