വി.എന്‍. വാസവന്‍ (ദേവസ്വം മന്ത്രി)

മണ്ണിലും മനസിലും നൈര്‍മല്യം പകരുന്ന സമഭാവനയുടെ സങ്കല്‍പം ആഴത്തില്‍ കോര്‍ത്തിണക്കിയിട്ടുള്ള ശബരിമലയെപ്പോലെ മറ്റൊരു ആരാധനാലയം ലോകത്തില്ല. ഒരു സാധാരണ ക്ഷേത്രസങ്കേതത്തിലേക്ക് എന്നപോലെ ജനസഹസ്രങ്ങള്‍ ഒത്തുചേരുന്ന ഒന്നല്ല ശബരിമല തീര്‍ഥാടനം. ലോകത്തിന് മതമൈത്രിയുടെ മഹദ് സന്ദേശം പകര്‍ന്നു നല്‍കുന്ന മഹാതീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന നാനാജാതി മതസ്ഥരായ ഭക്തര്‍ പങ്കുവയ്ക്കുന്ന മൈത്രിയുടെ സാഹോദര്യഭാവമാണ് ഈ സങ്കേതം പകര്‍ന്നുനല്‍കുന്ന സന്ദേശം.

ശബരിമല സന്നിധാനത്ത് ഒരുവട്ടമെങ്കിലും പോയിട്ടുള്ളവരുടെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ് ക്ഷേത്രത്തിനു മുന്‍പില്‍ എഴുതിയിരിക്കുന്ന തത്വമസി എന്ന വാക്യം. മലയാളത്തില്‍ ഇതിനര്‍ഥം ‘അതു നീയാകുന്നു’ എന്നാണ്. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്‍റെ പുണ്യം ലോകമൊട്ടാകെ എത്തിക്കുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള അയ്യപ്പസംഗമത്തിന് വേദിയായി പമ്പയെ തെരഞ്ഞെടുത്തത് ശബരിമലയുടെ പവിത്രമായ കവാടമെന്ന നിലയിലാണ്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ഈ ശാന്തമായ തീരം തീര്‍ഥാടനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളായ അച്ചടക്കം, സമത്വം, വിനയം, ഐക്യം, ശുചിത്വം എന്നിവ പ്രതിഫലിപ്പിക്കുന്ന സങ്കേതമാണ്.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് വ്രതനിഷ്ഠയോടെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്കായി ബുദ്ധിമുട്ടുകളൊന്നും കൂടാതെ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കിവരുന്നത്.

2016-17 കാലയളവ് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമയ്ക്ക് വേണ്ടി നല്‍കിയത് 220.78 കോടി രൂപയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിക്ക് 83.95 കോടി, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് 20.42 കോടി, ശബരിമല ഇടത്താവളം പദ്ധതികള്‍ക്കായി 116.41 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇതിനു പുറമെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍. നിലയ്ക്കലില്‍ കിഫ്ബി പദ്ധതിയില്‍ പണിത ഇടത്താവളം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ശബരിമല തീര്‍ഥാടകര്‍ക്കും തീര്‍ത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന അഞ്ച് ഇടത്താവളങ്ങള്‍ വേറെയുണ്ട്. കിഫ്ബിയില്‍നിന്നു 145 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, മണിയംകോട് എന്നിവിടങ്ങളിലടക്കം ഇടത്താവളം നിര്‍മിക്കുന്നത്.

ഒരു തീര്‍ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. കാല്‍ നൂറ്റാണ്ട് മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്‍റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് അതിനുള്ള ലേഔട്ട് പ്ലാന്‍ തയാറാക്കിയിട്ടുണ്ട്.

സന്നിധാനത്തിന്‍റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ട്രക്ക്റൂട്ടിന്‍റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്‍റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.


ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ്‍വേ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ്. വനംവകുപ്പിന്‍റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ റോപ്‍വേ യാഥാര്‍ഥ്യമാക്കുന്നത്. ശബരിമലയെന്ന ആഗോള തീര്‍ത്ഥാടന കേന്ദ്രത്തിനുവേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതികള്‍ ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാവും പമ്പയിലെ അയ്യപ്പ സംഗമം. ലോകത്ത് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അങ്ങനെ ഒരു പൊതുനയം രൂപീകരിക്കുന്നതിനുമുള്ള ഇടമായി സംഗമം മാറും.

ശബരിമലയുടെ പവിത്രത കാത്ത് സൂക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ ഹരിത തീര്‍ത്ഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലേക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ട നിക്ഷേപ സാധ്യതയും ഇതിലൂടെ കണ്ടത്തുക എന്നതും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. അതിനൊപ്പം വിവിധ രാജ്യങ്ങളിലെ അയ്യപ്പഭക്തരെ ഉള്‍പ്പെടുത്തി ഒരു ഡാറ്റാബേസ് തയാറാക്കുക, ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തര്‍ക്കും ശബരിമലയിലെ എത്തിച്ചേരുന്നതിനും, സുഗമദര്‍ശനം നടത്തി മടങ്ങുന്നതിനും നൂതന സംവിധാനങ്ങള്‍ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്ഫോം സൃഷ്ടിക്കുക, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പഭക്തരെ കോര്‍ത്തിണക്കി വിവിധ രാജ്യങ്ങളില്‍ ശബരിമല തീര്‍ഥാടന കാലയളവില്‍ ദര്‍ശനത്തിന് എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്കായി ഹെല്‍പ്ഡെസ്‌കുകള്‍ ആരംഭിക്കുക, പരിപാവനതയും ആചാര അനുഷ്ടാനങ്ങളും സംരക്ഷിച്ചുകൊണ്ട് പില്‍ഗ്രിം ടൂറിസം സാധ്യതകള്‍ കണ്ടത്തുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

മൂന്നുവേദികളിലായാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. അതാത് മേഖലയിലെ വിദഗ്ധരായ ആളുകളാണ് ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലിയിലെ ഏറ്റവും സുപ്രധാനമായ ചുവടുവയ്പാണിത്. വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാവുമ്പോള്‍ ഇപ്പോഴത്തേതിന്‍റെ ഇരട്ടിയോ അതിലും അധികമോ തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകും. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം കൂടുതല്‍ സുഗമമായി സാധ്യമാവുകയും ചെയ്യും. അതിനായി ഒന്നിച്ച് നീങ്ങാം.