Tax
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ ഇനി യോഗ്യതാ പരീക്ഷ പാസാകണം
കന്പനികളിലെ സ്വതന്ത്ര ഡയറക്ടർമാർ  ഇനി യോഗ്യതാ പരീക്ഷ പാസാകണം
കന്പനികളുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യണമെങ്കിൽ, ലിസ്റ്റിംഗ് എഗ്രിമെന്‍റിലെ 49-ാമത്തെ ക്ലോസ് അനുസരിച്ച് സ്വതന്ത്ര ഡയറക്ടർമാരെ കന്പനിയുടെ ബോർഡിൽ ഉൾപ്പെടുത്തണം. 2013 ലെ കന്പനി നിയമത്തിൽ ഇക്കാര്യം വളരെ കൃത്യതയോടെ കർക്കശമാക്കിയിട്ടുണ്ട്.

കന്പനിനിയമത്തിലെ വകുപ്പ് 149(6) ൽ സ്വതന്ത്ര ഡയറക്ടർമാരുടെ യോഗ്യതകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കന്പനിഭരണത്തിൽ പരിചയവും പക്വതയും ഉണ്ടായിരിക്കണം, കന്പനിയുടെ പ്രമോട്ടർമാരോ ഹോൾഡിംഗ് കന്പനികളുടെയോ സഹോദരകന്പനികളുടെയോ പ്രമോട്ടർമാരോ ആയിരിക്കരുത്. പ്രമോട്ടർമാരും ഡയറക്ടർമാരോ ആയും ബന്ധുത ഉണ്ടായിരിക്കരുത്, കന്പനിയുമായോ ഹോൾഡിംഗ് / സഹോദര കന്പനികളുമായോ ധനപരമായ യാതൊരുബന്ധവും ഉണ്ടാവരുത്, ബന്ധുക്കളാരും കന്പനിയുടെ പ്രധാനപ്പെട്ട തസ്തികയിൽ ജോലിയിലുണ്ടാവരുത്, കന്പനിയിലെ ഓഡിറ്റർ ആയോ ലീഗൽ അഡ്വൈസർ ആയോ കന്പനി സെക്രട്ടറി ആയോ പ്രവർത്തിച്ചിരിക്കരുത്. സ്വന്തമായോ ബന്ധുക്കളുമായി ചേർന്നോ രണ്ടു ശതമാനത്തിൽ കൂടുതൽ വോട്ടവകാശം കന്പനിയിൽ ഉണ്ടായിരിക്കരുത്, ആവശ്യത്തിനു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം തുടങ്ങി ഒട്ടനവധി നിബന്ധനകൾ സ്വതന്ത്ര ഡയറക്ടർ ആകുന്നതിലേക്ക് കന്പനിനിയമം നിഷ്കർഷിച്ചിട്ടുണ്ട്.

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളും, 100 കോടി രൂപയിൽ കൂടുതൽ അടച്ചുതീർത്ത മൂലധനം ഉള്ള പബ്ലിക് കന്പനികൾ, 300 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള പബ്ലിക് കന്പനികൾ, 200 കോടി രൂപയിൽ കൂടുതൽ കടമുള്ള പബ്ലിക് കന്പനികളും നിർബന്ധമായും ആകെ ഡയറക്ടർ ബോർഡിൽ ഉള്ളതിൽ മൂന്നിലൊന്ന് പേർ സ്വതന്ത്ര ഡയറക്ടർമാർ ആയിരിക്കണം.

ഇങ്ങനെയൊക്കെയുള്ള നിബന്ധനകൾ കന്പനിനിയമത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും ചില കന്പനികളെങ്കിലും അവയെ കാറ്റിൽ പറത്തി ഇഷ്ടമുള്ളവരെ യോഗ്യതാ മാനദണ്ഡങ്ങൾ നോക്കാതെ, സ്വതന്ത്ര ഡയറക്ടർമാർ ആയി നിയമിക്കാറുണ്ട്. ഡയറക്ടർ ബോർഡിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്പോൾ ഇവർ അഭ്യുദയകാംക്ഷികളുടെ താത്പര്യമനുസരിച്ചു പ്രവർത്തിക്കുകയും കന്പനിയെ സാന്പത്തിക ബാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് കന്പനി കാര്യാലയം 22-10-2019ൽ സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്കുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇത് 01-12-2019 ൽ പ്രാബല്യത്തിൽ വരും.

