Tax
പിഴ വരുന്ന വഴികൾ
പിഴ വരുന്ന വഴികൾ
മൂന്നാം ഭാഗം

1) വകുപ്പ് 271 ജി അനുസരിച്ച്: ആദായ നികുതി നിയമം 92 ഡി (3) അനുസരിച്ച് നികുതി ഉദ്യോഗസ്ഥനു നികുതിദായകർ നടത്തുന്ന ഏത് അന്തർദേശീയ ഇടപാടിനെപ്പറ്റിയും ചില പ്രത്യേക ഡൊമസ്റ്റിക് ഇടപാടുകളെപ്പറ്റിയും ഉള്ള വിവരങ്ങൾ അന്വേഷിക്കാൻ ഉത്തരവാദിത്വം ഉണ്ട്.

അങ്ങനെ അന്വേഷിക്കുന്പോൾ പ്രസ്തുത വിവരങ്ങൾ 30 ദിവസത്തിനകമോ ദീർഘിപ്പിച്ച് നൽകിയ അധിക ദിവസങ്ങൾക്കകമോ സമർപ്പിക്കേണ്ടതുണ്ട്. അതിൽ വീഴ്ചവരുത്തിയാൽ ഇടപാടിന്‍റെ മൂല്യം കണക്കാക്കി അതിന്‍റെ രണ്ടു ശതമാനം വരുന്ന തുക പിഴയായി ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

2) വകുപ്പ് 271 ജിബി അനുസരിച്ച്: ഇന്‍റർനാഷണൽ ഗ്രൂപ്പിൽ അംഗങ്ങളായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആദായനികുതിനിയമം 286 വകുപ്പ് അനുസരിച്ച് വിവിധങ്ങളായ വസ്തുതകൾ ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

അതു നിർദേശിക്കപ്പെട്ട തീയതിക്കകം സമർപ്പിച്ചില്ലെങ്കിൽ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. നിർദേശിക്കപ്പെട്ട തീയതി മുതൽ ഉള്ള 30 ദിവസത്തിനകം സമർപ്പിക്കുക ആണെങ്കിൽ പ്രതിദിനം 5,000 രൂപയുടെയും 30 ദിവസങ്ങൾക്ക് ശേഷം ഉള്ള ദിവസങ്ങളുടെ കാലതാമസത്തിന് പ്രതിദിനം 15,000 രൂപയുടെയും പിഴ ഈടാക്കുന്നതാണ്. എന്നാൽ, നികുതി വകുപ്പിൽനിന്നും നോട്ടീസ് ലഭിച്ചുകഴിഞ്ഞിട്ടും വീഴ്ച തുടരുകയാണെങ്കിൽ പ്രതിദിനം 50,000 രൂപ വീതം ഉള്ള പിഴശിക്ഷയ്ക്ക് അർഹത ഉണ്ടാവും. തെറ്റായ വിവരങ്ങൾ നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പിഴയും ഈടാക്കുന്നതാണ്.

3) വകുപ്പ് 271 എച്ച് അനുസരിച്ച് : സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ നിർദിഷ്ട സമയത്തിനകം സമർപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ 271 എച്ച് വകുപ്പനുസരിച്ച് ചുരുങ്ങിയതു 10,000 രൂപയുടെയോ പരമാവധി 1,00,000 രൂപയുടെയോ പിഴ നികുതി ഉദ്യോഗസ്ഥന് നികുതിദായകന്‍റെ മേൽ ചുമത്താവുന്നതാണ്

4) വകുപ്പ് 271 ഐ അനുസരിച്ച് : നോണ്‍ റെസിഡന്‍റ്സിന് കൊടുക്കുന്ന എല്ലാ പണത്തിന്‍റെയും കണക്കുകൾ ആദായനികുതി നിയമം 195 അനുസരിച്ച് ആദായനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതുണ്ട്. അങ്ങനെ സമർപ്പിക്കുന്പോൾ മനപ്പൂർവം തെറ്റായ വിവരങ്ങൾ നൽകിയാൽ നികുതി ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപവരെയുള്ള പിഴ നികുതിദായകന്‍റെ മേൽ ചുമത്താവുന്നതാണ്.
5) വകുപ്പ് 271 ജെ അനുസരിച്ച്: ആദായനികുതി നികുതി ഓഫീസിലേക്ക് വിവിധങ്ങളായ റിപ്പോർട്ടുകൾ അക്കൗണ്ടന്‍റ്മാർ, മർച്ചന്‍റ് ബാങ്കേഴ്സ്, രജിസ്റ്റേർഡ്‌ വാല്യുവേഴ്സ് തുടങ്ങിയവർ നൽകേണ്ടതുണ്ട്. അങ്ങനെ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ എന്തെങ്കിലും തെറ്റുണ്ടായാൽ ആ റിപ്പോർട്ടിന്മേൽ പതിനായിരം രൂപയുടെ പിഴ പ്രസ്തുത റിപ്പോർട്ട് നൽകിയ വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്‍റെമേൽ 271 ജെ വകുപ്പനുസരിച്ച് ചുമത്തപ്പെടാവുന്നതാണ്.

6) വകുപ്പ് 272 എ (1) അനുസരിച്ച്: ആദായനികുതി ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കുക, ആവശ്യപ്പെടുന്ന സ്റ്റേറ്റ്മെന്‍റ് ഒപ്പിട്ടു നൽകാതിരിക്കുക, സമൻസ് അയച്ചാലും തെളിവ് നൽകാതെയും ബുക്കുകൾ ഹാജരാക്കാതെയുമിരിക്കുക, നോട്ടീസുകൾക്ക് മറുപടി നൽകാതിരിക്കുക മുതലായവ ആദായനികുതി നിയമപ്രകാരം കുറ്റകരമാണ്.

മേൽപ്പറഞ്ഞ ഓരോ കുറ്റത്തിനും 10,000 രൂപ വീതം പിഴ ചുമത്തുവാൻ നികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്.

7) വകുപ്പ് 272 ബി അനുസരിച്ച്: പാൻ ആവശ്യമുള്ളിടത്ത് നൽകാതിരിക്കുകയോ തെറ്റായ പാൻ നൽകുകയോ ചെയ്താൽ 10,000 രൂപയുടെ പിഴ ചുമത്താവുന്നതാണ്.