x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇവരെ എത്രകാലം ‘പരിസ്ഥിതിലോലർ’ ആക്കും?

ഫാ. ഡോ. ടോം ഓലിക്കരോട്ട് (സീറോമലബാർ സഭ പിആർഒ)
Published: August 9, 2026 11:05 PM IST | Updated: August 9, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

പന്ത്രണ്ടു വർഷമായി കേരളത്തിലെ 131 റവന്യു വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽതന്നെ അനിശ്ചിതത്വത്തിന്‍റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ-ഒരു ജനസമൂഹത്തിന്‍റെ സമ്പൂർണ ജീവിതവ്യവസ്ഥതന്നെ-ഇപ്പോഴും പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) എന്ന നിർവചനത്തിന്‍റെ നിഴലിലാണ്. ജൂലൈ 27ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനവും ഈ അനിശ്ചിതത്വത്തിനു വിരാമമിട്ടിട്ടില്ല. മറിച്ച്, പന്ത്രണ്ടു വർഷമായി നീണ്ടുനിൽക്കുന്ന ആശങ്കകൾക്കും അവകാശനിഷേധങ്ങൾക്കും വീണ്ടും അറുപതു ദിവസത്തെ ദീർഘിപ്പിക്കൽ മാത്രമാണ് അത് സമ്മാനിച്ചിരിക്കുന്നത്.

പശ്ചിമഘട്ടം ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട ജൈവവൈവിധ്യ സമ്പത്തുകളിൽ ഒന്നാണെന്നതിൽ തർക്കമില്ല. അതിനെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്‍റെയും സമൂഹത്തിന്‍റെയും ഒരുപോലെ ഉത്തരവാദിത്വമാണ്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ പതിറ്റാണ്ടുകളായി അവിടെ ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ അനിശ്ചിതത്വത്തിലാക്കുന്ന സമീപനമാണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. പരിസ്ഥിതിയും മനുഷ്യജീവിതവും പരസ്പരവിരുദ്ധങ്ങളല്ല. എന്നാൽ, നയരൂപീകരണത്തിലെ കാലതാമസവും ഭരണപരമായ അലംഭാവവും കാരണം, പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതാവകാശവും തമ്മിലുള്ള കൃത്രിമ സംഘർഷമാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ ചർച്ചയുടെ കേന്ദ്രമാകേണ്ടത് കാടുകളല്ല, മനുഷ്യരാണ്; ഭൂപടങ്ങളല്ല, ജീവിതങ്ങളാണ്.

അസ്വസ്ഥതപ്പെടുത്തുന്ന യാഥാർഥ്യം

കേരളത്തിൽ പരിസ്ഥിതിലോല പ്രദേശമായി നിർദേശിക്കപ്പെട്ടിരിക്കുന്നത് 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്ററാണ്. ഈ കണക്കുകൾ കേവലം ഭൂപടത്തിലെ രേഖകളല്ല. ഓരോ വില്ലേജിനും പിന്നിൽ മനുഷ്യജീവിതങ്ങളുണ്ട്; കുടുംബങ്ങളുണ്ട്; കൃഷിയിടങ്ങളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളുമുണ്ട്. അവയെല്ലാം ഇന്നും അനിശ്ചിതത്വത്തിന്‍റെ നിഴലിലാണ്. കേന്ദ്രസർക്കാരിന്‍റെ കണക്കുകൾ പ്രകാരം, പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ നിർദിഷ്ട ഇഎസ്എ വിസ്തൃതിയുടെ കാര്യത്തിൽ മഹാരാഷ്‌ട്രയ്ക്കും കർണാടകയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. എന്നാൽ ഈ കണക്കുകളെ സംസ്ഥാനങ്ങളുടെ ആകെ ഭൂവിസ്തൃതിയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോഴാണു മറ്റൊരു ചിത്രം തെളിയുന്നത്. മഹാരാഷ്‌ട്രയുടെ ആകെ ഭൂവിസ്തൃതി 3,07,713 ചതുരശ്ര കിലോമീറ്ററാണ്; കർണാടകയുടേത് 1,91,791 ചതുരശ്ര കിലോമീറ്ററും. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്‍റെ ആകെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതിൽനിന്നാണ് ജനവാസമേഖലകളും കൃഷിഭൂമികളും ഉൾപ്പെടുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി നിർദേശിച്ചിരിക്കുന്നത്.

