ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഡാൻസിംഗ് മിസൈലുമായി ഇറാൻ രംഗത്ത്. യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക ഡാൻസിംഗ് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദിശമാറി സഞ്ചരിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇറാൻ തന്നെയാണ്. ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് ‘സെജിൽ’ മിസൈൽ എന്ന ഡാൻസിംഗ് മിസൈലുകൾ.
2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ദിശമാറാൻ കഴിവുള്ളതിനാൽ ഇസ്രയേലിന്റെ അയൺഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുള്ള മിസൈൽ അതിവേഗം വിക്ഷേപിക്കാൻ സാധിക്കും.1990 കാലഘട്ടത്തിന്റെ തുടക്കത്തിലാണ് സെജിൽ മിസൈലിന്റെ രൂപകൽപന ആരംഭിച്ചത്. 2008ൽ ആയിരുന്നു ആദ്യ പരീക്ഷണം.
Tags : Iran dancing missile first strike America israel