ഓർമ്മയിൽ ഒരു കാവാലം കാലം
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ കാണാമായിരുന്നു എങ്കിലും അവ വ്യാപകമായിരുന്നില്ല. കാവാലം ആട്ടപ്രകാരങ്ങൾ അപൂർവ്വമായേ നഗരം തീണ്ടാനെത്തിയിരുന്നുള്ളൂ. എങ്ങനെയോ അവയൊന്നും കാണാനായതുമില്ല.

പക്ഷേ, തനതുവിരുദ്ധപക്ഷത്തിന്‍റെ നിന്ദാസൂക്തങ്ങൾ നാടകക്കാറ്റിൽ സജീവമായിരുന്നു. ന്ധഅഭിനവതെയ്യ’ മെന്ന പരിഹാസവിശേഷണത്തിനായിരുന്നു പ്രചാരം കൂടുതലും.

അങ്ങനെ നിന്ദിക്കേണ്ട ഒന്നല്ല കാവാലംവഴി എന്നും നാടകത്തെ അങ്ങനെയും കാണാമെന്നും സമീപനവഴിയേക്കാൾ പ്രസക്തം പൊരുൾമാത്രയും അതു പകരുന്നതിലെ ദൃശ്യവേപനവുമാണെന്നുമുള്ള പുനർവിചാരം മനസ്സിൽ പാകിത്തന്നത് എം.കെ. സാനുമാസ്റ്ററാണ്.

തിരുവനന്തപുരത്തുവച്ചാണ് ആദ്യദർശനസന്ദർഭം ഒത്തുവന്നത്. പൂർണ്ണമായും സ്വീകരിക്കാനായില്ല എന്ന സത്യം മറച്ചുവയ്ക്കുന്നില്ല; എന്നാലൊട്ടു തള്ളിക്കളയുവാൻ മനസ്സ് തയ്യാറായതുമില്ല. നാടകത്തെക്കുറിച്ചുള്ള പൂർവ്വാർജിതസങ്കല്പം ഒരു കാവാലത്തിനുവേണ്ടി പൊളിച്ചെഴുതുവാനുള്ള വൈമുഖ്യവും ഉൾച്ചേർക്കലിനു വഴിമുടക്കിയിരുന്നിരിക്കണം. എന്നാലും ന്ധഈടും കൂറും’ തുടങ്ങിയ പദങ്ങൾ നാടകത്തട്ടിനോടു ചേർത്തു നടാടെ (ഞാൻ) കേട്ടപ്പോഴുള്ള വിസ്മയം അതിനെ മറികടന്നും മനസ്സിൽ ബാക്കി കിടന്നിരുന്നു.

അതിനൊരു തുടർപർവ്വമുണ്ടായത് നടൻ ഗോപിയോടൊത്തുള്ള സഹവർത്തിത്വത്തിലൂടെയാണ്. ഗോപിയേക്കാൾ മുൻപേ ചങ്ങാതിയായതു നെടുമുടി വേണുവാണ്. വേണുവും ഭരതനുമൊത്തുള്ള സൊറവട്ടങ്ങളിൽ പലകുറി കാവാലംതുടി ഇടചേർന്നിരുന്നു; ന്ധആരവ’ത്തിലെയും ന്ധരതിനിർവേദ’ത്തിലെയും പാട്ടുകൾ അലയടിച്ചിരുന്നു. ന്ധധിംദിലക്ക തിരുമല ഗണപതി...’ തൊട്ടേ വരികൾ ശ്രദ്ധിച്ചുപോന്നു. ന്ധപൂവാങ്കുറിഞ്ഞി’യും ന്ധഓലഞ്ഞാലി’ യും പാകത്തിനു വിളന്പിയുള്ള കാവാലത്തിന്‍റെ തിരുനട ശ്രദ്ധിച്ചുമിരുന്നു. ഞാൻ കൂടി ഭാഗഭാക്കായ ന്ധവിടപറയുംമുന്പേ’ യിൽ കാവാലമായിരുന്നു ന്ധഉല്ലലലല്ലല’ പാടാനെത്തിയത്. ക്രൈസ്തവസംസ്കൃതിയുടെ വിലാപസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ന്ധഅനന്തസ്നേഹത്തിൻ പനിനീർവെഞ്ചരിപ്പു’മായി കവിയെത്തിയപ്പോൾ ന്ധതനതി’ നിപ്പുറവും പാടവത്തിനു ലുബ്ധില്ലെന്നും ബോദ്ധ്യമായിരുന്നു ന്ധആ ചിത്രത്തിന്‍റെ കന്പോസിംഗ് വേളകളിൽ ഞാനുണ്ടായിരുന്നില്ല; പക്ഷേ, ന്ധഇളക്കങ്ങ’ളുടെ പാട്ടുപുരയിൽ തൃശൂർ ന്ധരാമനിലയ’ തൊടിയിൽ കാവാലവും എംബി ശ്രീനിവാസനും അടയിരുന്നപ്പോൾ സാക്ഷിയായി. അതിലൊരു പാട്ടിൽ ന്ധറിഥമിട്ട ചിരിമാസചിത്തം’ എന്ന പ്രയോഗം അന്പരപ്പിച്ചു. പുരികം ചുളിയുന്നതുകണ്ട് ചോദിക്കാതെ തന്നെ കവി വിശദീകരിച്ചു.

