വീടുകൾ കുത്തിത്തുറന്ന് മോഷണം: പ്രതികൾ റിമാൻഡിൽ
Friday, November 25, 2022 10:54 PM IST
ചാത്തന്നൂർ: മോഷ്ടിച്ച ബൈക്കിലെത്തി പട്ടാപകൽ വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെപ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെതിരെയുള്ള കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ജാമ്യമെടുക്കാൻ അവസരം നല്കില്ലെന്നും ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാർ പറഞ്ഞു.

പ്രതികളുമായി ഇന്നലെ പോലീസ് ചാത്തന്നൂരിൽ മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതികൾ ബോധ്യപ്പെടുത്തി കൊടുത്തു. സി സി ടി വി ദൃശ്യങ്ങളും ശാസ്ത്രീയമായ അനുബന്ധ തെളിവുകളും ശേഖരിച്ചു തുടങ്ങി. ഉടൻ കുറ്റപത്രം സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ചാത്തന്നൂർ പോലീസ് .

അറസ്റ്റിലായ മധുര പട്ടു തോപ്പു ചേക്കുടി സ്ട്രീറ്റിൽ സുരേഷ്, തുത്തുക്കുടി മാപ്പിളയൂരണി വെസ്റ്റ് കാമരാജനഗർ സ്വദേശി എഡ്വിൻ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്ന ഇരുവരെയും തമിഴ്നാട് പുളിയറക്ക് സമീപം വെച്ചാണ് പിടികൂടിയത്.

മോഷണ മുതലുകളായ സ്വർണാഭരണങ്ങൾ പണം, പേഴ്സുകൾ, മൊബൈൽ ഫോണുകൾ, പിച്ചാത്തി, പൂട്ടു പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്നിവ അവരിൽ നിന്നും പോലീസ് കണ്ടെടുത്തു.

ചാത്തന്നൂർ കനക മന്ദിരത്തിൽ ശ്യാം രാജിന്‍റെ വീട്ടിൽ നിന്നും മുന്നേ മുക്കാൽ ലക്ഷം രൂപയും മൂന്നര പവന്‍റെ സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് സുരേഷും എഡ്വിൻ രാജും ഇപ്പോൾ റിമാൻഡിലായത്.പാരിപ്പള്ളി എഴിപ്പുറം ഗവ.മെഡിക്കൽ കോളേജിന് സമീപം ഇന്ദ്രനീലത്തിൽ സുനിൽകുമാറിന്‍റെ വീട്ടിലും ഇവർ കവർച്ച നടത്തിയിരുന്നു. പാരിപ്പള്ളി പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. കേസിൽ പ്രതികളെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു. വീടിന്‍റെ വാതിൽകുത്തി തുറന്ന് അകത്ത് കടന്ന് അലമാരിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മാല, വള, മോതിരം കമ്മൽ ഉൾപ്പെടെ എട്ടു പവന്‍റെ സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്.