x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസാധാരണം ഈ കാട്ടുതീ

ഡോ. ടി.വി. മുരളീവല്ലഭൻ
Published: August 17, 2026 12:22 AM IST | Updated: August 17, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

കേരളത്തിൽ കനത്ത കാലവർഷം മനുഷ്യജീവിതം ദുസ്സഹമാക്കിയപ്പോൾ, കാനഡയിലും യൂറോപ്പിലും അത്യുഷ്ണ തരംഗങ്ങൾ കൊളുത്തിയ കാട്ടുതീയിൽ ആളുകൾ വെന്തുമരിക്കുകയായിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ അപൂർവം.

ഇന്നവ വിട്ടുമാറാത്ത പാരിസ്ഥിതിക പ്രതിസന്ധികളായി. ഫലമോ, ദശലക്ഷക്കണക്കിന് ഹെക്‌ടർ വനനശീകരണം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കൽ, അന്തരീക്ഷത്തിലേക്ക് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ (ജിഎച്ച്ജി) പുറന്തള്ളൽ. ഇതിന്‍റെ പ്രധാന കാരണങ്ങളെക്കുറിച്ച് പഠിക്കുന്നതും പ്രധാന കണക്കുകൾ പരിശോധിക്കുന്നതും ദീർഘകാല ആഘാതങ്ങൾ വിലയിരുത്തുന്നതും വ്യക്തമായ സന്ദേശം നൽകുന്നു: പരമ്പരാഗത പ്രതിരോധ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വേഗത്തിലാണ് കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.

എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും കാട്ടുതീക്കു പിന്നിലെ അടിസ്ഥാന കാരണങ്ങൾ സമാനമാണ്.

ആധുനിക കാട്ടുതീയുടെ പ്രധാന കാരണമായി പ്രവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. ആഗോള ശരാശരി താപനില ഉയർന്നത് ചൂടുകൂടിയതും ദൈർഘ്യമേറിയതുമായ വേനൽക്കാലത്തിനും നേരത്തേയുള്ള മഞ്ഞുരുകലിനും ദീർഘകാല വരൾച്ചയ്ക്കും കാരണമായി. ഈ സംയോജനം അപകടകരമായ ‘ഫയർ വെതർ’ (കുറഞ്ഞ അന്തരീക്ഷ ഈർപ്പം, ഉയർന്ന താപനില, വരണ്ട മണ്ണ്, ശക്തമായ കാറ്റ്) സൃഷ്‌ടിക്കുന്നു. വരണ്ട അന്തരീക്ഷം സസ്യങ്ങളിലെയും മരങ്ങളിലെയും ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുകയും വിശാലമായ വനപ്രദേശങ്ങളെ എളുപ്പത്തിൽ തീപിടിക്കുന്ന ഇന്ധനമാക്കി മാറ്റുകയും ചെയ്യുന്നു.

തീപിടിത്തത്തിന്‍റെ ഉറവിടങ്ങൾ: 

മനുഷ്യന്‍റെ ഇടപെടലുകൾ

വ്യത്യസ്ത പ്രദേശങ്ങളിൽ തീപിടിത്തത്തിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്:
കാനഡ: ശ്രദ്ധയില്ലായ്മ (ശരിയായി അണയ്ക്കാത്ത ക്യാമ്പ് ഫയറുകൾ, പവർ ലൈനുകളിലെ തകരാറുകൾ, ഉപകരണങ്ങളിൽ നിന്നുള്ള തീപ്പൊരികൾ) പകുതിയോളം തീപിടിത്തങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും, കത്തിയമർന്ന മൊത്തം വിസ്തൃതിയുടെ 80% മുതൽ 90% വരെ ഭാഗവും ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ കാരണമാണ്. വരണ്ട വനങ്ങൾക്കു മുകളിലൂടെ നീങ്ങുന്ന ഇടിമിന്നലുകൾ, അടിയന്തര സേനകൾക്ക് എത്തിച്ചേരാൻ കഴിയാത്ത വിദൂര പ്രദേശങ്ങളിൽ വലിയ തീപിടിത്തങ്ങൾക്ക് കാരണമാകുന്നു.

യൂറോപ്പ്: യൂറോപ്പിലെ (പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ) 90 ശതമാനത്തിലധികം കാട്ടുതീയും മനുഷ്യന്‍റെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടലുകൾ മൂലമാണ് ഉണ്ടാകുന്നത്. കാർഷിക ആവശ്യങ്ങൾക്കായുള്ള തീയിടൽ, ഉപകരണ അപകടങ്ങൾ, സാമൂഹികവിരുദ്ധരുടെ പ്രവൃത്തികൾ, വനമേഖലകളിലേക്കുള്ള മനുഷ്യന്‍റെ അധിനിവേശം എന്നിവ ഇതിൽ പ്രധാന ഘടകങ്ങളാണ്.

