Tax
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ  സ്രോതസിൽ നികുതി പിടിക്കണം
പ്രതിമാസം 50,000 രൂപയ്ക്കു മുകളിൽ വാടക നല്കുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും സ്രോതസിൽ അഞ്ചു ശതമാനം നിരക്കിൽ നികുതി പിടിക്കേണ്ടതുണ്ട്. ഇത് 2017 ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന നിയമമാണ്. മുൻകാലങ്ങളിൽ ആദായനികുതി നിയമം 44 എബി വകുപ്പനുസരിച്ച് കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും മാത്രമായിരുന്നു സ്രോതസിൽ 194 ഐ അനുസരിച്ച് വാർഷിക വാടക 1,80,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ പത്തു ശതമാനം നികുതി പിടിക്കേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോൾ ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികളും ഹിന്ദു അവിഭക്തകുടുംബങ്ങളും പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ 194 ഐബി വകുപ്പനുസരിച്ച് സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്.

നികുതി വർഷാവസാനം മാത്രം

വാടക നല്കുന്ന വ്യക്തി വർഷാവസാനം മാത്രം സ്രോതസിൽ നികുതി പിടിക്കുകയും അടയ്ക്കുകയും ചെയ്താൽ മതി. ഇതിന് ഫോം 26 ക്യുസി എന്ന ചല്ലാനാണ് ഉപയോഗിക്കേണ്ടത്. ഇനി വർഷാവസാനത്തിനു മുന്പ് വാടക കാലാവധി അവസാനിക്കുകയാണെങ്കിൽ കാലാവധി അവസാനിക്കുന്ന മാസം വേണം നികുതി പിടിക്കേണ്ടത്. നികുതി പിടിച്ച് അടച്ചതിനുശേഷം വാടകക്കാരൻ ഉടമസ്ഥന് 16 സി എന്ന ഫോമിൽ നികുതി പിടിച്ച സർട്ടിഫിക്കറ്റ് നല്കേണ്ടതുണ്ട്. ഇത് ട്രെയിസസിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

ടാൻ എടുക്കേണ്ടതില്ല

വാടകക്കാരൻ പ്രസ്തുത നികുതി പിടിച്ച് അടയ്ക്കേണ്ടതിനു ടാൻ എടുക്കേണ്ടതില്ല. അതുപോലെതന്നെ വർഷാവസാനത്തിനു മുന്പ് വാടകക്കരാർ കാലാവധി അവസാനിക്കുകയും പ്രസ്തുത വ്യക്തി വേറെ കെട്ടിടത്തിലേക്ക് മാറുകയും അവിടെയും പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലും ആണെങ്കിൽ അവിടെയും വർഷാവസാനത്തിൽ സ്രോതസിൽനിന്നും നികുതി പിടിക്കേണ്ടതായിട്ടുണ്ട്. പിടിച്ച നികുതി ആ മാസം അവസാനിച്ച് 30 ദിവസത്തിനകം ഗവണ്‍മെന്‍റിൽ അടയ്ക്കണം. ഉദാഹരണത്തിന്, 2018 മാർച്ചിൽ പിടിച്ച നികുതി 2018 ഏപ്രിൽ 30നു മുന്പ് അടയ്ക്കണം. നികുതി അടച്ച് 30 ദിവസത്തിനകം ചല്ലാൻ ഡിപ്പാർട്ട്മെന്‍റിൽ ഫയൽ ചെയ്യണം.

ഫോം 26 ക്യുസി പൂരിപ്പിക്കുന്പോൾ അതിൽ കെട്ടിടം ഉടമയുടെ പാൻ, ഉടമയുടെയും വാടകക്കാരന്‍റെയും വിലാസം, വാടകയ്ക്കെടുത്ത പ്രോപ്പർട്ടിയുടെ വിലാസം. വാടക കാലാവധി, കൊടുക്കേണ്ട വാടക, അവസാന മാസത്തെ വാടക, ആകെ കൊടുത്ത വാടക, നികുതി അടയ്ക്കാൻ താമസിച്ചാൽ അതിനുള്ള പലിശ, നികുതി പിടിച്ച തീയതി എന്നിവ സമർപ്പിക്കണം. നികുതി അടച്ച് 45 ദിവസത്തിനകം കെട്ടിട ഉടമയ്ക്ക് നികുതി പിടിച്ചതിനുള്ള സർട്ടിഫിക്കറ്റ് ഫോം 16 സിയിൽ നല്കണം. ഏതെങ്കിലും കാരണവശാൽ 26 ക്യുസി ഫയൽ ചെയ്യേണ്ട തീയതി ദീർഘിപ്പിച്ചാൽ പ്രസ്തുത തീയതി കഴിഞ്ഞ് 15 ദിവസത്തിനകം 15 സി നല്കേണ്ടതാണ്.

താമസത്തിനുവേണ്ടിയാണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നതെങ്കിലും പ്രതിമാസ വാടക തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ സ്രോതസിൽനിന്നും നികുതി പിടിക്കേണ്ടതായിട്ടുണ്ട്. വാർഷിക വാടകയെ അടിസ്ഥാനമാക്കിയാണ് സ്രോതസിൽ നികുതി പിടിക്കേണ്ടത്. എന്നാൽ, കെട്ടിട ഉടമയ്ക്ക് പാൻ ഇല്ലെങ്കിൽ നികുതിനിരക്ക് 20 ശതമാനമാണ്.

കെട്ടിട ഉടമ നോണ്‍ റെസിഡന്‍റ് ആണെങ്കിൽ

കെട്ടിട ഉടമ നോണ്‍ റെസിഡന്‍റ് ആണെങ്കിൽ 50,000 രൂപ എന്ന പരിധി ബാധകമല്ല. ഇവിടെ ആദായനികുതി നിയമം വകുപ്പ് 195 ഐബി പ്രകാരം അല്ല സ്രോതസിൽ നികുതി പിടിക്കേണ്ടത്. മറിച്ച്, വകുപ്പ് 195 പ്രകാരം, എത്ര ചെറുതാണ് വാടകത്തുക എങ്കിലും സ്രോതസിൽ നികുതി പിടിക്കേണ്ടതുണ്ട്. ഇവിടെ നികുതി പിടിക്കേണ്ട നിരക്ക് നിലവിൽ 31.20 ശതമാനമാണ്. ഉയർന്ന നിരക്കാണെന്ന് വാടകക്കാരനും കെട്ടിട ഉടമയ്ക്കും തോന്നുന്നുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ നികുതി നിശ്ചയിച്ച് തരുന്നതിന് ആദായനികുതി നിയമം വകുപ്പ് 195(2) പ്രകാരം വാടകക്കാരന് ആദായനികുതി ഉദ്യോഗസ്ഥൻ (ഇന്‍റർനാഷണൽ ടാക്സേഷൻ) മുന്പാകെ അപേക്ഷ സമർപ്പിക്കാം.

അല്ലെങ്കിൽ കെട്ടിട ഉടമയ്ക്കും 195(3) വകുപ്പനുസരിച്ച് പ്രസ്തുത നികുതി ഉദ്യോഗസ്ഥൻ മുന്പാകെ അപേക്ഷ സമർപ്പിക്കാവുന്നതും അങ്ങനെ കുറഞ്ഞ നിരക്കാണ് നിർദ്ദേശിച്ചിരിക്കുന്നതെങ്കിൽ അത് സ്വീകരിക്കാവുന്നതുമാണ്.