ഇവിടെ മറ്റൊരു താരതമ്യവും ശ്രദ്ധേയമാണ്. കേരളത്തേക്കാൾ മൂന്നിരട്ടിയിലധികം വിസ്തൃതിയുള്ള തമിഴ്നാട്ടിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന ഇഎസ്എ വിസ്തൃതി 6914 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഏകദേശം അഞ്ചിരട്ടിയോളം വലിയ ഭൂവിസ്തൃതിയുള്ള ഗുജറാത്തിൽ അത് 449 ചതുരശ്ര കിലോമീറ്റർ മാത്രവും. ഈ കണക്കുകൾ സംസ്ഥാനങ്ങൾക്കിടയിലെ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ മാത്രമല്ല, അതിർത്തി നിർണയത്തിലും പ്രദേശനിർവചനത്തിലും സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. കേരളമുന്നയിച്ച പ്രധാന ആവശ്യം വ്യക്തമായിരുന്നു: ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശത്തിന്‍റെ വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററിൽനിന്ന് 8,590.69 ചതുരശ്ര കിലോമീറ്ററായി പുനർനിർണയിക്കണമെന്നത്. എന്നാൽ, ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

ഇത് കണക്കുകളുടെ മാത്രം തർക്കമല്ല. ഒരു പ്രദേശത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ, അവിടെ തലമുറകളായി ജീവിക്കുന്ന ജനങ്ങളുടെ ജീവിതം, ഉപജീവനം, സ്വത്തവകാശം, ഭാവി എന്നിവയും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതാണ്. അതാണ് കേരളത്തിലെ മലനിരകളിൽ താമസിക്കുന്ന ജനങ്ങൾ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ആവർത്തിച്ചുപറയുന്നത്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിന്‍റെ കേന്ദ്രചോദ്യം ഇതാണ്: പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യരെ മാറ്റിനിർത്തിയാണോ, അതോ മനുഷ്യരെയും പ്രകൃതിയെയും ഒരുപോലെ സംരക്ഷിക്കുന്ന നയങ്ങളിലൂടെയാണോ? ഈ ചോദ്യത്തിനുള്ള വിശ്വസനീയമായ ഉത്തരമാണ് ഇനിയും ലഭിക്കാനുള്ളത്.

കേരളം പിന്നാക്കം പോയത് എവിടെ?

ഈ അനിശ്ചിതത്വത്തിന് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമാണോ? കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനങ്ങൾ തുടർച്ചയായി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും, കേരളത്തിന്‍റെ ഭാഗത്തുനിന്നുള്ള ഭരണപരമായ കാലതാമസവും ഈ പ്രതിസന്ധി രൂക്ഷമാക്കിയെന്ന വിമർശനം ശക്തമാണ്. ജനവാസമേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ, വനമേഖലകൾ എന്നിവ വ്യക്തമായി വേർതിരിച്ച് റവന്യു വില്ലേജുകളുടെ അതിർത്തികൾ കൃത്യമായി നിർണയിക്കുന്ന ഫീൽഡ് സർവേയും ശാസ്ത്രീയ മാപ്പിംഗും സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞില്ലെന്നത് ഈ വിഷയത്തിലെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭൂപടങ്ങളിലെ പിഴവും പ്രായോഗിക പരിഹാരമാർഗങ്ങളും

ഇതേ ആശങ്കകൾ നേരിട്ട മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ച സമീപനം ശ്രദ്ധേയമാണ്. തമിഴ്നാടും ഗോവയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉപഗ്രഹചിത്രങ്ങൾ, ജിയോസ്പെഷൽ മാപ്പിംഗ്, ഫീൽഡ് സർവേ എന്നിവയുടെ അടിസ്ഥാനത്തിൽ ജനവാസമേഖലകളും വനമേഖലകളും വ്യക്തമായി വേർതിരിച്ച് കേന്ദ്രസർക്കാരിനു പുതുക്കിയ വിവരങ്ങൾ സമർപ്പിച്ചു. അതുവഴി, മനുഷ്യവാസമുള്ള പ്രദേശങ്ങളെ ഇഎസ്എ പരിധിയിൽനിന്നു പരമാവധി ഒഴിവാക്കാൻ അവർക്കു സാധിച്ചു. കേരളത്തിനും സമാനമായ അവസരങ്ങളുണ്ടായിരുന്നുവെങ്കിലും, നടപടിക്രമങ്ങളിലെ കാലതാമസവും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും കാരണം അതു ഫലപ്രദമായി ഉപയോഗിക്കാനായില്ല. ജനപ്രതിനിധികൾ, കർഷകസംഘടനകൾ, സഭകൾ, സാമൂഹികസംഘടനകൾ എന്നിവ ആവർത്തിച്ച് ഉന്നയിച്ച ആശങ്കകൾ ഭരണനടപടികളായി മാറാൻ വൈകി.