“ഞവ്യവോ എന്നു സായ്പ് പറയില്ലേ. അതുതന്നെ റിഥം.’’

ആംഗലപദം നറുനാടൻ മലയാളപ്പാട്ടിലോ എന്ന് ആശങ്കപ്പെടുന്പോൾ കവി പറഞ്ഞാണറിഞ്ഞത് ഞവ്യവോ സായ്പ് സംസ്കൃതത്തിൽനിന്നു കടംവാങ്ങിയതാണെന്ന്!

ന്ധന്ധഎങ്ങാണ്ടു കിടക്കുന്ന സായ്പിനു തേടിയെടുക്കാമെങ്കിൽ സംസ്കൃതത്തറവാടിന്‍റെ ഇറാന്പലിൽ കുടിപാർക്കുന്ന മലയാളത്തിനെന്തേ വയ്യാ!’’

അന്നു തൊട്ടു പിന്നെ എന്നും കാവാലവുമായുള്ള ഓരോ മുഖാമുഖവും പുതിയ പാഠങ്ങളുടെ ശേഖരത്തിനു കനം നേടിത്തന്നു.

കാണുംമുൻപേ, ചൊല്ലും ചുവടും കൊട്ടും മുഴക്കി, ധുംധുടിഭേരിയിൽ കേൾവിസങ്കല്പത്തിൽ ആടിത്തിമിർത്തിരുന്ന കാവാലത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്പം നേർക്കാഴ്ചയിൽ, ഇടപഴകലറിവിൽ തകിടം മറിഞ്ഞു. ഒരു ഭീകരൻ, അടുക്കാൻ സൂക്ഷിക്കണം എന്ന ഭീതി മഞ്ഞുപോലുരുകി.

