ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ച് മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്പോൾ അതു തന്നാണ്ടിലെ വരുമാനത്തിൽനിന്നു കിഴിവായി അവകാശപ്പെടാവുന്നതാണ്. 60 വയസിൽ താഴെയുള്ള വ്യക്തികൾക്ക് 25,000 രൂപ വരെയുള്ള പ്രീമിയം ആണ് കിഴിവായി ലഭിക്കുന്നത്. സ്വന്തം മെഡിക്കൽ ചെലവുകൾക്കും കുടുംബാംഗങ്ങളുടെ ചെലവിലേക്കും ഉള്ള പോളിസികൾ ഒരുമിച്ച് എടുക്കാവുന്നതാണ്. കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഹെൽത്ത് സ്കീമിലേക്ക് അടയ്ക്കുന്ന പണവും മെഡിക്കൽ പോളിസിയിൽ ഉൾപ്പെടുത്താവുന്നതാണ്.

മാതാപിതാക്കൾക്കു വേണ്ടിയുള്ള പോളിസികൾ:

മാതാപിതാക്കൾക്കുവേണ്ടി പ്രത്യേക പോളിസി എടുത്താൽ അധികമായി 25000 രൂപയുടെകൂടി കിഴിവ് ലഭിക്കും. ഇതിനു മാതാപിതാക്കൾ ആശ്രിതരായിരിക്കണമെന്നില്ല. മാതാപിതാക്കളിൽ ആർക്കെങ്കിലും 60 വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രീമിയം തുകയ്ക്ക് 50,000 രൂപവരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. ഇവർ ഇന്ത്യയിൽ റെസിഡന്‍റ് ആയിരിക്കണം.

ഹെൽത്ത് ചെക്കപ്പിന് 5,000 രൂപയുടെ വരെ കിഴിവ്

സ്വന്തം ആവശ്യത്തിനുവേണ്ടിയോ കുടുംബാംഗങ്ങൾക്കുവേണ്ടിയുള്ളതോ മാതാപിതാക്കൾക്കുവേണ്ടിയുള്ളതോ ആയ പ്രിവന്‍റീവ് മെഡിക്കൽ ചെക്കപ്പുകൾക്കായി 5,000 രൂപവരെയുള്ള ചെലവുകൾക്ക് നികുതിക്കു മുന്പുള്ള വരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നതാണ്. എന്നാൽ, നേരത്തെ സൂചിപ്പിച്ച 25,000 രൂപ 50,000 രൂപയിൽ ഉൾപ്പെടുത്തിയാണ് കിഴിവ്. മേൽതുകയിൽ അധികമായി കിഴിവ് ലഭിക്കില്ല. പ്രിവന്‍റീവ് ചെക്കപ്പിനായി ചെലവഴിക്കുന്ന തുക കാഷായോ ചെക്കായോ ഇലക്‌ട്രോണിക് മാർഗത്തിലൂടെയോ കൊടുക്കാവുന്നതാണ്. 80 ഡി വകുപ്പിൽ കാഷായി ചെലവാക്കാവുന്ന ഏക തുക പ്രിവന്‍റീവ് ചെക്കപ്പിന് വേണ്ടി മാത്രമാണ്. മറ്റുള്ള ഏതു ചെലവുകളും ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് മാർഗത്തിലൂടെയോ നടത്തിയില്ലെങ്കിൽ കിഴിവായി അനുവദിക്കില്ല.

മുതിർന്ന പൗരന്മാർക്കുള്ള മെഡിക്കൽ ചെലവുകൾ

ആരോഗ്യ ഇൻഷ്വറൻസ് എടുത്തിട്ടില്ലാത്ത മുതിർന്ന പൗരന്മാർക്ക് 50,000 രൂപവരെയുള്ള മെഡിക്കൽ ചെലവുകൾക്ക് ആദായനികുതി നിയമം 80 ഡി അനുസരിച്ച് കിഴിവ് അനുവദിക്കാവുന്നതാണ്. മരുന്നുകൾക്കും ചികിത്സയ്ക്കും കണ്‍സൾട്ടേഷന് നൽകുന്നതും എല്ലാം മെഡിക്കൽ ചെലവുകളിൽ ഉൾപ്പെടുത്താം. മെഡിക്കൽ ആവശ്യങ്ങൾക്കായി ചെലവാക്കുന്ന പണം ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ നൽകുവാൻ പാടുള്ളൂ.

