തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകാതെ ചുരം ബദൽ പാതകൾ
Sunday, April 28, 2024 6:30 AM IST
കൽപ്പറ്റ: താമരശേരി ചുരം ഒഴിവാക്കി വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതകൾ ലോക്സഭാ തെരഞ്ഞടുപ്പിൽ സജീവ ചർച്ചയായില്ല.

ബദൽ പാതകൾ എന്ന ജനങ്ങളുടെ ആവശ്യത്തോട് ഒഴുക്കൻ മട്ടിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്നു മുന്നണികളുടെയും നേതാക്കളും സ്ഥാനാർഥികളും പ്രതികരിച്ചത്. ഇതിൽ പ്രതിഷേധം വ്യാപകമാണ്. ബദൽ പാത വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തതയുള്ള പ്രഖ്യപനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളിൽ നല്ലൊരു പങ്കും.

റോഡ് ഇതര ഗതാഗത സംവിധാനങ്ങൾ ഇല്ലാത്ത ജില്ലയാണ് വയനാട്. കോഴിക്കോടിനും വയനാടിനും ഇടയിൽ ചരക്കുനീക്കത്തിനും ചികിത്സ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റും മുഖ്യമായും താമരശേരി ചുരം വഴി വാഹനങ്ങൾ ഓടണം. ചുരത്തിൽ മഴക്കാലത്തും വിനോദയാത്രാസംഘങ്ങൾ ഒഴുകുന്ന വേളകളിലും ഗതാഗതക്കുരുക്ക് പതിവാണ്.

ദേശീയപാത 766ന്‍റെ ഭാഗമായ ചുരത്തിൽ കുടുങ്ങി പലപ്പോഴും മണിക്കൂറുകളാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. എന്നിട്ടും എളുപ്പം ഒരുക്കാവുന്ന ബദൽ പാതകളുടെ കാര്യത്തിൽ മെല്ലെപ്പോക്കിലാണ് അധികാരവൃന്ദം.

തുരങ്കപാതയിൽ അവ്യക്തത

കോഴിക്കോടു ഭാഗത്തുനിന്നു വയനാട്ടിലേക്കും തിരിച്ചും യാത്ര സുഗമമാക്കുന്നതിന് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും യാഥാർഥ്യമാകുമോ എന്നതിൽ വ്യക്തതയില്ല. പദ്ധതിക്കെതിരായ നീക്കങ്ങളും അണിയറയിൽ ശക്തമാണ്.

കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നു മുതൽ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്ന തുരങ്കം ഉൾപ്പെടുന്നതാണ് ആനക്കാംപൊയിൽ-മേപ്പാടി റോഡ് പദ്ധതി. ഇതിനു പ്രാഥമിക(സ്റ്റേജ് വണ്‍)അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിനു വിനിയോഗിക്കുന്ന വനഭൂമിക്കു പകരം 17.263 ഹെക്ടറിൽ വനവത്കരണം നടത്തണമെന്ന നിർദേശത്തോടെയാണിത്.

പാതയുടെ ഭാഗമായി 8.735 കിലോമീറ്റർ തുരങ്കമാണ് നിർമിക്കേണ്ടത്. നിരവധി പരിസ്ഥിതി സംഘടനകൾ തുരങ്ക പാത പദ്ധതിക്കെതിരേ രംഗത്തുണ്ട്. പശ്ചിമഘട്ടത്തിലെ അതീവ ദുർബലവും ജൈവ വൈവിധ്യ സന്പന്നവുമായ മലനിരകളുടെയും വയനാടിന്‍റെയും തകർച്ചയ്ക്കു കാരണമാകുന്നതാണ് തുരങ്ക പാതയെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ പക്ഷം. തുരങ്ക പാതയുണ്ടാക്കുന്ന പരിസ്ഥിതിത്തകർച്ചയും ജൈവവൈധ്യ നാശവും വിദഗ്ധസംഘം അന്വേഷിച്ചശേഷമേ അന്തിമാനുമതി നൽകാവൂ എന്ന് പരിസ്ഥിതി സംഘടനകൾ കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിനും പരാതി പോയിട്ടുണ്ട്.

ബദൽ പാത നിർദേശങ്ങൾക്കു വർഷങ്ങളുടെ പഴക്കം

താമരശേരി ചുരത്തിനു ബദലായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരൽമല-പോത്തുകല്ല്-നിലന്പൂർ പാതകളുടെ നിർദേശം വർഷങ്ങൾ മുന്പേ ഉയർന്നതാണ്.

ഈ പാതകളിൽ കുറച്ചുഭാഗം വനത്തിലൂടെയാണ് നിർമിക്കേണ്ടത്. എന്നാൽ പ്രവൃത്തിക്കാവശ്യമായ വനഭൂമി കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും പിടിപാടുള്ള രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിൽ വേണ്ടവിധം സമ്മർദം ചെലുത്തുന്നില്ല.