ശൈശവനൈർമ്മല്യം ഇറ്റി ബാക്കിനിൽക്കുന്ന മുഖഭാഷ. ഏതു നിലയിലേക്കും ദിശയിലേക്കും നീട്ടിയും കുറുക്കിയും മുഖമെത്തിക്കുന്ന ഒട്ടകപ്പക്ഷിയുടെയത്ര ഇലാസ്റ്റിസിറ്റിയുള്ള കഴുത്ത്. ആസ്വദിച്ചിരുന്നു കഥപറയുന്പോൾ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും നിലത്തൂന്നി പൃഷ്ഠമടക്കം ശരീരം പൊന്തിച്ചു സ്വയം ഉൗഞ്ഞാലായി അതിൽ ആയത്തിൽ ആടുന്ന ഫ്ളെക്സിബിളിറ്റിയുടെ പരമമായ ഉടൽവഴക്കം. ഇടയ്ക്കൊരു സന്ദേഹമുണർത്തുവാൻ നാവും മനവും തരിച്ചാൽ അതിനിടയിലും ഇരിപ്പും നിലയും അതിലെ ആട്ടവും വിടാതെ കഴുത്തു നീണ്ടു നമ്മുടെ മുഖത്തോടു മുഖം വന്നു കാര്യമുണർത്തി പ്രശ്നോത്തരി തീർത്തു മടങ്ങുന്ന പ്രതിമട്ടം. നേർത്ത തിളക്കങ്ങൾ കേൾവിമാത്രയിൽ മിന്നായമായി തിളങ്ങുന്ന കണ്ണുകൾ, മുറുക്കാൻ ചുവപ്പു തെളിച്ചു കാട്ടി തൊണ്ണവിളന്പിൽ വിടരുന്ന കൊച്ചുകുഞ്ഞിന്‍റെ തേൻചിരി. ദുഃഖസന്ദർഭങ്ങളിൽ പിണങ്ങിയാലെന്നോണം മുഖത്തു നിഴൽവീണ് കലന്പി കലങ്ങി ഇടം തിരിഞ്ഞു മുകളിലേക്കോ കുത്തനെ താഴേക്കോ വെട്ടിയിട്ടതുപോലെ ഒടിഞ്ഞുനിവരുകയോ വീഴുകയോ ചെയ്യുന്ന മുഖം കഴുത്തിൽനിന്ന് എഴുന്നും ഞാന്നും...

സന്ധിഘട്ടങ്ങളിൽ സാന്ത്വനം തേടുവാൻമാത്രം അടുപ്പം പരസ്പരം ഉണ്ടായപ്പോഴും ഞങ്ങൾക്കിടയിൽ അന്യോന്യത്തിൽ നാടകം കടന്നുവന്നില്ല. എണ്ണിയാൽ തീരാത്തത്ര രാപകലുകളുടെ വെടിവട്ടപർവ്വങ്ങൾ നെടുമുടിക്കാരനുമൊത്തു താണ്ടിയതിലെങ്ങും ന്ധതനതുപെരുമ’ എഴുന്നള്ളിയില്ല. വിളന്പിയില്ല. ചോദിച്ചുമില്ല. പരുക്കനും, ഉൾവലിയലിൽ കുപ്രസിദ്ധി വേണ്ടുവോളം സ്വന്തമാക്കിയവനുമായ ഗോപിയാണ് ന്ധആലോല’ത്തിന്‍റെയും ന്ധപാളങ്ങളു’ടെയും ചിത്രീകരണനാളുകളിൽ അതിർത്തിവേലി എടുത്തുമാറ്റിയത്.

കണ്ടറിവുകൾക്കപ്പുറത്ത് ചെയ്വനയിൽ കാവാലംധാരയിലേക്കു ഗോപി പെയ്തിറങ്ങുന്നത് ന്ധദൈവത്താർ’ തൊട്ടായിരുന്നു ചിറയിൻകീഴിലെ കാളിയൂട്ടു കണ്ട് ഭദ്രകാളിതുള്ളലിനു മനം തുടിചേർന്നുവന്ന തന്‍റെ ഉള്ളിൽനിന്നും വെളിച്ചപ്പാടിനെ ആവാഹിച്ചു പുറത്തെടുത്ത് ചുരമാന്തി അരങ്ങിൽ പ്രകാശിപ്പിച്ച കാവാലം അന്നു മനസ്സിലെഴുതി കൈമാറിയ അടിസ്ഥാനപാഠം ഗോപി അയവിറക്കി.

ന്ധന്ധകലയെന്നതു പൈതൃകവും പാരന്പര്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.’’

