തോമസ് ഐസക് ചട്ടലംഘനം നടത്തുന്നതായി യുഡിഎഫ്
Monday, April 22, 2024 3:59 AM IST
പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്‍റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി യുഡിഎഫ്.

ഇതിനു മുന്‍പും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തോമസ് ഐസക് ലംഘിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് വീണ്ടും പെരുമാറ്റ ച്ചട്ടം ലംഘിച്ചുവെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം.

"എന്നും കുടുംബശ്രീക്കൊപ്പം' എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ എടുത്തും അവരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ടും ഭീഷണിപ്പെടുത്തിയും യോഗങ്ങള്‍ സംഘടിപ്പിച്ചും പരസ്യം നല്‍കി പ്രചാരണം നടത്തുന്നുവെന്നും പ്രിന്‍റ് ചെയ്ത സ്ഥാപനത്തിന്‍റെ പേര് ഇതില്‍ ഇല്ലെന്നും പരാതിയില്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി കുടുംബശ്രീയുടെ പേരില്‍ വോട്ട് അദ്യര്‍ഥിക്കുന്ന തോമസ് ഐസക്കിന്‍റെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും ഡിസിസി പ്രസിഡന്‍റ് അറിയിച്ചു.