മനക്കൊടി - പുള്ള് റോഡിലെ വെള്ളക്കെട്ടിൽ സി. രവീന്ദ്രനാഥ് എംഎൽഎ സന്ദർശനംനടത്തുന്നു.
അരിമ്പൂർ: മനക്കൊടി - പുള്ള് റോഡിലെ വെള്ളക്കെട്ടും വാരിയം കോൾ പാടശേഖരത്തിലെ വെള്ളപ്പൊക്ക ഭീഷണിയും ശാശ്വതമായി പരിഹരിക്കുന്നതിന് നടപടിക്രമങ്ങൾ തുടങ്ങിയതായി സി. രവീന്ദ്രനാഥ് എംഎൽഎ പറഞ്ഞു. വെള്ളക്കെട്ടുമൂലം ഗതാഗതംനിരോധിച്ച പിഡബ്ല്യുഡി റോഡ് സന്ദർശിച്ചതിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഉയർത്തി ഡ്രെയിനേജ് സംവിധാനങ്ങൾ ഉൾപ്പെടുത്തി സ്ഥിരമായ സംരക്ഷണപ്രവൃത്തി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തരനിർദേശംനൽകി. ആവശ്യമായ ഭരണാനുമതിയും ഫണ്ടും അനുവദിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
അടിയന്തരഘട്ടത്തിൽപോലും വാഹനങ്ങൾക്ക് വെള്ളക്കെട്ടുമൂലം ഇതുവഴി കടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ്.
മഴക്കാലത്ത് പ്രദേശവാസികൾ ദിവസങ്ങളോളം ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. വിദ്യാർഥികൾ, രോഗികൾ, വയോജനങ്ങൾ, കർഷകർ തുടങ്ങിയവർക്ക് വലിയ ദുരിതമാണ് ഉണ്ടാകുന്നതെന്നും ഇക്കാര്യങ്ങളെല്ലാം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
വാർഡ് അംഗം ഓമന അശോകൻ, വാരിയം കോൾപടവ് സെക്രട്ടറി കെ.കെ. അശോകൻ, പ്രസിഡന്റ് പുഷ്കരൻ കുറുവത്ത്, സിപിഎം കുന്നത്തങ്ങാടി ലോക്കൽ സെക്രട്ടറി കെ. രാഗേഷ്, വി.പി. രാജേഷ് തുടങ്ങിയവർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Waterlogging