ബദൽ പാതകളിൽ പ്രധാനപ്പെട്ടതാണ് വയനാട്ടിലെ പടിഞ്ഞാറത്തറയെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമായി ബന്ധിപ്പിക്കുന്ന വഴി. 30 വർഷം മുന്പ് സംസ്ഥാന സർക്കാർ അംഗീകരിച്ച ഈ പാതയുടെ സർവേ 1992ൽ നടന്നതാണ്. 1994ൽ പ്രവൃത്തി ഉദ്ഘാടനം നടന്നു. എന്നാൽ ഇന്നോളം പദ്ധതി യാഥാർഥ്യമായില്ല. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം.

70 ശതമാനം പ്രവൃത്തി നടത്തിയെങ്കിലും വനഭൂമി വിട്ടുകിട്ടാത്തതിനാൽ നിർമാണം പൂർത്തിയാക്കാനായില്ല. വനത്തിലൂടെ 8.25 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിനു ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം. പകരം 104 ഏക്കർ സ്ഥലം ഗുണഭോക്തൃ പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. രാഹുൽഗാന്ധി എംപിയുടെ ശ്രമം പോലും പ്രവൃത്തി പൂർത്തിയാക്കുന്നതിലെ തടസം നീക്കുന്നതിനു ഉതകിയില്ല.

കാട്ടിലുടെ റോഡ് വെട്ടുന്നതിനു അനുകൂലമല്ല വനം അധികാരികൾ.റോഡിന് ഉപയോഗപ്പെടുത്തേണ്ടത് ആനത്താര ഉൾപ്പെടുന്ന റിസർവ് വനമാണെന്ന വാദമാണ് വനം വകുപ്പിന്. എന്നാൽ റോഡിന് ഉപയോഗപ്പെടുത്തേണ്ടതിൽ ആനത്താര ഇല്ലെന്നും കൂടുതലും നിക്ഷിപ്ത വനമാണെന്നുമാണ് ജനം ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി മാസങ്ങളായി നടന്നുവരികയാണ് പ്രക്ഷോഭം.

വനത്തിലൂടെ റോഡ് വെട്ടാൻ അനുമതി കിട്ടുന്നില്ല

2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ചതാണ് ചിപ്പിലിത്തോട്മരുതിലാവ്-തളിപ്പുഴ ചുരം ബദൽ പാത. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിർമിക്കുന്നതിനു ആവശ്യമായ അനുമതി കേന്ദ്ര മന്ത്രാലയത്തിൽനിന്നു നേടിയെടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി, വയനാട്ടിലെ വൈത്തിരി പഞ്ചായത്തുകളിലൂടെയാണ് ഈ റോഡ് കടന്നുപോകേണ്ടത്. താമരശേരി ചുരത്തിലെ രണ്ടാംവളവ് മുതൽ മരുതിലാവ് വരെ 5.4 കിലോമീറ്റർ സ്വകാര്യ ഭൂമിയാണ്. ഇവിടെ നിന്ന് 3.3 കിലോമീറ്റർ കോഴിക്കോട് ഡിവിഷൻ പരിധിയിലെ റിസർവ് വനമാണ്.

8.74 കിലോമീറ്ററിൽ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ് വൈത്തിരി പഞ്ചായത്തിൽ. ഇതിൽ മൂന്നു കിലോമീറ്റർ റിസർവ് വനവും 2.6 കിലോമീറ്റർ നിക്ഷിപ്ത വനവുമാണ്. പാതയിൽ 8.940 കിലോമീറ്ററാണ് ആകെ വനഭൂമിയിലൂടെ നിർമിക്കേണ്ടത്. 12 ഹെക്ടർ സ്വകാര്യസ്ഥലവും റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്.

വയനാടിനെ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി ബന്ധിപ്പിക്കുന്ന കുഞ്ഞോം-വിലങ്ങാട് ബദൽ റോഡ് പദ്ധതിയും അവഗണയിലാണ്. വനത്തിലൂടെ എഴു കിലോമീറ്റർ റോഡ് നിർമിക്കാൻ കേന്ദ്ര മന്ത്രലായത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് പാത യാഥാർഥ്യമാക്കുന്നതിനു വിഘാതം.

നിലവിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ റോഡുണ്ട്. വയനാട് ഭാഗത്ത് കുഞ്ഞോം കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ ടാർ ചെയ്ത പാതയുണ്ട്. ഇതിനിടയിലാണ് ഏഴ് കിലോമീറ്റർ റിസർവ് വനം. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറഞ്ഞതാണ് നിർദിഷ്ട പാത.