കഴുത്തോളം മുങ്ങി കുട്ടനാട്
കഴുത്തോളം മുങ്ങി കുട്ടനാട്
തെങ്ങോളം പൊക്കത്തിൽ മലവെള്ളം... മഹാപ്രളയത്തിന്‍റെ കെടുതിയിൽ കുട്ടനാട്. വീടും വീട്ടുപകരണങ്ങളും കൃഷിയും വഴിയും വാഹനങ്ങളുമൊക്കെ വെള്ളത്തിൽ. തിങ്കളാഴ്ച രാവിലെ തുടങ്ങിയ വെള്ളപ്പൊക്കവും തോരാമഴയും കുട്ടനാടൻ ജനജീവിതം നിശ്ചലമാക്കിയിരിക്കുന്നു. വാഹനഗതാഗതം, വൈദ്യുതി, ചികിത്സ, കുടിവെള്ളം, പാൽസംഭരണം എന്നിവയൊക്കെ നിലച്ചിട്ട് ഒരാഴ്ചയായി. സർക്കാർ സംവിധാനങ്ങൾ കുട്ടനാടൻ ഗ്രാമങ്ങളുടെ ഏഴയലത്തുപോലും എത്താൻ പറ്റാത്തവിധം വെള്ളം പ്രദേശങ്ങളെ വിഴുങ്ങിയിരിക്കുന്നു.

കാവാലം, പുളിങ്കുന്ന്, പള്ളാത്തുരുത്തി, പള്ളിക്കൂട്ടുമ്മ, എടത്വ, ചന്പക്കുളം, മുട്ടാർ, കാവാലം, കൈനകരി, കൃഷ്ണപുരം, തലവടി, നെടുമുടി, തകഴി തുടങ്ങി എല്ലാ പ്രദേശങ്ങളും ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു കഴിയുന്നുണ്ട് ഒട്ടേറെ വയോധികരും സ്ത്രീകളും കുട്ടികളും. ഇവർക്കു ഭക്ഷണവും വസ്ത്രവും കുടിവെള്ളവും അടിയന്തരമായി എത്തിക്കണം. വെള്ളം ഇറങ്ങിയാലും മാസങ്ങളോളം തുടരും ഈ ദുരിതങ്ങൾ. സർക്കാരും സംവിധാനങ്ങളും ഉണർന്നുപ്രവർത്തിക്കേണ്ട സമയം. ഈ പ്രളയം താണ്ടി ഇവർക്ക് ആശ്വാസം നൽകാൻ അധികാരികൾ അധികമൊന്നും കുട്ടനാട്ടിലേക്കു വന്നിട്ടുമില്ല. സന്മനസുള്ള എല്ലാ ജനങ്ങളുടെയും ഉദാരമായ സഹായവും സാന്ത്വനവുമാണ് ഇവർക്ക് തെല്ലെങ്കിലും ആശ്വാസം.

എല്ലാവർക്കുമായി പുളിങ്കുന്ന് പാരീഷ് ഹാൾ

കോട്ടയം: വീടുകളിൽ വെള്ളം കയറിയ നാനാജാതി മതസ്ഥതരായ നിരവധി പേർക്ക് അത്താണിയായിരിക്കുകയാണ് പുളിങ്കുന്ന് വലിയ പള്ളി പാരീഷ് ഹാൾ. പ്രളയത്തിൽ അകപ്പെട്ടവർക്കു പുളിങ്കുന്ന് പള്ളിയുടെ കാരുണ്യ കടാക്ഷം. വീടുകൾ വെള്ളത്തിലായതോടെ പലരുടെയും അടുക്കളയിൽ തീ പുകയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജാതിമത ഭേദമെന്യേ പുളിങ്കുന്ന് നിവാസികൾക്കാണു വലിയപള്ളിയുടെ പാരിഷ് ഹാളും പാരിഷ് ഹാളിന്‍റെ ഭാഗമായിട്ടുള്ള വലിയ അടുക്കളയും തുറന്നുകൊടുത്തിരിക്കുന്നത്. ഭക്ഷണം തയാറാക്കാൻ അരിയും പയറും പാത്രങ്ങളും പള്ളിയിൽനിന്നു നൽകും.


റോഡും പാലങ്ങളും അടുക്കളകളായി

എടത്വ: ഒട്ടുമിക്ക കരപ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ദുരിതാശ്വാസ ക്യാന്പുകളുടെ ഭക്ഷണശാലകൾ പലതും വെള്ളം കയറാത്ത റോഡുവക്കിലായി. ഭക്ഷണം പാചകം ചെയ്യുന്ന കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങളാണ് കൂടുതലും. റോഡിൽ കട്ടവച്ച് ഉയർത്തി തകര ഷീറ്റ് വച്ച് അതിനു മുകളിലാണു പാചകം. ദുരിതാശ്വാസ ക്യാന്പ് പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിലും വെള്ളം കയറിയതോടെയാണ് പാചകം പാലങ്ങളുടെ മുകളിലും റോഡിലും എത്തിയത്.



ഇഷ്ടിക അടുക്കിവച്ചു കട്ടിലുയർത്തിയാണു പലരും വീടിനുള്ളിൽ കിടക്കുന്നത്. വീട് ഉപേക്ഷിച്ചു ക്യാന്പുകളിലേക്ക് വരാൻ മടിക്കുന്നവരുമുണ്ട്. ചോറ്, അത്യാവശ്യം കറികളുമടങ്ങുന്ന വിഭവങ്ങളാണ് ക്യാന്പുകളിൽ പലതിലും ഉള്ളത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.