സസ്യങ്ങളുടെ സ്വഭാവവും ഭൂപരിപാലനവും

പതിറ്റാണ്ടുകളായി ചില പ്രദേശങ്ങളിൽ പിന്തുടരുന്ന തീ അണയ്ക്കൽ രീതികൾ എളുപ്പത്തിൽ തീപിടിക്കുന്ന അടിമരങ്ങളും പുല്ലുകളും വനങ്ങളിൽ അടിഞ്ഞുകൂടാൻ ഇടയാക്കി. തെക്കൻ യൂറോപ്പിന്‍റെ ചില ഭാഗങ്ങളിൽ ഗ്രാമങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയേറ്റം കൂടി. അതോടെ കൃഷിഭൂമികൾ ഉപേക്ഷിക്കപ്പെടുന്നതിനും എളുപ്പത്തിൽ തീപിടിക്കുന്ന ലന്തൻ ചെടികളും പുല്ലുകളും ഗ്രാമങ്ങളിൽ വളരുന്നതിനും കാരണമായി. കൂടാതെ, ചൂടുള്ള ശൈത്യകാലം കാരണം പെരുകുന്ന കീടങ്ങൾ ലക്ഷക്കണക്കിന് മരങ്ങളെ നശിപ്പിക്കുകയും അവ ഉണങ്ങി തീപിടിക്കാൻ പാകത്തിൽ അവശേഷിക്കുകയും ചെയ്യുന്നു.

കാനഡയിലെ കാട്ടുതീ വർധന

കാനഡയിലെ 2023ലെ കാട്ടുതീ സീസൺ ചരിത്രപരമായ റിക്കാർഡുകൾ ഭേദിച്ചു. ആകെ കത്തിയമർന്ന പ്രദേശം 1.5 കോടി ഹെക്‌ടറിലധികം. ഇത് ഗ്രീസിനേക്കാൾ വലുതും 1989ൽ രേഖപ്പെടുത്തിയ മുൻ റിക്കാർഡിന്‍റെ ഇരട്ടിയുമാണ്. ഈ വൻ ദുരന്തം 2,32,000 നിവാസികളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കി. ഈ വനങ്ങളിൽനിന്ന് ഉയർന്ന പുക വടക്കേ അമേരിക്കൻ നഗരങ്ങളിലെ വായു ഗുണനിലവാരം തകർക്കുകയും, അറ്റ്‌ലാന്‍റിക്‌ സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിൽ വരെ എത്തുകയും ചെയ്തു. 2026ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തുന്നതേയുള്ളൂ.

യൂറോപ്പിലെ കാട്ടുതീയുടെ യാഥാർഥ്യം

കാനഡയിലെ വലിയ വനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യൂറോപ്യൻ യൂണിയനിൽ കത്തിയമർന്നതിന്‍റെ വിസ്തൃതി കുറവാണെങ്കിലും ജനസാന്ദ്രത ഉയർന്നതായതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. 2023ൽ ഇ യുവിൽ 5,00,000 ഹെക്‌ടറിലധികം പ്രദേശം കത്തിയമർന്നു. ഗ്രീസിലെ അലക്സാൻഡ്രോപോലിസിന് സമീപം യൂറോപ്യൻ യൂണിയന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുണ്ടായി. അത് 90,000 ഹെക്‌ടറിലധികം പ്രദേശം നശിപ്പിച്ചു. 2026 ലെ ആഘാതം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങൾ

കാട്ടുതീയുടെ അനന്തരഫലങ്ങൾ ഭൂമിക്കുണ്ടാകുന്ന താത്കാലിക നാശനഷ്‌ടങ്ങൾക്കുമപ്പുറമാണ്. വായു മലിനീകരണവും ആഗോളതാപനവും: 2023ൽ കാനഡയിലെ കാട്ടുതീയിലുണ്ടായത് ആഗോള കാട്ടുതീ കാർബൺ പുറന്തള്ളലിന്‍റെ 23% ആയിരുന്നു. കാർബൺ വലിച്ചെടുക്കുന്ന വനങ്ങൾ നശിക്കുമ്പോൾ, അവ തന്നെ കൂടുതൽ കാർബൺ പുറത്തുവിടുകയും ആഗോളതാപനം വർധിപ്പിക്കുകയും ചെയ്യുന്നു.

മണ്ണിന്‍റെ നാശവും ജൈവവൈവിധ്യ നഷ്‌ടവും: അതിശക്തമായ തീപിടിത്തം മണ്ണിന്‍റെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും വെള്ളം ഇറങ്ങാത്ത രീതിയിൽ മണ്ണിനെ മാറ്റുകയും ചെയ്യുന്നു. ഇത് പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നു.

സാമ്പത്തിക തകർച്ച: തീ അണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ശതകോടി ഡോളറാണ് ഓരോ വർഷവും ചെലവഴിക്കേണ്ടി വരുന്നത്.

നിലനിൽപ്പിനു ഭീഷണി

അടുത്ത കാലത്തായി ലോകത്തെമ്പാടും വർധിച്ചുവരുന്ന കാട്ടുതീ മനുഷ്യന്‍റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനു ഭീഷണിയായിട്ടുണ്ട്. ആഗോള താപനില ഉയരുന്നതിനനുസരിച്ച് പരിസ്ഥിതി വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെയാണിത് കാണിക്കുന്നത്. തീയണയ്ക്കാനുള്ള പരമ്പരാഗത രീതികൾ ഇനി മാറേണ്ടതുണ്ട്. ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാൻ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനൊപ്പം കാടുകളിലെ ഉണങ്ങിയ മരങ്ങളും പുല്ലുകളും മുൻകൂട്ടി നീക്കം ചെയ്യാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

(കുട്ടിക്കാനം മരിയൻ കോളജിലെ സുസ്ഥിരവികസന സെന്‍ററിന്‍റെ അഡ്വൈസറാണ് ലേഖകൻ)

K-Rail Survey

Tags : ForestFire Unusual Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Canada

Recent News

Corehub Up