കേരള കത്തോലിക്കാ മെത്രാൻ സമിതി അടുത്തിടെ ചൂണ്ടിക്കാട്ടിയതും ഇതേ കാര്യമാണ്. റവന്യു വില്ലേജുകളുടെ അതിർത്തികൾ ശാസ്ത്രീയമായി പുനർനിർണയിക്കുകയും ഫീൽഡ് സർവേ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് ഇന്നത്തെ പ്രതിസന്ധിക്കു പ്രധാന കാരണങ്ങളിലൊന്നെന്ന് കെസിബിസി വിലയിരുത്തി.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു വീണ്ടും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്. അതിനാൽ, പഴയ എതിർപ്പുകൾ ആവർത്തിക്കുന്നതിൽ മാത്രം കാര്യമില്ല. കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ, പുതുക്കിയ ഭൂപടങ്ങൾ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ, ജനവാസമേഖലകളുടെ വ്യക്തമായ രേഖപ്പെടുത്തൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതുകൊണ്ട് പരിഹാരമുണ്ടാകില്ല. ഭരണപരമായ ഉത്തരവാദിത്വമേറ്റെടുത്ത്, പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതാവകാശവും ഒരുപോലെ ഉറപ്പാക്കുന്ന പ്രായോഗിക പരിഹാരമാണു വേണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിന് മനുഷ്യനെ ബലിയാടാക്കാനാകില്ല

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. അത് ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്‍റെ അമൂല്യ സമ്പത്താണ്. വനങ്ങളും ജലസ്രോതസുകളും വന്യജീവികളും വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്‍റെയും സമൂഹത്തിന്‍റെയും ഒരുപോലെ ഉത്തരവാദിത്വമാണ്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ മനുഷ്യരെ അനിശ്ചിതത്വത്തിലാക്കുന്ന നയങ്ങൾക്കു നീതിയുടെ മുഖമുണ്ടാകില്ല. 

മലയോരങ്ങളിലെ ജനങ്ങൾ കാടിന്‍റെ ശത്രുക്കളല്ല. സർക്കാർ നയങ്ങളുടെ ഭാഗമായി പതിറ്റാണ്ടുകൾക്കു മുമ്പ് കുടിയേറി, കാടിനെ കൃഷിഭൂമിയാക്കി മാറ്റിയവരും കേരളത്തിന്‍റെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകിയവരുമാണ് അവർ. പ്രളയവും ഉരുൾപൊട്ടലും വന്യമൃഗശല്യവും വിലത്തകർച്ചയും അതിജീവിച്ചിട്ടും കൃഷി കൈവിടാതെ തുടരുന്ന ആയിരക്കണക്കിനു കുടുംബങ്ങളാണ് ഇന്ന് ഇഎസ്എ അനിശ്ചിതത്വത്തിന്‍റെ ഏറ്റവും വലിയ ഇരകൾ.

പന്ത്രണ്ടു വർഷമായി തുടരുന്ന ഈ അനിശ്ചിതത്വം ഭൂമിയുടെ ഉപയോഗത്തെ മാത്രമല്ല, ജനങ്ങളുടെ ഭാവിയെക്കൂടിയാണു ബാധിക്കുന്നത്. വീടുകൾ നവീകരിക്കുന്നതിലും പുതിയ നിർമാണങ്ങൾ നടത്തുന്നതിലും ഭൂമി കൈമാറുന്നതിലും വായ്പ ലഭിക്കുന്നതിലും വികസന പദ്ധതികൾ നടപ്പാക്കുന്നതിലും ഉയരുന്ന ആശങ്കകൾ അവരുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു തലമുറ മുഴുവൻ ‘താത്കാലിക’ അവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാകുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് അഭിമാനകരമല്ല.

ഇപ്പോൾ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന അറുപത് ദിവസത്തെ സമയപരിധി മറ്റൊരു ഔപചാരിക നടപടിക്രമമായി ചുരുങ്ങരുത്. കേരള സർക്കാർ ശാസ്ത്രീയവും തെളിവ്‌ അധിഷ്ഠിതവുമായി പുതുക്കിയ നിർദേശങ്ങൾ സമയബന്ധിതമായി സമർപ്പിക്കണം. ജനവാസമേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ ഇഎസ്എ പരിധിയിൽനിന്നു വ്യക്തമായി വേർതിരിക്കുന്നതിനാവശ്യമായ സർവേയും രേഖപ്പെടുത്തലും അടിയന്തരമായി പൂർത്തിയാക്കേണ്ടതുണ്ട്. അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്‍റെ ദേശീയ ലക്ഷ്യം ദുർബലമാക്കാതെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുമുണ്ട്.

പന്ത്രണ്ടു വർഷവും ഏഴ് വിജ്ഞാപനങ്ങളും പിന്നിട്ടിട്ടും ഒരു സ്ഥിരപരിഹാരം കണ്ടെത്താൻ കഴിയാത്തത് നയരൂപീകരണത്തിന്‍റെ പരാജയമാണ്. ഇനിയും പുതിയ വിജ്ഞാപനങ്ങളിലൂടെ സമയം നീട്ടുകയല്ല വേണ്ടത്; ജനങ്ങളുടെ ജീവിതവും പ്രകൃതിയുടെ നിലനിൽപും ഒരുപോലെ ഉറപ്പാക്കുന്ന നീതിയുക്തവും ശാസ്ത്രീയവുമായ അന്തിമതീരുമാനമാണ് ജനങ്ങൾ കാത്തിരിക്കുന്നത്.

Tags : Environmentalists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up