കറൻസി വിതരണം കുറയ്ക്കുന്നതിനും സാന്പത്തിക രംഗത്ത് ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കള്ളപ്പണത്തിന്‍റെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും വേണ്ടി കേന്ദ്രസർക്കാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുവേണ്ടി 269 എസ്.ടി. എന്നൊരു വകുപ്പും ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്തു.

അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള ഒരു തുകയും പണമായി ഗവണ്‍മെന്‍റ് സ്ഥാപനങ്ങൾക്കും പോസ്റ്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും ഒഴികെ ആർക്കും സ്വീകരിക്കാൻ അധികാരമില്ല. ഏതിടപാടിന്‍റെ പേരിലാണെങ്കിലും പ്രസ്തുത പരിധിയിൽ കൂടുതൽ തുക കാഷായി സ്വീകരിച്ചാൽ തുല്യമായ തുക പിഴയൊടുക്കേണ്ടി വരും. ആദായ നികുതി നിയമത്തിൽ കാഷ് ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത് പാലിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന ശിക്ഷയും അതിന്‍റെ വിവരങ്ങളും ചുവടെ ചേർക്കുന്നു.