x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാറുന്ന ലോകവും മായാത്ത കുടുംബസ്വപ്നങ്ങളും

ഡോ. ഷിജോ ഫിലിപ്പ്
Published: August 17, 2026 12:32 AM IST | Updated: August 17, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

ഇന്നത്തെ യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നം എന്താണ്? മികച്ചൊരു കരിയറോ വ്യക്തിസ്വാതന്ത്ര്യമോ, അതോ സന്തുഷ്ടമായൊരു കുടുംബജീവിതമോ?

വിദ്യാഭ്യാസവും നഗരവത്കരണവും സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും യുവതലമുറയുടെ ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തിനും കുടുംബജീവിതത്തിനുമപ്പുറം സ്വന്തം വ്യക്തിത്വം വളർത്താനും കരിയറിൽ മുന്നേറാനും സ്വതന്ത്രമായി ജീവിക്കാനുമാണ് ഇന്നത്തെ യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ധാരണ സമൂഹത്തിൽ വ്യാപകമാണ്.

അടുത്തിടെ ജെൻ സിയുടെ ജീവിത കാഴ്ചപ്പാടുകളെക്കുറിച്ച് ടിൻഡർ ഇന്ത്യ നടത്തിയ പഠനവും ഈ ധാരണയെ ശക്തിപ്പെടുത്തുന്നതാണ്. സ്വയം തിരിച്ചറിയുക, ഇഷ്ടമുള്ള മേഖലയിൽ വളരുക, വ്യക്തിപരമായ സ്വാതന്ത്ര്യവും ജീവിതാനുഭവങ്ങളും നേടുക എന്നിവയാണ് പുതിയ തലമുറയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അതുകൊണ്ടുതന്നെ വിവാഹവും കുട്ടികളുണ്ടാകുന്നതും പലർക്കും ജീവിതത്തിലെ ആദ്യ മുൻഗണനയല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഈ പൊതുധാരണയ്ക്ക് വ്യത്യസ്തമായ ഒരു ചിത്രം മുന്നോട്ടു വയ്ക്കുകയാണ് യുഎൻ പോപ്പുലേഷൻ ഫണ്ട് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ‘ജീവിതങ്ങൾ, തിരഞ്ഞെടുപ്പുകൾ, ഭാവികൾ’ (Lives, Choices and Futures) റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി 73 രാജ്യങ്ങളിലായി നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഡെമോഗ്രാഫിക് ഫ‍്യൂച്ചർ സർവേയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇന്ത്യയിൽനിന്നു മാത്രം 1,722 യുവാക്കളാണ് സർവേയുടെ ഭാഗമായത്.

ഈ പഠനത്തിന്‍റെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. പുറമേ കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും ജീവിതാനുഭവങ്ങൾക്കുമാണ് യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് തോന്നുമെങ്കിലും, അവരുടെ ജീവിതത്തിലെ അടിസ്ഥാന സ്വപ്നങ്ങളും ആശങ്കകളും ഇന്നും വിവാഹത്തെയും കുടുംബജീവിതത്തെയും ചുറ്റിപ്പറ്റിയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. കരിയറിലും വ്യക്തിവികസനത്തിലും മുന്നേറാൻ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, സ്നേഹവും സുരക്ഷിതത്വവും വൈകാരിക പിന്തുണയും നൽകുന്ന ഒരു കുടുംബജീവിതം ഇന്നും അവരുടെ പ്രധാന ജീവിതലക്ഷ്യങ്ങളിലൊന്നായി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.

