കരകാണാതെ കുട്ടനാട്
കരകാണാതെ കുട്ടനാട്
മങ്കൊന്പ്: കിഴക്കൻ വെള്ളത്തിന്‍റെ വരവു നിലച്ചതോടെ കുട്ടനാട്ടിൽ നേരിയ തോതിൽ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതം ഒഴിയുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി ജലനിരപ്പുയരുന്നതിനു ശമനം വന്നെങ്കിലും കാര്യമായ തോതിൽ ജലനിരപ്പു താഴുന്നില്ല. കുട്ടനാടിന്‍റെ കിഴക്കൻ പ്രദേശങ്ങളായ തലവടി, വീയപുരം തുടങ്ങിയ സ്ഥലങ്ങളിൽ പുരയിടങ്ങളിൽനിന്നും റോഡിൽനിന്നും വെള്ളം നല്ലതോതിൽ ഇറങ്ങുന്നുണ്ട്. എന്നാൽ, മധ്യമേഖലയായ മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, ചന്പക്കുളം, നെടുമുടി, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ജലനിരപ്പിൽ കാര്യമായ കുറവില്ലാത്തത്.

ഇന്നലെ വൈകുന്നേരം വരെ അരയടിയോളം വെള്ളം മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. ഇന്നലെ പകൽ മഴ മാറിനിന്നെങ്കിലും വെള്ളമിറങ്ങുന്നതിനു കാര്യമായ വേഗമുണ്ടായില്ല. ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ മുട്ടാർ, കൈനകരി പ്രദേശങ്ങളിലാണ് ഏറ്റവുമധികം ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ഇവിടുത്തെ താഴ്ന്നപ്രദേശങ്ങളിൽ ഇപ്പോഴും അഞ്ചടിയോളം വെള്ളമുണ്ട്. നിലവിലെ സാഹചര്യത്തിൽ വെള്ളമിറങ്ങുന്നതു തുടർന്നാൽ കുട്ടനാട്ടിലെ ഉയർന്ന പ്രദേശങ്ങളിലെ വെള്ളമിറങ്ങാൻ പോലും ഒരാഴ്ചയെടുക്കും. താഴ്ന്ന ആർ. ബ്ലോക്ക്, പാടശേഖരങ്ങൾക്കു നടുവിലെ തുരുത്തുകൾ എന്നിവിടങ്ങളിലെ വെള്ളം പൂർണമായിറങ്ങണമെങ്കിൽ കാലവർഷം അവസാനിക്കുന്നതു വരെ കാത്തിരിക്കണം.


ജലനിരപ്പു താഴ്ന്നു തുടങ്ങിയെങ്കിലും ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉള്ളവരും ഇല്ലാത്തവരുമടക്കം മിക്ക കുടുംബങ്ങളും പട്ടിണിയിലായിക്കഴിഞ്ഞു. അവശ്യസാധനങ്ങൾ കിട്ടാനില്ലാത്തതാണു വറുതിക്കു കാരണമാകുന്നത്.

പലചരക്കു കടകൾ വെള്ളത്തിലാണെങ്കിലും ഉണ്ടായിരുന്ന അരിയും പലവ്യജ്ഞനങ്ങളും തീർന്നുകഴിഞ്ഞു. ചങ്ങനാശേരിയിലോ ആലപ്പുഴയിലോ പോയി സാധനങ്ങൾ എടുക്കാൻ വാഹന സൗകര്യമില്ലാത്തതാണ് ഇവയുടെ ലഭ്യതയ്ക്കു തടസമാകുന്നത്. മഴ നിലച്ചതോടെ കുടിവെള്ളത്തിനുള്ള അവസാനമാർഗങ്ങളും അടഞ്ഞു. പുരയിടങ്ങളിൽ വെള്ളം നിറഞ്ഞതോടെ ചോർച്ചയുള്ള സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മലിനജലവും പൊതുജലാശയങ്ങളിലേക്കൊഴുകിയെത്തുന്നുണ്ട്. മലിനജലം ഉപയോഗിക്കുന്നതിനെത്തുടർന്നു പലേടത്തും രോഗങ്ങൾ തലപൊക്കിത്തുടങ്ങി. എന്നാൽ, സർക്കാർ ആശുപത്രികളുടെ പോലും പ്രവർത്തനം നിലച്ചത് കുട്ടനാട്ടുകാരെ തീരാദുരിതത്തിലാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.