പുതിയ നിയമം അനുസരിച്ച് നിലവിലുള്ള എല്ലാ സ്വതന്ത്ര ഡയറക്ടർമാരും 01-12-2019നുശേഷം സ്വതന്ത്ര ഡയറക്ടർ ആകാൻ പോകുന്നവരും 2020 ഫെബ്രുവരി മാസം അവസാനിക്കുന്നതിന് മുന്പ് “ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപറേറ്റ് അഫയർ, മനേസ്വർ ഹരിയാന’ എന്ന വിലാസത്തിലേക്ക് അവിടെ സൂക്ഷിക്കുന്ന ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ, നിശ്ചിത തുക ഫീസടച്ച് സമർപ്പിച്ചവരുമായിരിക്കണം. ഡേറ്റാ ബാങ്കിൽ ഒരു വർഷത്തേക്കോ അഞ്ചുവർഷത്തേക്കോ അല്ലെങ്കിൽ ജീവിതകാലം മുഴുവനോ അനുസൃതമായ ഫീസടച്ചാൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു വർഷത്തേക്കും അഞ്ചുവർഷത്തേക്കുമുള്ള ഫീസടച്ച് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നവർ പ്രസ്തുത കാലാവധി കഴിഞ്ഞാൽ 30 ദിവസത്തിനകം വീണ്ടും ഫീസടച്ച് അപേക്ഷ പുതുക്കിയിരിക്കണം. പുതുക്കിയില്ലെങ്കിൽ ഡാറ്റാ ബാങ്കിൽനിന്നും പേര് ഒഴിവാക്കപ്പെടുന്നതാണ്.

ഇങ്ങനെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടവർ ഒരു വർഷത്തിനകം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപറേറ്റ് അഫയേഴ്സ് നടത്തുന്ന ഓണ്‍ലൈൻ യോഗ്യതാപരീക്ഷ ചുരുങ്ങിയത് 60% മാർക്കോടെ പാസായിരിക്കുകയും ചെയ്യണം. എത്ര തവണ വേണമെങ്കിലും പരീക്ഷയ്ക്ക് ഇരിക്കുന്നതിനു സാധിക്കും.

നിയമത്തിൽനിന്നു ഒഴിവുള്ളവർ

പത്തു കൊല്ലത്തിൽ കുറയാതെ ലിസ്റ്റ് ചെയ്തിരിക്കുന്ന പബ്ലിക് കന്പനിയിലോ ലിസ്റ്റ് ചെയ്യപ്പെടാത്തതും 10 കോടി രൂപയിൽ കൂടുതൽ അടച്ചുതീർത്ത മൂലധനമുള്ള പ്രൈവറ്റ് കന്പനിയിലോ ഡയറക്ടർ ആയോ പ്രധാന ഉദ്യോഗസ്ഥനായോ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾക്ക് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകളിൽനിന്ന് ഒഴിവുണ്ടായിരിക്കുന്നതാണ്.

പുതിയ നിയമമനുസരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപറേറ്റ് അഫയേഴ്സ് സ്വതന്ത്ര ഡയറക്ടർ ആകാൻ താത്പര്യപ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയും അവ സൂക്ഷിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം വഹിക്കണം. കൂടാതെ, പരീക്ഷ നടത്തി അർഹരായവരെ തെരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വംകൂടി അവരിൽ‌ നിക്ഷിപ്തമാണ്. പുതുക്കിയ പരിഷ്കാരങ്ങൾ ചില കന്പനികളിൽ എങ്കിലും സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനത്തിൽ നടന്നിരുന്ന സ്വജന പക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുന്നതിനും സമർഥരായ വ്യക്തികളെ പ്രസ്തുത പോസ്റ്റിലേക്ക് നിയമിക്കാനും ഇടയാക്കുമെന്നു കരുതുന്നു.