ഹിന്ദു അവിഭക്ത കുടുംബത്തിന്

കൂട്ടുകുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്‍റെ ആരോഗ്യസുരക്ഷക്കുവേണ്ടി പോളിസി എടുത്താലും ഇത് അവർക്ക് വരുമാനത്തിൽനിന്നും കിഴിക്കാവുന്നതാണ്. 60 വയസിൽ താഴെയാണ് അംഗത്തിന്‍റെ പ്രായമെങ്കിൽ 25,000 രൂപയും 60 വയസിൽ കൂടുതലാണെങ്കിൽ 50,000 രൂപയുംവരെ കിഴിവ് അനുവദിക്കുന്നതാണ്. മെഡിക്ലെയിം പോളിസി ഇല്ലാത്ത മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ആവശ്യങ്ങളിലേക്കായി ചെലവാക്കുന്ന പണത്തിന് പരമാവധി 50,000 രൂപയുടെവരെ കിഴിവിന് കുടുംബം അർഹമാണ്. മെഡിക്ലെയിം പോളിസി ഉണ്ടെങ്കിൽ ഈ തുകയ്ക്ക് അർഹത ഉണ്ടാവില്ല. ഇതു ചെക്കായോ ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് മാർഗത്തിലൂടെയോ പേമെന്‍റ് നടത്താൻ പാടുള്ളൂ.

പല വർഷങ്ങളിലേക്ക് ഒരുമിച്ചുള്ള മെഡിക്ലെയിം പോളിസികൾക്ക് പ്രോറേറ്റ അനുപാതത്തിൽ ഓരോ വർഷത്തേക്കും തുല്യമായി വീതിച്ച് അതതു വർഷങ്ങളിൽ കിഴിവായി എടുക്കാൻ സാധിക്കുന്നതാണ്.

ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ച് 60 വയസിൽ കുറവുള്ള ഒരു വ്യക്തിക്ക് പരമാവധി 75,000 രൂപയുടെവരെ കിഴിവ് ലഭ്യമാകുന്നതാണ്. സ്വന്തമായുള്ള പോളിസിക്ക് 25000 രൂപയും 60 വയസ് കഴിഞ്ഞ മാതാപിതാക്കൾക്ക് വേണ്ടിയുള്ള പോളിസിക്ക് 50000 രൂപ വരെയും കിഴിവ് ലഭ്യമാകുന്നതാണ്. മെഡിക്കൽ ചെലവുകളിലേക്കും ഹെൽത്ത് ചെക്കപ്പിനായുള്ള 5000 രൂപയും ഉൾപ്പെടെയുള്ള പരമാവധി തുകയാണ് ഇത്. വ്യക്തിയും മാതാപിതാക്കളും മുതിർന്ന പൗരന്മാർ ആണെങ്കിൽ പരമാവധി 1,00,000 രൂപവരെയുള്ള കിഴിവിന് അർഹത ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷ്വറൻസ് പോളിസി എടുക്കുന്പോൾ കിഴിവ് ലഭിക്കുന്നതിന് വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആകണമെന്നില്ല. മാതാപിതാക്കളിൽ വ്യക്തിയുടെ ഫാദർ ഇൻലോയും മദർ ഇൻലോയും ഉൾപ്പെടില്ല.

മാതാപിതാക്കളിൽ ഒരാൾ എങ്കിലും 60 വയസിൽ കൂടുതൽ ഉണ്ടെങ്കിൽ സീനിയർ സിറ്റിസണിന്‍റെ ആനുകൂല്യം ലഭിക്കുന്നതാണ്.

എന്നാൽ മാതാപിതാക്കൾ നോണ്‍ റെസിഡന്‍റ് ഇന്ത്യൻ‌ ആണെങ്കിൽ സീനിയർ സിറ്റിസണിനു ലഭിക്കുന്ന അധിക ആനുകൂല്യം ലഭിക്കുകയില്ല. എന്നാൽ മാതാപിതാക്കന്മാരിൽ ഒരാൾ മാത്രം നോണ്‍ റെസിഡന്‍റും മറ്റേ ആൾ ഇന്ത്യയിൽ റെസിഡന്‍റും ആണെങ്കിൽ കൂടിയ ആനുകൂല്യത്തിന് അർഹത ഉണ്ട്.