തൊഴിലാളികള്‍ പണിമുടക്കി; വലിയങ്ങാടിയില്‍ ചരക്കുനീക്കം നിലച്ചു
Saturday, April 20, 2024 5:25 AM IST
കോഴിക്കോട്: കൂലിവര്‍ധന ആവശ്യപ്പെട്ട് വലിയങ്ങാടിയിലെ അടുക്ക്-മറിപ്പ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സൂചനാ പണിമുടക്കില്‍ ചരക്കുനീക്കം നിലച്ചു. ലോറികളില്‍നിന്ന് ചരക്കിറക്കാന്‍ കഴിയാത്തതുകാരണം വ്യാപാരമേഖല സ്തംഭിച്ചു. വലിയങ്ങാടിയില്‍നിന്ന് കയറ്റുമതിയും നടന്നില്ല.

കോഴിക്കോട്ടെത്തന്നെ ഏറ്റവുംവലിയ വ്യാപാരകേന്ദ്രത്തില്‍ സാധനങ്ങളെടുക്കാനെത്തിയ ചിലര്‍ അതിനുപറ്റാതെ മടങ്ങിപ്പോകേണ്ടിവന്നു. രണ്ടുവര്‍ഷം കൂടുമ്പോഴുള്ള കൂലിവര്‍ധന മുടങ്ങിയതാണ് പണിമുടക്കിലേക്ക് നയിച്ചത്.

അഞ്ചുമാസമായിട്ടും നടപടിയുണ്ടായില്ലെന്നും വിഷു, പെരുന്നാള്‍ എന്നിവയെ ബാധിക്കാത്ത രീതിയിലാണ് പണിമുടക്ക് നടത്തിയതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. മേയ് രണ്ടിന് ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യാപാരികള്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാനാണ് സംയുക്തസമിതിയുടെ തീരുമാനം. ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാസെക്രട്ടറി സി. നാസര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

മൂസ പന്തീരാങ്കാവ് (ഐഎന്‍ടിയുസി), അബ്ദു (എസ്ടിയു), രമേശന്‍ (എഐടിയുസി), ലത്വീഫ് (എസ്എല്‍എംഎടിയു), കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ എം.വി. സമീര്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍, പണിമുടക്ക് തീര്‍ത്തും ധിക്കാരപരമായ നടപടിയാണെന്നും ചരക്കുനീക്കം സ്തംഭിപ്പിച്ച് തൊഴിലാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കാലിക്കറ്റ് ഫുഡ് ഗ്രേന്‍സ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി പി.എം. ബഷീര്‍ അഹമ്മദ് കുറ്റപ്പെടുത്തി.