ജറുസലേം: ഇസ്രയേലിൽ കനത്ത പ്രഹരവുമായി ഇറാൻ. പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യെ കൊലപ്പെടുത്തിയതിലുള്ള പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേലിൽ കനത്ത നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറാന്റെ ബാലിസ്റ്റിക് ആക്രമണത്തിൽ ജറുസലേമിൽ സിനഗോഗ് തകർന്നു. സംഭവത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ജറുസലേമിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതാണ് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായത്. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണമായും തകരുകയും
സമീപത്തെ സിനഗോഗിനും ബോംബ് ഷെൽട്ടറിനും നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ 40ഓളം പേരിൽ നാല് വയസുള്ള കുട്ടി ഉൾപ്പെടെ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യെ കൊലപ്പെടുത്തിയതിലുള്ള പ്രിതകാരമായി നടത്തുന്ന "ഓപറേഷൻ ട്രൂ പ്രോമിസ്' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ആക്രമണം.
Tags : Operation True Promise iran israel ballistic missiles synagogue