x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അവകാശികളില്ലാത്ത കോടികൾ അല്ല, അവകാശികളെ അറിയിക്കാത്ത കോടികൾ


Published: July 17, 2026 12:59 AM IST | Updated: July 17, 2026 12:59 AM IST

 അവകാശികൾ ഇല്ലാതെ 78,213 കോടി രൂപയുടെ അക്കൗണ്ടുകൾ ഇന്ത്യയിലെ ബാങ്കുകളിലുള്ളതായി വാർത്ത കണ്ടിരുന്നു. അടുത്തവർഷം ഇത് ഒരു ലക്ഷം കോടി ആകാം. ഇതെല്ലാം 10 വർഷം കഴിയുമ്പോൾ റിസർവ് ബാങ്കിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അവകാശികൾ ഇല്ലാത്തതിനാലോ, അവകാശികൾക്ക്‌ പണം ആവശ്യമില്ലാത്തതുകൊണ്ടോ അല്ല ഇതു സംഭവിക്കുന്നത്. പല കാരണങ്ങളാലും അവകാശികൾ വിവരം അറിയാത്തതാണ് പ്രശ്നം. ഏതാനും വർഷം മുന്പ് വരെ അക്കൗണ്ട് ഉടമകൾക്ക് കൃത്യമായ ഇടവേളകളിൽ അവരുടെ ഡെപ്പോസിറ്റ് സംബന്ധമായ അറിയിപ്പുകൾ/സ്റ്റേറ്റ്മെന്‍റ് പോസ്റ്റൽ ആയി രേഖാമൂലം ലഭിച്ചിരുന്നു.

ഒരു വർഷമായിട്ടും അവകാശികൾ എത്താത്ത കേസുകളിൽ, രേഖകളിലുള്ള അഡ്രസിലും മറുപടിയില്ലെങ്കിൽ നോമിനിയുടെ അഡ്രസിലും നിർബന്ധമായും ഏതാനും ദിവസം ഇടവിട്ട് രണ്ടു തവണ എങ്കിലും രജിസ്റ്റർ നോട്ടീസും, അതിനോടൊപ്പം ഇ-മെയിലും അയയ്ക്കാനും, ആവശ്യമെങ്കിൽ അതിനുള്ള ചിലവ് അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കാനും നിയമമുണ്ടാകണം. എസ്എംഎസ് മാത്രം അയയ്ക്കുന്നത് ഒരു പരിഹാരമല്ല.

സാധാരണക്കാരൻ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അവകാശികൾ എത്തിയില്ലെന്ന തൊടുന്യായം പറഞ്ഞു സർക്കാരോ മറ്റു സംവിധാനങ്ങളോ തട്ടിയെടുക്കുന്നത് കടുത്ത അനീതിയാണ്.


- ജയിംസ് മുട്ടിക്കൽ, അയ്യന്തോൾ

Tags :

Recent News

Corehub Up