കുടുംബത്തോടുള്ള ശക്തമായ ആഗ്രഹം

യുവതലമുറ കുടുംബജീവിതത്തിൽനിന്ന് അകന്നുപോകുകയാണെന്ന പൊതുധാരണയെ ഈ പഠനം ചോദ്യം ചെയ്യുന്നു. സർവേയിൽ പങ്കെടുത്തവരിൽ 66 ശതമാനത്തിലധികം പേർ വിവാഹം കഴിക്കാനോ ഒരു പങ്കാളിയോടൊപ്പം ജീവിക്കാനോ ആഗ്രഹിക്കുന്നവരാണ്. ലോകമെമ്പാടും ജനനനിരക്ക് കുറയുകയും ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും കുടുംബജീവിതത്തോടുള്ള താത്പര്യം യുവാക്കൾക്കിടയിൽ ശക്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

രണ്ട് കുട്ടികളുള്ള ഒരു ചെറിയ കുടുംബമാണ് ഭൂരിഭാഗം യുവാക്കളുടെയും സ്വപ്നം. അതായത്, മാറുന്ന ജീവിതശൈലികൾക്കിടയിലും കുടുംബബന്ധങ്ങളോടും കുട്ടികളോടുമുള്ള ആഗ്രഹം ഇന്നും ശക്തമായി നിലനിൽക്കുകയാണ്.

രക്ഷാകർതൃത്വത്തിലേക്കുള്ള പ്രധാന തടസം സാമ്പത്തിക സുരക്ഷിതത്വം

യുവാക്കൾക്ക് കുട്ടികളുണ്ടാകാൻ താത്പര്യമില്ലെന്ന വാദവും പഠനം തള്ളിക്കളയുന്നു. പ്രശ്നം താത്പര്യക്കുറവല്ല; സാമ്പത്തിക അനിശ്ചിതത്വമാണ്. പങ്കാളിത്ത ജീവിതത്തിനും (81%) രക്ഷാകർതൃത്വത്തിനും (88%) ഏറ്റവും പ്രധാനപ്പെട്ട അടിത്തറ സാമ്പത്തിക സുരക്ഷിതത്വമാണെന്ന് യുവാക്കൾ പറയുന്നു.

ഉയർന്ന ജീവിതച്ചെലവ്, താങ്ങാനാകാത്ത ഭവനവില, വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ശിശുപരിചരണ സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് പ്രധാന വെല്ലുവിളികൾ. സ്ഥിരമായ ജോലിയും സുരക്ഷിതമായ വരുമാനവും ഇല്ലാതെ കുട്ടികളെ വളർത്താൻ പലരും മടിക്കുന്നു. അതിനാൽ രക്ഷാകർതൃത്വം പലരും നീട്ടിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്.

സാഹചര്യങ്ങൾ മാറ്റുന്ന തീരുമാനങ്ങൾ

സാമ്പത്തിക അരക്ഷിതാവസ്ഥ യുവാക്കളുടെ ജീവിത തീരുമാനങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ, തനിക്ക് യഥാർഥത്തിൽ ആഗ്രഹിച്ചതിനേക്കാൾ കുറച്ച് കുട്ടികളേ ഉണ്ടാകൂ എന്നുകരുതുന്നു. ഇത് വ്യക്തിപരമായ ഇഷ്ടമല്ല; സാഹചര്യങ്ങൾ നിർബന്ധിതമാക്കുന്ന തീരുമാനമാണ്. സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിൽ അസ്ഥിരത, സാമൂഹിക പിന്തുണയുടെ കുറവ് എന്നിവ യുവാക്കളുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തപ്പോലും പരിമിതപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ലിംഗസമത്വം നിർണായകം

കുടുംബ രൂപീകരണത്തിലും രക്ഷാകർതൃത്വത്തിലും സ്ത്രീകളും പുരുഷന്മാരും നേരിടുന്ന അനുഭവങ്ങളിൽ വ്യക്തമായ വ്യത്യാസമുണ്ട്. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട തടസങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്.

വീട്ടിലും തൊഴിലിടങ്ങളിലും ലിംഗസമത്വം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. സർക്കാരുകളുടെയും തൊഴിലുടമകളുടെയും പിന്തുണ ഇപ്പോഴും അപര്യാപ്തമാണെന്നാണ് യുവാക്കളുടെ വിലയിരുത്തൽ. കുടുംബവും ജോലിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളും കുടുംബസൗഹൃദ തൊഴിൽനയങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവും മുൻഗണന

ഡെമോഗ്രാഫിക് ഫ്യൂച്ചേഴ്സ് സർവേ പ്രകാരം, യുവാക്കളുടെ ഏറ്റവും വലിയ ജീവിതലക്ഷ്യങ്ങൾ സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യവുമാണ്. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 90 ശതമാനം പേരും ഈ രണ്ട് ഘടകങ്ങളെയാണ് ഏറ്റവും പ്രധാനമായി വിലയിരുത്തിയത്.

സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ സുരക്ഷിതമായ ഭാവി സാധ്യമല്ലെന്നും നല്ല ആരോഗ്യമില്ലാതെ വ്യക്തിപരമായ വിജയവും സന്തോഷകരമായ കുടുംബജീവിതവും പൂർണമാകില്ലെന്നും യുവാക്കൾ വിശ്വസിക്കുന്നു. അതിനാൽ പരമ്പരാഗത സാമൂഹിക ലക്ഷ്യങ്ങൾക്കൊപ്പം സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ആരോഗ്യത്തിനും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു. 

പങ്കാളിയെ കണ്ടെത്തുന്ന പുതിയ വഴികൾ

പങ്കാളിയെ അന്വേഷിക്കുന്ന യുവാക്കളിൽ വ്യക്തിപരമായ സൗഹൃദവലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയാണ് പ്രധാന ആശ്രയങ്ങൾ. ഈ മൂന്ന് മാർഗങ്ങളും ഏകദേശം ഒരേ തോതിലാണ് യുവാക്കൾ ഉപയോഗിക്കുന്നത്. പരമ്പരാഗത കുടുംബ ഇടപെടലുകൾക്കൊപ്പം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇന്ന് പങ്കാളിയെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ആശങ്കയും

ആഗോളതലത്തിൽ സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് ഭാഗം യുവാക്കളും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നവരാണ്. എന്നാൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വെസ്റ്റ്-സെൻട്രൽ ആഫ്രിക്കയിലെ 62 ശതമാനം യുവാക്കൾ ഭാവിയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാൽ പടിഞ്ഞാറൻ യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഈ അനുപാതം വെറും 19 ശതമാനമാണ്.

യുദ്ധവും സുരക്ഷാഭീഷണിയും സാമ്പത്തിക അസ്ഥിരതയും അസമത്വവുമാണ് യുവാക്കളുടെ ഏറ്റവും വലിയ ആശങ്കകൾ. സർവേയിൽ പങ്കെടുത്ത 75 ശതമാനത്തിലധികം പേർ ഈ വിഷയങ്ങൾ തങ്ങളെ ഗൗരവമായി ആശങ്കപ്പെടുത്തുന്നുവെന്ന് രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെക്കുറിച്ചുള്ള ആശങ്ക താരതമ്യേന കുറവാണെങ്കിലും പകുതിയോളം യുവാക്കൾ അതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ, യുവതലമുറയ്ക്ക് കുടുംബജീവിതത്തിൽ താത്പര്യമില്ലെന്ന പ്രചാരത്തിലുള്ള ധാരണയെ ഈ യുഎൻ പഠനം തള്ളിക്കളയുന്നു. കുടുംബവും കുട്ടികളും ഇന്നും അവരുടെ പ്രധാന സ്വപ്നങ്ങളുടെ ഭാഗമാണ്. എന്നാൽ സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിൽ അനിശ്ചിതത്വം, ഉയർന്ന ജീവിതച്ചെലവ്, യുദ്ധഭീഷണി തുടങ്ങിയ ഘടകങ്ങളാണ് ആ സ്വപ്നങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ തടസങ്ങൾ. അതിനാൽ യുവാക്കളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ മാനിക്കുകയും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന നയങ്ങളാണ് ഭാവിയിലെ കുടുംബങ്ങളെയും സമൂഹത്തെയും കൂടുതൽ ശക്തിപ്പെടുത്തുകയെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

(തിരുവനന്തപുരം ഗവൺമെന്‍റ് ആർട്സ് കോളജ് ഇക്കണോമിക്സ് വിഭാഗം പ്രഫസറാണ് ലേഖകൻ)

Tags : ChangingWorld Family Dreams Unfading Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up