അങ്കാറ: തുർക്കിയിലെ സ്കൂളിൽ അക്രമി നടത്തിയ വെടിവയ്പിൽ 16 കുട്ടികൾക്കു പരിക്കേറ്റു.
സാൻലിയുർഫ പ്രവിശ്യയിലെ സിവേറെകിലെ സ്കൂളിലായിരന്നു ആക്രമണമെന്നു ഗവർണർ ഹസൻ സിൽദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.
പത്തു വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു. അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ പൂർവ വിദ്യാർഥിയായ അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.