കൽപ്പറ്റ: വയനാട്ടിൽ 153 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 152 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്തുനിന്നു വന്നതാണ്. എട്ടുപേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 121 പേർ രോഗമുക്തി നേടി.
അന്പലവയൽ-18, കൽപ്പറ്റ-17, മുട്ടിൽ-14, പുൽപ്പള്ളി, തരിയോട്-12 വീതം, പനമരം- 11, കണിയാന്പറ്റ-10, പടിഞ്ഞാറത്തറ-ഏഴ്, മേപ്പാടി, പൊഴുതന-ആറുവീതം, എടവക, വൈത്തിരി, മൂപ്പൈനാട്, നെൻമേനി-അഞ്ചുവീതം, മീനങ്ങാടി, ബത്തേരി-നാലുവീതം, പൂതാടി-മൂന്ന്, വെള്ളമുണ്ട, മാനന്തവാടി, തിരുനെല്ലി-രണ്ടുവീതം, വെങ്ങപ്പള്ളി, നൂൽപ്പുഴ-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. ബംഗളൂരുവിൽനിന്നുവന്ന പൊഴുതന സ്വദേശിയാണ് വൈറസ്ബാധയേറ്റ മറ്റൊരാൾ.
മാനന്തവാടി-13, പൂതാടി, വെള്ളമുണ്ട-ആറുവീതം, കൽപ്പറ്റ-അഞ്ച്, കണിയാന്പറ്റ, പനമരം-നാലുവീതം, ബത്തേരി, മേപ്പാടി, മുട്ടിൽ, പുൽപ്പള്ളി-മൂന്നുവീതം, മൂപ്പൈനാട്, മീനങ്ങാടി, അന്പലവയൽ, തരിയോട്, പടിഞ്ഞാറത്തറ-രണ്ടുവീതം, നെൻമേനി, തൊണ്ടർനാട്, എടവക, തവിഞ്ഞാൽ-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 57 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
ജില്ലയിൽ ഇതുവരെ 9,620 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 62 പേർ മരിച്ചു. 8,470 പേർ രോഗമുക്തരായി. 1,088 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 452 പേരെ പുതുതായി നിരീക്ഷണത്തിലാക്കി.
986 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 10,461 പേരാണ് നിരീക്ഷണത്തിൽ.