പൂർവ്വസൂരികളും സമകാലികരും തെളിച്ച നാടകപ്പാതയിൽനിന്നു പ്രകടമായ വ്യതിയാനമായിരിക്കേതന്നെ കാവാലംരീതി അതിന്‍റെ തുടർച്ച കൂടിയാകുന്നത് ആ നാടകസങ്കല്പത്തിന്‍റെ അടിസ്ഥാനപ്രചോദനവും താളധാരയും നമ്മുടെ പാരന്പര്യത്തിലും അനുഷ്ഠാനങ്ങളടക്കമുള്ള പൈതൃകത്തിലും അധിഷ്ഠിതമായതുകൊണ്ടാണ്. ഗോപി പറഞ്ഞു:


ന്ധന്ധ...കാവാലത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഈ വഴിക്കുതന്നെയാണ്. അതൊരു താളലയമായി രൂപപ്പെടുകയായിരുന്നു. അങ്ങനെ അടയാളപ്പെടുത്തുവാൻ നമുക്കിടയിൽ ആദ്യമായൊരാളുണ്ടായതു കാവാലമാണ്. പ്രമേയത്തിലും സങ്കേതത്തിലും ജി. ശങ്കരപ്പിള്ളയടക്കമുള്ളവർ പുതിയ വഴികൾ തേടിക്കൊണ്ടിരുന്നപ്പോൾ, അതേ സരണിയിൽ അവരിലൊരാളായി അന്വേഷണം തുടർന്നുകൊണ്ടുതന്നെ പാരന്പര്യചിട്ടകളുടെ പൈതൃകത്തുടിതാളത്തിൽ ആ നാടകധാരയെ സംക്രമിപ്പിച്ചു തെളിച്ചെടുത്തുവെന്നതാണ് അക്കൂട്ടത്തിൽ കാവാലത്തെ വേറിട്ടുനിറുത്തുന്ന അധികതലം. ആചാര്യ·ാരുടെ നാടകച്ചാലുകളെ അദ്ദേഹം അനുയാത്ര ചെയ്തു. ഭാസനും കാളിദാസനുമടക്കമുള്ള ഗുരുക്ക·ാർ തെളിച്ച വെളിച്ചം അനുഗ്രഹമായി നെറുകയിൽ പേറി. അവയെ നാടകതലത്തിൽ പുനഃസൃഷ്ടിക്കുന്പോൾ ആ വ്യാഖ്യാനങ്ങളിൽ പുതിയൊരു ഭാവുകത്വം വിളക്കിച്ചേർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവയിൽ പ്രേക്ഷകന് അനുഭവവേദ്യമായ ആ നവഭാവുകത്വംതന്നെയാണ് ഈ നാടകസന്പ്രദായത്തിൽ തനിമയായി തെളിഞ്ഞതും...

.... ചായക്കൂട്ടുകളിൽ കാവാലം ഒരിക്കലും പിശുക്കു കാണിച്ചിട്ടില്ല. രൗദ്രക്രൗര്യക്രുദ്ധഭാവങ്ങൾക്കു കടുത്തനിറം തന്നെ ചാർത്തി. ആ കടുപ്പം താളത്തിലും സംക്രമിപ്പിച്ച് ആരോഹണാവരോഹണങ്ങളിലൂടെ പ്രേക്ഷകമനസ്സിനെ പരിപാകപ്പെടുത്തി. അതോടെ പിന്നെ ഒരു ട്രാൻസിലെന്നോണം മുറുകുന്ന താളത്തിന്‍റെ ചടുലതയിൽ കാഴ്ചക്കാർ നാടകത്തിന്‍റെ നിർവൃതിതലത്തിലേക്കു സ്വയം ഉയർത്തപ്പെടുകയാണ്...

