overstaff
മന്ത്രിമാരുടെയും മറ്റു കാബിനറ്റ് റാങ്കുകാരുടെയും പേഴ്സണൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം നേടാൻ തള്ളലാണ് എല്ലായിടത്തും. തസ്തിക മതി, ജോലി വേണ്ട എന്നതാണ് പേഴ്സണൽ സ്റ്റാഫ് ആയാലുള്ള ഗുണം. ജോലിയിൽ ഇരിക്കുമ്പോൾ, നേരിട്ടും അല്ലാതെയുമുള്ള ഒട്ടനവധി വരുമാന മാർഗങ്ങൾക്കു പുറമേ പിന്നീട് ലഭിക്കുന്ന ആയുഷ്കാല പെൻഷനും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗത്തിന്റെ ആകർഷണമാണ്.
പൊതുഖജനാവിനെ മുടിക്കുന്ന സ്റ്റാഫ് പെരുപ്പവും അവർക്കുള്ള പെൻഷനും അത്യാവശ്യമായും അവസാനിപ്പിക്കണം. ഒരാൾക്ക് 25 സ്റ്റാഫിനെ വരെ വയ്ക്കാം എന്നാണ് ചട്ടം. എന്നാൽ കഴിഞ്ഞ മുഖ്യമന്ത്രി, തനിക്കുമാത്രം അത് 37 വരെ ആക്കി. ഒരു മന്ത്രിക്ക് എന്തിനാണ് 25 സ്റ്റാഫ്? പരമാവധി 15-20 പേർ മതിയാകും.
ജോലിഭാരം കുറവുള്ള വകുപ്പുകളിൽ അതുപോലും വേണ്ട. ഡെപ്യൂട്ടി സ്പീക്കറിനും ചീഫ് വിപ്പിനും വെറുതേ കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്. രണ്ടുപേർക്കും പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല. അതിനാൽത്തന്നെ പേഴ്സണൽ സ്റ്റാഫിന്റെ ആവശ്യം പോലുമില്ല. എംഎൽഎ എന്ന നിലയിലെ സ്റ്റാഫ് മാത്രം മതിയാകും. സ്പീക്കർക്ക് പോലും ഒന്നോ രണ്ടോ സ്റ്റാഫിനെ മാത്രമേ ആവശ്യമുള്ളൂ.
-ജോഷി ബി. ജോൺ മണപ്പള്ളി
Tags :