കൊല്ലത്തിന് ഇന്നു "വള്ളസദ്യ'
Friday, November 25, 2022 10:54 PM IST
എസ്.ആർ.സുധീർകുമാർ

കൊല്ലം: ദേശിംഗനാട് ഇന്ന് അക്ഷരാർഥത്തിൽ "വള്ളസദ്യ'യ്ക്ക് സാക്ഷ്യം വഹിക്കും. അതെ, ചുണ്ടൻ വള്ളങ്ങളിലെ തുഴക്കാർ ഒരുക്കുന്ന കൈക്കരുത്തിന്‍റെ കാഴ്ചസദ്യ. താളവും മേളവും ആർപ്പോ ഇർറോ വിളികളെല്ലാം കാണികൾക്ക് ഹൃദ്യമായ വിരുന്നൊരുക്കും. അഷ്ടമുടിയുടെ ഓളപ്പരപ്പിൽ വഞ്ചിപ്പാട്ടിന്‍റെ ഈണത്തിലും താളത്തിലും വേഗത്തിലും തുഴക്കാർ തീർക്കുന്ന ആവേശ കുതിപ്പിന്‍റെ മധുര മനോഹര നിമിഷങ്ങൾ നുകർന്ന് ആസ്വദിക്കാൻ വൻ ജനാവലിയായിരിക്കും അഷ്ടമുടിയുടെ ഇരു കരകളിലും എത്തുക. ആളും അരങ്ങും ഒരുങ്ങികഴിഞ്ഞു. ആരവവും ആർപ്പുവിളികളും ആകാശം മുട്ടെ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഉച്ചവെയിൽ പതിയെ മായുമ്പോൾ ജലമാമാങ്കത്തിന് തുടക്കമാകും.

പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് കൊല്ലം അഷ്ടമുടി കായലില്‍ ആരംഭിക്കുന്നത്.

രാജ്യത്തിന്‍റെ ടൂറിസം ഭൂപടത്തിൽ ഇതിനകം ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയെ വരവേൽക്കാൻ കൊല്ലം ജനത ഒരുങ്ങിക്കഴിഞ്ഞു.

ഇരുവശവും പച്ചപ്പിന്‍റെ സൗന്ദര്യത്താൽ അനുഗഹീതമായി നിശബ്ദമായി ഒഴുകുന്ന കായലിലെ ഓളവും തീരവും ഇന്നത്തെ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനുള്ള സന്തോഷത്തിലാണ്. അഷ്ടമുടിയുടെ പ്രവേശന കവാടം അക്ഷരാർഥത്തിൽ അഹ്ലാദ തിമിർപ്പിൽ അമർന്ന് കഴിഞ്ഞു.
വിദേശികൾ അടക്കം അനേകായിരങ്ങൾ ചുണ്ടൻ വള്ളങ്ങളുടെ വേഗപ്പാച്ചിൽ കാണാൻ അഷ്ടമുടിയുടെ തീരത്ത് ഒഴുകിയെത്തും. അഷ്ടമുടിയുടെ പ്രവേശന കവാടമായ തേവള്ളി പാലത്തിന് സമീപത്ത് നിന്നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ഹൗസ് ബോട്ട് ടെർമിനലാണ് ഫിനിഷിംഗ് പോയിന്‍റ്. ആയിരം മീറ്റർ ദൈർഘ്യത്തിലാണ് ഇക്കുറി ട്രാക്ക് ക്രമീകരിച്ചിട്ടുള്ളത്. ട്രാക്കിന്‍റെ സാങ്കേതികത്വങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഉദ്ഘാടന വേദിയും അനുബന്ധ പവലിയനുകളുടെ നിർമാണങ്ങളുമെല്ലാം തീർന്നു. സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. തർക്ക രഹിതമായി മത്സരങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ഒരുക്കിക്കഴിഞ്ഞു.

ജലോത്സവത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം.മുകേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് എന്‍. കെ പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം. ആരിഫ്, എംഎല്‍എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍, പി. റ്റി.ബി.ആര്‍. എസ് സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ്, ഡയറക്ടര്‍ പി. ബി നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ കെ.ബി.ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, സി.ആര്‍ മഹേഷ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, സാംസ്‌കാരിക -രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.