തിരുനാളിന്‍റെ പൊലിമ കുറച്ച് പുന്നപ്ര പള്ളി
തിരുനാളിന്‍റെ പൊലിമ കുറച്ച് പുന്നപ്ര പള്ളി
ആലപ്പുഴ: തിരുനാൾ ആഘോഷങ്ങളുടെ പൊലിമ കുറച്ച് ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളി. 18 മുതൽ 22 വരെ നടന്ന വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ കർക്കടക തിരുനാൾ ആഘോഷ ചടങ്ങുകളുടെ പൊലിമ കുറച്ചാണ് ഇടവ സമൂഹം ദുരിത ബാധിതർക്ക് കൈത്താങ്ങായത്. വികാരി ഫാ. ബിജോയ് അറയ്ക്കലിന്‍റെ നേതൃത്വത്തിൽ തിരുനാൾ പ്രസുദേന്തിമാരും യുവദീപ്തി അംഗങ്ങളും കുട്ടനാട്ടിലെ പൂന്തുരം ചിറ, കരിന്പാവളവ്, നർബോനപുരം, വൈശ്യംഭാഗം തുടങ്ങിയ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്കു സഹായമെത്തിച്ചു.

ദുരിതബാധിതരെ സഹായിക്കണമെന്ന നിർദേശം ഫാ. ബിജോയ് അറയ്ക്കലാണ് മുന്നോട്ടുവച്ചത്. സഹവികാരി ഫാ. അജോ പീടിയേക്കൽ, പ്രസുദേന്തിമാരായ ലൂയീസ് ഫ്രാൻസീസ് മഹത്വശേരിൽ, മനോജ് കുരുവിള പുത്തൻപുരയ്ക്കൽ, സാബു ഗ്രിഗറി അഞ്ചിൽ പുത്തൻപുര, ടോമിച്ചൻ ചാക്കോ സൂര്യൻ പറന്പിൽ, തോമസ്കുട്ടി മുട്ടശേരിൽ, മനേഷ് കുരുവിള പുത്തൻപുരയ്ക്കൽ, ജോബ് സി.വി. ചൂളപ്പറന്പ്, പ്രിൻസ് ബേബി വാളത്താറ്റ്, ജോണി വെട്ടിശേരിച്ചിറ, കുഞ്ഞച്ചൻ വർഗീസ് വള്ളിയിൽ, പ്രേം സേവ്യർ നാൽപത്തഞ്ചിൽ തുടങ്ങിയവർ പിന്തുണ നൽകിയതോടെ പ്രവർത്തനങ്ങൾ സജീവമായി. ഇവർക്കൊപ്പം ഫാ. ബിജോയ് അറയ്ക്കൽ തന്‍റെ വിഹിതം കൂടി നൽകി.

ചിലർ പണം നൽകിയപ്പോൾ മറ്റു ചിലർ അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളുമായൊക്കെയായി പള്ളിയിലേക്കെത്തി. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങുന്ന കിറ്റ് യുവദീപ്തി പ്രവർത്തകർ തയാറാക്കി. ദിവസവും രാവിലെ എട്ടോടെ പ്രാർഥനയ്ക്കുശേഷം ഭക്ഷ്യധാന്യങ്ങൾ വാഹനത്തിൽ പള്ളാത്തുരുത്തിയിലെത്തിച്ചു. അവിടെനിന്നു ചെറുവള്ളങ്ങളിൽ ഭക്ഷ്യ കിറ്റുകൾ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് എത്തിച്ചുനൽകുകയായിരുന്നു. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച നിരവധിപേർ സഹായ ഹസ്തവുമായെത്തി.

സഹായ ഹസ്തവുമായി നിരവധി രൂപതകളും സംഘടനകളും

കോട്ടയം: വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്നവർക്കു സഹായ ഹസ്തവുമായി കോട്ടയം അതിരൂപതയും. നാഗന്പടം റെയിൽവേ മേഖലയിലും ചുങ്കം, വാരിശേരി, നാഗന്പടം, കിഴക്കേനട്ടാശേരി, വട്ടമൂട് പ്രദേശങ്ങളിലും അതിരൂപതയുടെ നേതൃത്വത്തിൽ ഭക്ഷണപൊതികളും കുടിവെള്ളവും വിതരണം ചെയ്തു. ഇന്നു കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാന്പുകളിൽ സവോള, ഉരുളക്കിഴങ്ങ്, മുളക്, മല്ലി തുടങ്ങിയവയും കുപ്പിവെള്ളവും വിതരണം ചെയ്യും. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. സൈജു പുത്തൻപറന്പിൽ, ഫാ. ഫിൽമോൻ കളത്ര, ഫാ. മാത്യു കണ്ണാന എന്നിവരുടെ നേതൃത്വത്തിൽ അല്മായ സംഘടനകളുടെ സഹകരണത്തോടെയാണു പ്രവർത്തനങ്ങൾ.


കാഞ്ഞിരപ്പള്ളി രൂപതയിൽ മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി, എകെസിസി, ഡിഎഫ്സി നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. എകെസിസി രൂപത ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം എടത്വ മേഖലയിലെ ദുരിതാശ്വാസ ക്യാന്പുകളിലെത്തി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

വിജയപുരം രൂപത വിഎസ്എസ് കോട്ടയം, ഇറഞ്ഞാൽ, തിരുവഞ്ചൂർ പ്രദേശത്ത് ഭക്ഷണവും മരുന്നും നൽകി. ദുരിതബാധിതർക്ക് സഹായം തുടരുമെന്നു വിഎസ്എസ് ഡയറക്ടർ ഫാ. ഡെന്നീസ് കണ്ണമാലിൽ പറഞ്ഞു. പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി പെരുന്തുരുത്ത്, മാന്നാർ, ആയാംകുടി, അൽഫോൻസാപുരം, വാലാച്ചിറ പ്രദേശത്ത് ഒരാഴ്ചയായി ഭക്ഷണം എത്തിച്ചു നൽകുന്നതായി ഡയറക്ടർ ഫാ. മാത്യു പുല്ലൂകാലായിൽ പറഞ്ഞു.

നവജീവൻ ട്രസ്റ്റി പി.യു. തോമസിന്‍റെ നേതൃത്വത്തിൽ തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം, അയർക്കുന്നം, കുമരകം പ്രദേശങ്ങളിൽ ഭക്ഷണം വിതരണം നടത്തിവരുന്നു. തുരുത്തുകളിൽ കഴിയുന്നവർക്ക് വള്ളത്തിൽ വീടുകളിൽ ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നു. വരും ദിവസങ്ങളിൽ മെഡിക്കൽ സഹായം എത്തിക്കുമെന്നു പി.യു. തോമസ് പറഞ്ഞു. പാലാ ടിംബർ മർച്ചന്‍റ് അസോസിയേഷൻ കുട്ടനാട്ടിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.