ന്ധന്ധ...നാടകത്തിന്‍റെ അതിശയപ്രാപ്തിയും അപൂർവ്വവ്യാപ്തിയും വെളിപ്പെടുത്തിക്കൊണ്ട് ഈ മാധ്യമം എല്ലാ നല്ല കലകളുടെയും കൂട്ടത്തിൽ ഒരനുഷ്ഠാനത്തിന്‍റെ ഉയർന്ന തലങ്ങളിലെത്തിപ്പെടുകയാണ്. ഇതിന്‍റെ ഫലമായി ഇതൊരു പുതിയ ഉണർവ്വായി മാറുന്നു. അതുകൊണ്ടാണ് ന്ധദൈവത്താറും’ ന്ധഅവനവൻ കടന്പ’യും ന്ധഒറ്റയാനും’ ന്ധകരിങ്കുട്ടി’യുമെല്ലാം അനുഭവസാക്ഷാത്കാരതലത്തിൽ ഓരോ പുതിയ അവതരണവും പുതിയ പുതിയ പൊരുളുകൾ പകർന്നു പകുത്തുതരുന്ന പുതിയ പുതിയ വ്യാഖ്യാനങ്ങളും അതിനാൽത്തന്നെ പുതിയ വിസ്മയങ്ങളുമായി മാറിയത്, ഓരോ നാടകങ്ങളും പുതിയ പാഠങ്ങളായിക്കൂടി പ്രേക്ഷകനെ, ആസ്വാദകനെ ഗൗരവപൂർണ്ണമായ പഠനത്തിനും വിചിന്തനത്തിനും പ്രേരിപ്പിക്കുകയും പ്രാപ്തനാക്കുകയും ചെയ്തത്.

ന്ധന്ധ...കാഴ്ചമാത്ര പകർന്നുതരുന്ന അനുഭൂതിദായകമായ സാക്ഷാത്കാരം നിലനിറുത്തിക്കൊണ്ടുതന്നെ ഇതു സാധിക്കുന്നു എന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത. കാണുന്പോൾ ഒരപൂർവ്വമായ അനുഭവമാകുന്ന നാടകങ്ങൾ കാഴ്ചയ്ക്കപ്പുറവും പ്രേക്ഷകന്‍റെ മനസ്സിൽ തുടരുന്നു....

ന്ധന്ധ.... പരീക്ഷണനാടകങ്ങൾ ബുദ്ധിപരമായ ഒരു വ്യായാമമാവശ്യപ്പെട്ടുകൊണ്ടാണ് പ്രേക്ഷകന്‍റെ പങ്കാളിത്തത്തെ തേടുന്നത്. വൈകാരികമായ ഒരകൽച്ച ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു. കാവാലത്തിന്‍റെ നാടകങ്ങൾ അത്തരമൊരു വ്യായാമത്തിനു പ്രേക്ഷകനെ പ്രേരിപ്പിക്കുന്നില്ല. അവ സംവദിക്കുന്നതു പ്രേക്ഷകന്‍റെ ഹൃദയത്തോടു തന്നെയാണ്. വാക്കിലൂടെയും ചൊല്ലിലൂടെയും കാഴ്ചയിലൂടെയും നാടകം അവന്‍റെ സിരകളിലെ ജീനുകളിൽ ഉറങ്ങിക്കിടന്ന പൂർവ്വകാലസംസ്കൃതിയുടെ തുടിതാളങ്ങളെ സചേതനമാക്കി അവനെ പാരന്പര്യത്തിന്‍റെ തുടർച്ചയിലെ ഇന്നിന്‍റെ കണ്ണിയാകാൻ സജ്ജനാക്കുകയാണ്...

ന്ധന്ധ.... ഇവിടെ സ്വീകർത്താവ് അവൻപോലുമറിയാതെ വാഹകനും വ്യാഖ്യാതാവുമാകുന്ന അത്യുന്നതമായ ഒരു നാടകസംസ്കാരം രൂപമെടുക്കുന്നുണ്ട്. ആസ്വാദനം പ്രത്യക്ഷമനനചിന്തയുടെ ഭാരമില്ലാതെ അനുഭവവും സ്വാഭാവികമായ പുനർകാഴ്ചയും അതിലൂടെ വ്യാഖ്യാനവുമായി മാറുകയാണ്. നാടകത്തെ നാടകത്തോടു കൂടുതലടുപ്പിക്കുകയാണ് ഈ പ്രക്രിയ. ഇവിടെ നാടകവും പ്രേക്ഷകനും രംഗപൂജയിലെ പങ്കാളികളാകുന്നു. ആവിഷ്കർത്താവിൽനിന്നു സ്വീകർത്താവിലേക്ക് അകലങ്ങളില്ലാതാകുന്നു...

