x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലപാതകം: കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കാൻ നീക്കം


Published: August 21, 2026 05:46 AM IST | Updated: August 21, 2026 05:46 AM IST

കരുവാറ്റ കൊലപാതകം

ഹരിപ്പാട്: കരുവാറ്റ കൊലപാതകക്കേസിൽ അന്വേഷണം അതിവേഗം പൂർത്തിയാക്കി 30 ദിവസത്തിനകം ജുവനൈൽ ജസ്റ്റീസ് ബോർഡിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം.
കൗമാരക്കാർ ഉൾപ്പെട്ട ഹീനമായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണ നടപടികളും വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

ഇതിനായി കസ്റ്റഡിയിൽ ലഭിക്കുന്നവരെ സംഭവസ്ഥലത്തെത്തിച്ച് ശാസ്ത്രീയമായ തെളിവെടുപ്പ് പൂർത്തിയാക്കും. കേസിൽ നേരിട്ടുള്ള സാക്ഷികളില്ലാത്ത സാഹചര്യത്തിൽ സാഹചര്യത്തെളിവുകൾക്കും ഫോറൻസിക് പരിശോധന ഫലങ്ങൾക്കും മുൻഗണന നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കൃത്യം നിർവഹിച്ച രീതിയും സംഭവസ്ഥലത്തെ സാഹചര്യങ്ങളും ഒത്തുനോക്കി ശാസ്ത്രീയ തെളിവുകൾ പൂർണമായി ശേഖരിക്കും. പിടിയിലായവർക്ക് മുൻപ് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളോ കേസുകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

കൊലപാതകത്തിനു ശേഷം വീട്ടിൽനിന്ന് കവർന്ന സ്വർണം വിൽക്കാൻ സഹായിച്ച ഇരുപതുകാരനെ കേസിൽ പ്രതിചേർക്കുന്ന കാര്യത്തിൽ ഉന്നത അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ. ഇയാൾക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നോ എന്ന് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

Tags : Deepika DeepikaNewspaper BreakingNews Karuwatta murder:

Recent News

Corehub Up