ഈ പാശ്ചാത്യപൗരസ്ത്യഭേദമില്ലാതെ എക്കാലത്തും നാടകകലയ്ക്കു മറ്റേത് ഉദാത്തകലയ്ക്കുമെന്നതുപോലെ കൈവരിക്കാൻ കഴിയുന്ന ഏറ്റവും അഭികാമ്യവും അഭിലഷണീയവും അനുകൂലവും ആരോഗ്യകരവും ക്രിയാത്മകവുമായ ഒരു തലമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്; കുറഞ്ഞപക്ഷം സൃഷ്ടിക്കപ്പെടുവാൻ തുടങ്ങുന്നതെന്നു ഗോപി വിശ്വസിക്കുന്നു.

പിന്നീട് ചലച്ചിത്രത്തിരക്കുകൾക്കിടയിൽ ഒഴിവുണ്ടാക്കി ഗോപി കാവാലത്തിന്‍റെ ഒറ്റയാൻ നാടകത്തിന്‍റെ ഭാഗമാകുവാനെത്തിയപ്പോൾ റിഹേഴ്സൽക്യാന്പിൽ ചങ്ങാതി പവിത്രനോടൊപ്പം ഞാനെത്തിനോക്കി. ദത്തശ്രദ്ധരായി റിഹേഴ്സൽ കാണാൻ അവിടെ അയ്യപ്പപ്പണിക്കരെയും കൂട്ടത്തിൽ പിന്നീടു കേന്ദ്രമന്ത്രിയും ഗവർണ്ണറുമൊക്കെയായ നൂറുൾഹസ്സനെയും കണ്ടു; മുറുക്കാൻചെല്ലത്തിനും അഭിനേതാക്കളുടെ ചൊല്ലിയാട്ടത്തിനുമിടയിലൂടെ ഞെളിഞ്ഞും നിവർന്നും കൂനിയും എഴുന്നും ദ്രുതചുവടുകളോടെ കാവാലത്തെയും.

പഠിക്കാത്ത പാഠം പഠിക്കാനാകുമോ എന്നു സന്ദേഹപ്പെട്ട വിദ്യാർത്ഥിയായിരുന്നു അവിടെ ഞാൻ. ആ സന്ദേഹം പിന്നീട് എറണാകുളത്തെ ചങ്ങന്പുഴപ്പാർക്കിലെ നാടകമരച്ചുവട്ടിൽ നെടുമുടിവേണു കച്ചകെട്ടി കുരുത്തോല ഞാത്തി കാവാലവടിവിൽ തൽപ്രത്യക്ഷത്തിൽ ചൊല്ലിയാടുന്പോഴും ബാക്കി തികട്ടി. അതെനിക്കുമാത്രമല്ലെന്നുമറിയുന്നു. പഴമയെ അപ്പാടെ പകർത്തി കണ്ടു പഴകിയ ഇന്ദ്രിയങ്ങൾക്കു പഴമയിലെ താളപ്പൊരുൾതുടിയെ ഇന്നിന്‍റെ തട്ടിലെ ഭേരിയാക്കുന്നതിലെ വിരുതും അതു തീർക്കുന്ന വിഭ്രമങ്ങളും ഇപ്പോഴും അന്പരപ്പു സൃഷ്ടിക്കുന്നു. ചിലപ്പോൾ പൊളിച്ചെഴുത്തുകളുടെ ചര്യായാനത്തിലെ അരിഷ്ടതകളാവാം ഈ ദുർഘടങ്ങൾ. കാവാലം സമയതീരത്തിനപ്പുറത്തെ തട്ടകത്തിന്‍റെ ചേങ്ങിലത്താളത്തിനു ചുവടുവച്ചു മാറുന്പോൾ ഓർമ്മയിലെ ന്ധകാവാലം കാല’ ത്തിനുള്ള വും വിശുദ്ധമായ നൈവേദ്യാർപ്പണം സത്യസന്ധമായ ഈ ഏറ്റുപറച്ചിലാവട്ടെ. സ്വസ്തി!

useful_links
story
article
poem
Book